Saturday, October 30, 2010

ഐ വി ദാസ് അന്തരിച്ചു



കോഴിക്കോട്: സിപിഐ എം നേതാവും സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകനുമായ ഐ വി ദാസ് (ഇല്ലത്ത് വയക്കര വീട്ടില്‍ ഭുവന ദാസ്)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് അന്ത്യമുണ്ടായത്. 78 വയസായിരുന്നു. കുറച്ചുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവും ദേശാഭിമാനി വാരിക പത്രാധിപരും ആയിരുന്നു. സാഹിത്യ അക്കാദമി സെക്രട്ടറിയായും ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരും ദാസന്‍ മാഷ് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഭാര്യ: സുശീല. മകന്‍: ഐ വി ബാബു (സമകാലിക മലയാളം വാരിക). മൃതദേഹം ആശുപത്രിയിലാണുള്ളത്.

Friday, October 29, 2010

Prakash Karat at Cambridge.

Paper Presented by Prakash Karat on “Victor Kiernan and the Left in India” at the Conference in Honour of Victor Kiernan, Cambridge University October 22, 2010

Victor Kiernan lived in India from 1938 to 1946.  It may be  true as Eric Hobsbawm has said that “Unexpectedly India drew him away for several years from the major themes on which his reputation will probably rest”.

But his long stay in India was fortunate for us in the Indian subcontinent.  Without his being there, there would not have been the first translations of Iqbal and Faiz Ahmad Faiz into English, nor would we have got his essays on “Marx on India” and his perceptive writings on the relationship between British imperialism and its foremost colony.

The seven years that Kiernan spent in India was the entire period of the Second World War, it saw the rise of the nationalist movement to its peak and it was the period when the fledgling Communist Party struck roots in some parts of the country.  Within a year of Kiernan’s departure, India became independent and Pakistan was formed.

The late 1930s and the early 40s were  significant for the Communist movement in India.   Though the Party was founded in 1920 in Tashkent, it actually began functioning in 1934-35 after the release of the Meerut detenue.

Kiernan reached India four years after the Party headquarters began working from Bombay. He struck up a friendship with P.C. Joshi, the General Secretary of the Party.

In that period, just as in the subsequent two decades, the Communists and Left in India struggled to comprehend certain core issues theoretically.  Among these issues were:

    * the nature of the Indian bourgeoisie;
    * its relationship with regard to imperialism (of collusion and collision);
    * its relationship with landlordism; and
    * the nature of the participation of the Party in a parliamentary democratic set-up and the structure of the Party.

Victor Kiernan had the opportunity to consider and analyse some of these issues given his position as the friend of the Party and also a member of the CPGB.

Kiernan was critical of the Party’s initial stand on the war which it had characterized as an imperialist war and had came out in total opposition to it.  The Party was illegalized in 1939.  Kiernan felt that the Party leadership had failed to anticipate the looming war against the Soviet Union and the danger posed by fascism.

Later, he was also critical of the stand that the Party took from November 1941 of going to the other extreme and declaring support for the war effort after characterizing the war as a People’s War.

It was a correct decision to come out  in solidarity with the worldwide struggle against Nazism and Japanese militarism.  The Party while disassociating itself from the 1942 Quit India movement called for the release of the Congress leadership and the formation of a government for national unity. But the Party erred in standing against the 1942 movement. It failed to integrate the international contradiction, i.e. the fight against fascism, with the national contradiction, i.e. the fight for national independence.

The understanding about the Indian bourgeoisie at various periods determined the attitude and the strategy and tactics pursued by the Party towards the Congress party and the national movement led by it.

Marxists at that time, Kiernan included, did not think much of the Indian bourgeoisie.  The prevailing view was that in the sea of pre-capitalist relations and feudalism, the hot house growth of a fledgling capitalist class under colonialism did not auger well for a healthy and rapid growth of capitalism.

Kiernan was of the view that “Marx underestimated the invisible barriers, the dead weight of the past, and gave too much credit to capitalism as an irresistible transforming force: in reality, it and after it socialism, has been profoundly affected by local backgrounds.”  (Imperialism and its Contradictions, page 62)

Kiernan also cited Nehru, who said soon after independence, that “Indian capitalists were proving `totally inadequate’,  they have no vision, no grit, no capacity to do anything big.”  Kiernan comments wryly “After another thirty years one of India’s foremost industries is still astrology”

Capitalism in India has proved surprisingly resilient and is rapidly proliferating.  The bane of the Indian Left has been the trend to underestimate this class and write it off as no consequence.  The varieties of the ultra-Left in India including the current crop of Maoists are symptomatic of this trend.

The other school of thought has  actually looked up to the bourgeoisie.  There was a Left nationalist trend within the Communist Party before independence. Some of the friends of Victor Kiernan (and some of them were from Cambridge) represented this trend within the  Party.  They saw the national  bourgeoisie and the national movement powered by it as a progressive phenomenon.   After independence, when this  bourgeoisie began to wield State power, a section of the Left allowed itself to get co-opted and forged an alliance with the “progressive national bourgeoisie”, something that was promoted by the erstwhile Soviet Communist Party.

It took four decades for the Communist Party to recognize the dual character of the Indian  bourgeoisie which had its inbuilt conflicts and collusion with imperialist finance capital.  The Indian capitalist class has grown enormously under the  neo-liberal dispensation. Its potential, which was always under-rated, is being seen in full flow.  But as Victor Kiernan pointed out, this is a capitalism which has been profoundly affected by “local background”.

Kiernan had commented in his book “Imperialism and its Contradictions” about the progress of capitalism in India.  He had said, “In addition, there have been remarkable  increases in both agricultural and industrial production. India has not fundamentally broken with its own social order, however, and still faces problems seemingly insoluble within the  existing framework.” (Page 134)

There is a need to study the capitalist class in India. A Marxian analysis of the Indian bourgeoisie needs to be comprehensive and updated. I hope some of the scholars present here today and others would undertake such studies.

This brings us to how both in theory and practice, class structure in India is influenced by and integrated with structures of hierarchy, discrimination and oppression that are particular to Indian society reflected for instance, in caste, tribe and gender oppression and in the exclusion of whole geographical regions from freedom and  development.

The bulk of the support for the Communist Party even today comes from the movement areas (or outcrops of movement areas) where mainly in the 1941 to 1948 period the Communists succeeded in bringing together and leading the two main historical currents of people’s struggles.  The struggle against the colonial power and the struggle of the rural masses for freedom from exploitation.  Thus where the Communists brought the anti-imperialist and anti-landlord movements together and gave leadership to this united struggle, they gained mass support.  Tebhaga (Bengal), North Malabar (Kerala), tribal struggle (Tripura) and the Telangana struggle were such instances.  

Kiernan was a  friend and supporter of the Communist Party.   But he did not refrain from critical analysis and noting the weaknesses prevalent at that time.  Being a frequent visitor to the Party headquarter in Bombay, Kiernan bemoaned the lack of  interest in theory among the leaders and cadres of the Party. They all were business-like and practical.  Kiernan noted that this was probably a reaction to the endless, aimless  philosophical discussions and political gossip  indulged  in by coffee house going intellectuals.

Kiernan notes that, “In eight years, I never once heard any point of theory seriously discussed”.  While this may have been partially true with regard to the atmosphere in the Party headquarters,  there were shoots of theory and practice springing up where the Party was engaged in organizing the workers and peasants.  In Kerala, for instance, EMS Namboodiripad had already written his seminal piece on the Nationality Question in Kerala and applied the method of  historical  materialism to the development of Kerala society.  However, there is a deficiency considering the fact that the Communist movement in India is one of the few places where it has a mass base and millions of adherents.  The Communists are leading governments in three states which has a combined population of around  120 million people.  The Communists have gained valuable experience working in a parliamentary system.  They have sought to theorise this experience and set out  a perspective of working in a multi-party system under socialism.

Later, Kiernan himself wrote to me to say that he was probably in retrospect too harsh on the Communist Party of those times.  He admired the dedication and the sacrifices made by the Communist leaders and cadres of that generation.  The 1940s was the period when the Communists worked among the people, organized struggles and made immense sacrifices.   Many of them spent years in jail including the British Communist Ben Bradley (whose name was mentioned in the earlier session) who was imprisoned alongwith other Communist leaders in the Meerut conspiracy case.

The Left in India Today

The Communists are continuing the struggle for land reforms which is essential for the elimination of  rural poverty.  In this sense, the Communists are pursuing the agenda of the 1940s when the struggle for land was taken up.  The removal of exploitative land relations requires not just the fight against landlordism but the caste, social and gender oppression embedded  in the system.

The neo-liberal capitalism has intensified exploitation and resulted in sharp inequalities.  According to the latest report in Forbes magazine, there are  69 billionaires in dollar terms in 2010 in India compared to 52 in 2009.  This is one-third  more.  The rate of growth of billionaires is increasing.  There are some forms of primitive accumulation of capital going on.   The Left is fighting against the neo-liberal economic policies and is advocating alternative policies.

The Left is striving to unite people  by countering communal politics and identity politics based on caste.

The advent of neo-liberal policies were accompanied by a shift in India’s foreign policy.  The ruling classes in India have forged a strategic alliance with the United States of America.   This has its impact on domestic policies too.  As against this growing dependence on America, the Left parties are working for a independent foreign policy which will truly serve the interests of the country.

I had brought out a volume of the  writings of Victor Kiernan on India on the occasion of his 90th birthday.  Next year, we in the sub-continent in India and Pakistan are going to observe the birth centenary of Faiz Ahmad Faiz, one of the greatest poets of the sub-continent in the 20th century. On this occasion, we should be able to bring out Kiernan’s translation of the poems of Faiz which is not in print today.  There are also his articles and interviews about  Faiz which should all be compiled.  This will be a way to bring the work of Victor Kiernan, a genuine friend of India, to a new generation in the sub-continent.


CPIM.ORG

Thursday, October 28, 2010

വര്‍ഗീയതയുടെ 'തരംഗം' - പി.എം.മനോജ്

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോണ്‍ഗ്രസാണ് പറയുന്നത്. പിന്നെ മതേതരത്വത്തിനെന്തര്‍ത്ഥം? ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വമതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? ഓരോ മതത്തിന്റെയും ആധിപത്യമല്ലേ ഉണ്ടാവുക. ജില്ല തിരിച്ച് മതങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടിവരും. അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്രൂവിയന്‍ മതേതര നിലപാടിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ മറവിലും ദയയിലും യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതവികാരമുണര്‍ത്തി വോട്ടുശേഖരണം. അതു മാത്രമായിരിക്കുന്നു യുഡിഎഫ് അജണ്ട.

ഇങ്ങനെ ലഭിക്കുന്ന അധികാരം ആര്‍ക്കുവേണ്ടി ഉപയോഗിക്കും? അതും മതംനോക്കിയാവണമല്ലോ. ഇന്ത്യയുടെ ഭരണഘടന മതനിരപേക്ഷമായത് ഇവിടെ നാനാ ജാതി മതസ്ഥരുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ആര്‍എസ്എസ് പറയുന്നതുപോലെ ഹിന്ദു രാഷ്ട്രമാകുമായിരുന്നു. അത്തരമൊരപകടംപോലും പൌവ്വത്തില്‍ തിരുമേനി കാണുന്നില്ല. അദ്ദേഹം പറയുന്നു:

"ഒറീസയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചില ക്രൈസ്തവര്‍ പാര്‍ട്ടി മന്ദിരത്തില്‍ ഓടിക്കയറിയിരിക്കാം. അവരെ ഓടിച്ചിറക്കിയില്ല എന്നതു സത്യമായിരിക്കാം. ആക്രമിക്കപ്പെട്ട സഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യം. പക്ഷേ അന്നവിടെ സഖാക്കള്‍ പ്രതിപക്ഷത്തായിരുന്നു, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തിരിക്കുകയായിരുന്നുന്നു എന്നതും മറക്കാന്‍ പാടില്ല. പിന്നീടു ഭരണം മാറിവന്നപ്പോള്‍ ക്രൈസ്തവരുടെ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോവേണ്ടി എന്തുചെയ്തു എന്നതും അന്വേഷിക്കേണ്ടതാണ്.''(ദീപിക, ഒക്ടോ.21)

ഒറീസയില്‍ സിപിഐ എം ഒരിക്കലും ഭരണത്തില്‍ വന്നിട്ടില്ല എന്ന് തിരുമേനിക്കറിയാഞ്ഞിട്ടാണോ? സോണിയയുടെ കോണ്‍ഗ്രസ് എന്തുകൊണ്ട് പുനരധിവാസ നടപടികള്‍ എടുത്തില്ല എന്ന ചോദ്യം തിരുവായില്‍നിന്ന് എന്തുകൊണ്ട് പുറത്തുവരുന്നില്ല? അത്തരം ചില്ലറ ചോദ്യങജളെങ്കിലും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കരുതോ?

ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോണ്‍ഗ്രസിനു തന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ചില സഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ ഈ ധ്രുവീകരണത്തിന് ഇന്ധനം പകര്‍ന്ന കേരള കോണ്‍ഗ്രസ് ലയനവും കെ എം മാണിയുടെ ഇടപെടലും ജനാധിപത്യ പ്രക്രിയയുടെ അന്തസത്തയെ അപകടത്തിലുമാക്കുന്നു.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് കെ എം മാണിയും കോണ്‍ഗ്രസും മല്‍സരിച്ചത്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത്. മാണിലക്ഷ്യത്തിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കെയ്തെടുത്തു മാണി. ആ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാന വിജയമാണുണ്ടായത്. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. കോണ്‍ഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോണ്‍ഗ്രസുകാരല്ലാത്ത കേരള കോണ്‍ഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയും എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോണ്‍ഗ്രസ് അനുസരിക്കും എന്നതാണവസ്ഥ.

മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിത്തന്നെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ്സിന് പരമാവധി കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. യുഡിഎഫ് ജയിച്ച ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ലീഗ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കി. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചെടുത്തു. മലപ്പുറം മുനിസിപ്പാലിറിയില്‍ മുണ്ടുപറമ്പ് വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗ് റിബല്‍ ജയിച്ചു. മുന്നിയൂരില്‍ കോണ്‍ഗ്രസ്സ് ഇല്ലാതായി.

ഇങ്ങനെ യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തി ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രം. മറുവശത്ത് യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്-പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. എല്‍ഡിഎഫ് ജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡുകളില്‍ ബിജെപി രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോണ്‍ഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോണ്‍ഗ്രസിന്റെ പതനം!

വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം. വിമോചന സമരസ്വപ്നക്കാരുടെ ആഹ്ളാദാരവമാണുയരുന്നത്. അവര്‍ക്കുള്ള മറുപടി ചരിത്രത്തിന്റെ പുനര്‍വായനയാണ്. എല്ലാ വിരുദ്ധശക്തികളെയും യോജിപ്പിച്ച് തോല്‍പിച്ചപ്പോഴെല്ലാം ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍. സംസ്ഥാനത്താകെയുള്ള വോട്ടുനില വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നു. സംശുദ്ധമായ, മത നിരപേക്ഷമായ, വര്‍ഗീയ വിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ്, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം രജതരേഖയായി നില്‍ക്കുന്നു. വരാനുള്ള നാളുകളില്‍ കേരളം വര്‍ഗീയതക്കെതിരായ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക. അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ തെരഞ്ഞെടുപ്പുഫലം.

പി.എം.മനോജ്

Tuesday, October 26, 2010

അയ്യപ്പന്റെ കവിതകളില്‍ നിന്ന്...

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുന്നു.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു


ങ്ങാതി തലവച്ചപാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തില്‍
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍


താ
ഴ്‌വരയുടെ പച്ചയിലൂടെ
സൂര്യപ്രകാശവേഗത്തി ലൂ ടെ
സമുദ്ര താളത്തിന്റെ മുകളിലൂടെ
അക്ഷര ജ്യോതിസ് തെളിയുന്ന
ബുദ്ധന്റെ നിര്‍വ്വേദ സന്ധ്യയ്ക്കരികിലൂടെ
പിന്തുടരുന്ന കൂരമ്പിനേക്കാള്‍
എന്റെ പക്ഷി പറക്കുന്നു.


ന്റെ വാക്ക്
കരിഞ്ഞു പോയ ഭ്രൂണമാണോ
എന്റെ വേ ഗം
കാലുകളറ്റ കുതിരയാണോ

വിതയിന്ന് വര്‍ത്തമാനത്തിന്റെ വായ്ത്താരി
മരണത്തിന് ജീവന്റെ പൊയ്മുഖം
വെച്ചിരിക്കുന്നവര്‍ക്കുള്ള വായ്ക്കരി
രക്തമുണങ്ങുന്നതിന് മുമ്പ് കുരുതിത്തറയില്‍ വിരിയുന്ന പൂവ്.
അമ്മയുടെ ആശിസ്സുകള്‍ നേടിയ ശിരസ്സ്
മിത്രത്തിന്റെ നെഞ്ചില്‍ നിന്നൂരിയെടുത്ത അമ്പ്
മണ്ണൂ മൂടിയ എന്റെ ശരീരത്തിലൂടെ നടന്ന്
തിരിഞ്ഞു നിന്ന് ഒരിക്കലെനിക്ക് നീ പറയുന്ന കൃതജ്ഞത


റുത്ത തലച്ചോറിലുദി ക്കൂ സൂ ര്യന്‍
കഴുത്തിലണിയിക്കൂ മഹാഫണിയെ
ബുദ്ധിയെ കാട്ടാളന്‍ കൊണ്ടുപോയ്,ചൊല്ലുക
ദത്താത്മാവിന് സൂര്യഗായത്രി.

നീ
ല ലിറ്റ്മസിനപ്പുറം കത്തു ന്ന
തീ നാളമാരുടെ മനസ്സാണ്
ഉര്‍വ്വരമായ മണ്ണില്‍ വിതയ്ക്കുന്ന
കണ്ണുകളെല്ലാമാരുടേതാണ്.?


ഭിശപ്തനായ ശത്രുവിന്റെ ആയുധം
സഖാവിനു നല്‍കുക
സ്വന്തം പുസ്തകത്തിലെ തെറ്റുകള്‍
അവര്‍ വെട്ടിമാറ്റട്ടെ

കാ
റപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്!
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍;വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം
അത്താഴമുട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായ് ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസില്ലാത്തവനായി


രാള്‍ റോഡു മുറിച്ചു കടക്കുമ്പോള്‍
ഫയറെഞ്ചിന്‍
എന്റെ മുഖത്ത്
രക്തം തെറിപ്പിക്കുന്നു.
തീയണക്കാന്‍ പോകുന്നവരേ..
ഈ ചോരയാരു തുടച്ചുമാറ്റും?

ബുദ്ധാ

ഞാനാട്ടിന്‍കുട്ടി
കല്ലേറുകൊണ്ടിട്ടെന്റെ കണ്ണുപോയ്
നിന്‍ ആല്‍ത്തറകാണുവാനൊട്ടുംവയ്യ.

കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും.
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ, യിനി
തുണ നീ മാത്രം ബുദ്ധാ,
അലിവിന്നുറവു നീ.

കണ്ണിലെച്ചോര വീഴും പാതയില്‍ നീ നില്‍ക്കുമോ
കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ, നിന്റെ
കണ്ണിന്റെ കനിവെല്ലാം കാണുവാന്‍ കഴിയുമോ?

മുള്ളുകള്‍ തറയ്ക്കുന്നു കാലുകള്‍ മുടന്തുന്നു
വിണ്ണിലേക്കുയരുന്ന വൈഖരി പോലെ നിന്റെ
പൊന്നുവാഗ്ദാനം വീണ്ടും കേള്‍ക്കുമോ തഥാഗതാ!

മിണ്ടാത്ത നിന്‍ വെങ്കല പ്രതിമയെങ്ങാണവോ
മണ്ട ഞാന്‍ പൊട്ടിച്ചെന്റെ കുരുതി സമ്മാനിക്കാം
കാരുണ്യമോ, കരസ്​പര്‍ശമോയേല്‍ക്കാതെ നിന്‍
പേരുവിളിച്ചും കൊണ്ടെന്‍ ചോരക്കണ്ണടയവേ,

പുല്‍ക്കൊടിത്താഴ്‌വരകള്‍ കാതില്‍പ്പറഞ്ഞൂയെന്നെ
കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്ന കുട്ടി.
(ബുദ്ധനും ആട്ടിന്‍കുട്ടിയും എന്ന കവിത)


മ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓ!ടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി
(അയ്യപ്പന്‍ അവസാനം എഴുതിയ കവിത)മാതൃഭൂമി
 
 
 
 

Thursday, October 21, 2010

ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?

                                തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍‌ക്കലെത്തി നില്‍ക്കുകയാണു.സ്വന്തം നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അതിപ്രധാനമായ അവസരമാണ് ഓരോ പൌരനും കൈവന്നിരിക്കുന്നത്.അത് അത്യധികം വിവേകത്തോടെ ഉപയോഗിക്കുക എന്നത് നമ്മുടെ മാത്രമല്ല, ഭാവി തലമുറയുടെ കൂടി ശോഭനമായ ഭാവിക്ക് അത്യാവശ്യമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇടത് പക്ഷവും വലതു പക്ഷവും നേര്‍ക്കു നേര്‍ പോരാടുന്ന ചരിത്രമാണു തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്.കാലാകാലങ്ങളില്‍ രണ്ട് പക്ഷവും സംസ്ഥാനം മാറി മാറി ഭരിക്കുകയും ചെയ്തിട്ടുണ്ട്.( എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്നും ഇടതുപക്ഷത്തിനു ഒരു മേല്‍‌ക്കൈ ഉണ്ടായിരുന്നു)

ഇങ്ങനെ മാറി മാറിയുള്ള ഭരണം യഥാര്‍ത്ഥത്തില്‍ കേരളത്തിനു നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ?എന്താണു രണ്ടു മുന്നണികളും തമ്മിലുള്ള വികസന കാഴ്ചപ്പാടിലുള്ള വ്യത്യാസം? ആരാണു രാഷ്ട്രീയ ഇച്ഛാശക്തിയോടെ കേരളത്തിന്റെ വികസനവും ഭാവിയും മുന്‍‌കൂട്ടി കണ്ട് നയപരിപാടികള്‍ നടപ്പിലാക്കിയിട്ടുള്ളത്?

ഈ ഒരു ചിന്ത ഈ അവസാന നിമിഷത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ ഒരു വിശകലനത്തിലേക്ക് കടന്നാല്‍ 1957 മുതല്‍ ഇന്നു വരെ കേരളത്തിന്റെ വികസനത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് ഇടതുപക്ഷത്തിനു മാത്രമായിരുന്നു എന്ന് കാണാം

1957 മുതലുള്ള സര്‍ക്കാരുകളെ എടുത്താല്‍ ഇടതു പക്ഷം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്കാന്‍ മറ്റൊന്നില്ല.1957 ലെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സംഭാവനയായ ഭൂപരിഷ്കരണ നിയമം , 25 ലക്ഷം വരുന്ന പാട്ടക്കുടിയാന്മാരെ ആണു മണ്ണിന്റെ അവകാശികളാക്കിയത്.അതുപോലെ തന്നെ സമഗ്രമായ വിദ്യാ‍ഭ്യാസ നിയമം, ഭരണപരിഷ്കരണ നടപടികള്‍ തുടങ്ങിയവയൊക്കെ ആ സര്‍ക്കാരിന്റെ സംഭാവനയാണ്.

ജനാധിപത്യത്തെ കശാപ്പു ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ 1959 ല്‍ തന്നെ കേരളം കണ്ട മികച്ച പുരോഗമന സര്‍ക്കാരിനെ പിരിച്ചു വിട്ടാണു വികസനത്തോടും ജനാധിപത്യത്തോടുമുള്ള കൂറ് വ്യക്തമാക്കിയത്.

1987 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ സംഭാവനയാണ് “സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി” തുടര്‍ന്നു വന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സാക്ഷരതാ പദ്ധതിയുടെ “തുടര്‍ വിദ്യാഭ്യാസ പദ്ധതി”യേയും മുക്കിക്കൊന്നു.

അധികാരവികേന്ദ്രീകരണത്തിലേക്കുള്ള സുപ്രധാനമായ മുന്നേറ്റം ആയിരുന്നു അതേ സര്‍ക്കാര്‍ കൊണ്ടു വന്ന “ജില്ലാകൌണ്‍സിലുകള്‍”.പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജില്ലാകൌണ്‍സിലുകളെ അകാലത്തില്‍ പിരിച്ചു വിട്ടുകൊണ്ടാണ് ഒരിക്കല്‍ കൂടി ജനാധിപത്യത്തോടും അധികാര വികേന്ദ്രീകരണത്തോടുമുള്ള അവരുടെ ‘കൂറ് ‘വ്യക്തമാക്കിയത്.

പഞ്ചായത്തീരാജ് സമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ ഇന്‍‌ഡ്യയില്‍ നടപ്പിലാക്കിയത് ഇടതു സര്‍ക്കാരുകള്‍ ആണു 1978 ല്‍ തന്നെ പശ്ചിമ ബംഗാളില്‍ അത് നിലവില്‍ വന്നു.അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണു രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്.അതാകട്ടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ പാസായതുമില്ല.വികേന്ദ്രീകരണത്തിന്റെ മറവില്‍ കേന്ദ്രീകരണം കൊണ്ടുവരികയായിരുന്നു ആ ബില്ലിലെ വ്യവസ്ഥ എന്നു കാണാം.

വികേന്ദ്രീകരണം എങ്ങനെ?

താഴേത്തട്ടിലേക്കു ജനാധിപത്യവും വികസനവും രാഷ്ട്രീയ അധികാരവും എത്തിക്കുന്നതിനുള്ള അതീവ സുപ്രധാനമായ നയപരിപാടി ആയിരുന്നു 1996 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ “ജനകീയാസൂത്രണം” വികേന്ദ്രീകരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പദ്ധതി വിഹിതത്തിന്റെ 40% തുക പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയാണു ഇടതു പക്ഷം സ്വന്തം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചത്.ചരിത്രത്തിലാദ്യമായി ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് സ്വയം തീരുമാനിച്ചു.ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍,സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍മ്മ സമിതികള്‍ എന്നിവ വഴി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന വികസന അജണ്ട ജനങ്ങള്‍ തനിയെ കൈകാര്യം ചെയ്തു.ജനകീയാസൂത്രണത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ തന്നെ 3 ലക്ഷത്തിലേറെ വീടുകളും 4 ലക്ഷത്തിലേറെ കക്കൂസുകളും 4873 കി.മീ ജില്ലാറോഡുകളും 11863 കി.മീ പ്രാദേശിക റോഡുകളും നിര്‍മ്മിക്കപ്പെട്ടു.ഇതൊക്കെ അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയതാണ്.

ജനകീയാസൂ‍ത്രണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് കുടുംബശ്രീ..1998 ല്‍ തുടങ്ങിയ കുടുംബശ്രീ ഇന്നിപ്പോള്‍ ഏഷ്യയിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമാണ്..37 ലക്ഷം കുടുംബങ്ങളുടെ അത്താണിയാണു ഇന്ന് കുടുംബശ്രീ.കുടുംബശ്രീയുടെ ചില കണക്കുകള്‍ നോക്കൂ

അംഗങ്ങള്‍ - 37 ലക്ഷം
അയല്‍ക്കൂട്ടങ്ങള്‍ - 1.94 ലക്ഷം
വ്യക്തി ഗത തൊഴില്‍ സംരഭങ്ങള്‍ - 27853
പാട്ടകൃഷി - 46,444 കുടുംബങ്ങള്‍
കൃഷി ചെയ്യുന്ന സ്ഥലം,- 6,26,552 ഏക്കര്‍
നിര്‍മ്മിച്ച വീടുകള്‍ - 46,749
ആശ്രയ പദ്ധതിയിലൂടെ ആശ്വാസം കിട്ടിയവര്‍- 69,121
സ്പെഷല്‍ സ്കൂളുകള്‍ - 31
ബാല സഭകള്‍ - 52736
ആ‍കെ നല്‍കിയിരിക്കുന്ന വായ്പകള്‍ - 3958.43 കോടി രൂപ.......

ഇന്നു ഏറ്റവും വലിയ സ്വയം സഹായ സംഘമായി ഇതു വളര്‍ന്നിരിക്കുന്നു.അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ താങ്ങ് ഇന്നു “കുടുംബശ്രീ” ആണെന്ന് നിസംശയം പറയാം.ഇടതു പക്ഷ പാര്‍ട്ടികളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു ഇത്.വീകേന്ദ്രീകരണത്തെയും വികസനത്തെയും ഇടതു കക്ഷികള്‍ എങ്ങനെ സമീപിക്കുന്നു എന്നത് വിശദമാക്കാന്‍ വേണ്ടി മാത്രമാണു ഇത്രയും പറഞ്ഞത്.

ഈ വികേന്ദ്രീകരണപ്രക്രിയ നേടിത്തന്നത് വമ്പിച്ച സ്ത്രീ ശാക്തീകരണമാണ്.വീട്ടിനുള്ളില്‍ തളക്കപ്പെട്ടിരുന്ന പതിനായിരക്കണക്കിനു സ്ത്രീകളാണു അധികാരത്തിന്റെ പാതയിലേക്ക് നടന്നുകയറിയത്.കുടുംബശ്രീ അവരുടെ സന്തതിയാണ്..ആ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ മിഴിവേകിക്കൊണ്ടാണു 50% സംവരണം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതു സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്..ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഇങ്ങനെയൊന്ന് അവകാശപ്പെടാന്‍ സാധിക്കുമോ?
ഇങ്ങനെ അര്‍പ്പണബോധത്തോടെ ജനപക്ഷത്തുനിന്നുള്ള വികസന പരിപാടികളാണു ഇടതു പക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്.ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പെടുക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടു വയ്പാണു നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ ചെയ്ത ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ തന്നെ അതു മനസ്സിലാവും

നിരന്തരമായി ട്രഷറികള്‍ അടച്ചിട്ടിരുന്ന ഒരു സാമ്പത്തിക സാഹചര്യത്തിലാണു യു ഡി എഫില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരം നേടിയെടുക്കുന്നത്..കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉണ്ടായ പ്രധാനമായ മാറ്റവും സാമ്പത്തിക രംഗത്തുതന്നെ.ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തുപോലും പിടിച്ചു നില്‍ക്കുക മാത്രമല്ല ഒരൊറ്റ ദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിയും വന്നിട്ടില്ല..

നികുതി പിരിവിലെ സര്‍വകാല റെക്കോഡാണു.അഖിലേന്ത്യാ തലത്തില്‍ 8% മാത്രം നികുതി പിരിവില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് 32% ശതമാനമാണ്.ദേശീയ ശരാശരിയുടെ നാലുമടങ്ങ്.കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള വിശദമായ ഒരു അഭിമുഖം ‘കലാകൌമുദി’യിലെ വി.ഡി ശെല്‍‌വരാജ് ധനമന്ത്രിയുമായി നടത്തിയിരുന്നു.അത് ഇവിടെ കാണാം.

നാലരവര്‍ഷക്കാലത്തെ ചില പ്രധാന നേട്ടങ്ങള്‍ കാണൂ
  • 36 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി.തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം ജോലിചെയ്തവര്‍ക്കും 2 രൂപക്ക് അരി..അങ്ങനെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ സഹായം.
  • 25ലക്ഷം വരുന്ന പ്രവാസികള്‍ക്ക് ( കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്കും ഭാരതത്തിനു വെളിയില്‍ ഉള്ളവര്‍ക്കും) ക്ഷേമനിധി.
  • 2011 ഓടെ കേരളത്തില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതി
  • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കര്‍ഷക ആതമഹത്യ് നിത്യ സംഭവമായിരുന്നു.കര്‍ഷകര്‍ക്കായി “കാര്‍ഷിക കടാശ്വാസ നിയമം”.ഒട്ടനവധി ക്ഷേമ പദ്ധതികള്‍.കര്‍ഷക ആത്മഹത്യകള്‍ ഇപ്പോള്‍ പഴങ്കഥകള്‍
  • 2011 ഓടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം.പാലക്കാട് ജില്ല ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ല ആയിക്കഴിഞ്ഞിരിക്കുന്നു.തൃശ്ശൂര്‍ ,കോഴിക്കോട് ജില്ലകള്‍ തൊട്ടു പിന്നാലെ
  • 40,000 കോടി രൂപയ്കുള്ള പൊതുമേഖലാ കമ്പനി ഓഹരികള്‍ വിറ്റു കാശാക്കി കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളത്തില്‍ ആ‍കെയുള്ള 37 പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു..ഭാരതത്തിനു തന്നെ ഇത് മാതൃകയാവുന്നു.( ലിങ്ക് കാണുക).
  • പൊതുമേഖലയിലെ ലാഭം കൊണ്ട് പുതിയ 8 പൊതുമേഖലാ സ്ഥാപനങ്ങള്‍
  • മികച്ചക്രമസമാധാനപാലനത്തിനു കേരളത്തിനു ദേശീയതലത്തില്‍ അവാര്‍ഡ്
  • സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്തി.
  • ആദ്യമായി ഹെല്‍ത്ത് യൂണിവേര്‍സിറ്റി.ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി
  • 35 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
  • സമസ്ത മേഖലയിലേയും ക്ഷേമനിധി തുക വര്‍ദ്ധിപ്പിച്ചു.കുറഞ്ഞത് 300രൂ.എല്ലാ കുടിശിഖകളും കൊടുത്തു തീര്‍ത്തു
  • മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപികരിച്ചു.മദ്രസകളിലെ മുല്ലാമാര്‍ക്ക് ക്ഷേമനിധി രൂപീകരിച്ചു.
  • സഹകരണമേഖലയിലെ നിക്ഷേപം ഇരുപതിനായിരം കോടിയില്‍ നിന്നും അറുപതിനായിരം കോടിയായി.
  • പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നടപടികള്‍ എടുത്തു.
നാലു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ വിശദവിവരങ്ങള്‍ ഇവിടെ കാണാം ( ലിങ്ക് )

കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദേശീയ തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്.മികച്ച സംസ്ഥാനത്തിനുള്ളതടക്കം ഒട്ടനവധി അവാര്‍ഡുകളാണു ഈ സര്‍ക്കാര്‍ നേടിയെടുത്തത്.

( ഫോട്ടോയില്‍ ഞെക്കിയാല്‍ വലുതായി കാണാം)
ആഗോളവല്‍ക്കരണ നയങ്ങളും ആസിയാന്‍ കരാറുകളും നടുവൊടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാരിനു കീഴില്‍ , അതിന്റെ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി മാത്രം ഭരിക്കാന്‍ സാധിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതില്‍പ്പരം എന്താണു പ്രതീക്ഷിക്കാനുള്ളത്? ഈ നേട്ടങ്ങള്‍ കടന്നു വന്നത് ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണെന്ന് കാണാം.

ഇതിനു ഒരു തുടര്‍ച്ച ആവശ്യമില്ലേ? ജനങ്ങളോട് പ്രതിബദ്ധത കാണിക്കുന്ന ഒരു സര്‍ക്കാരിനു കീഴില്‍ മികച്ച സേവനങ്ങള്‍ നടത്തുന്ന പഞ്ചായത്ത് ഭരണസമിതികളല്ലേ നമുക്കാവശ്യം?

അതുകൊണ്ടു തന്നെ“ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്യണം” എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ.. എന്റെ വോട്ട് ഇടതു പക്ഷത്തിനു തന്നെ.സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഈ വേളയില്‍ ഒരു നിമിഷം ചിന്തിക്കൂ..ആരെയാണു നമുക്ക് വേണ്ടത്..? ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തെയോ അതോ ആഗോളവല്‍ക്കരണത്തിന്റെ പിണിയാളുകളായ കോണ്‍ഗ്രസ് പക്ഷത്തെയോ?


ചിന്തിക്കൂ..ഇനിയും സമയം വൈകിയിട്ടില്ല..ഓരോ വിലയേറിയ സമ്മതിദാനാവകാശവും ഇത്തവണയും ഇടതുപക്ഷത്തിനാകട്ടെ ...!!!


Hans Kanter





ഇടതുപക്ഷ ഗവണ്മെന്റ് - സമഗ്ര വികസനത്തിന്റെ മകുടോദാഹരണം

കേരളം ഭരിക്കുന്ന ഇടത്പക്ഷ ജനാധിപത്യമുന്നണി സർക്കാർ സമസ്ത മേഖലകളിലും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ, ഈ രാജ്യത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു.

സമഗ്രമായ ധനകാര്യ മാനേജ്മെന്റിനാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇടത് സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇടത്പക്ഷ ജനാധിപത്യ മുന്നണിയെ ഈ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ അപേക്ഷിക്കുന്നു.

Wednesday, October 20, 2010

ഒരു ആത്മകഥയും പിന്നെ കുറെ 'കഥകളും'

വി.ആര്‍.ഗോവിന്ദനുണ്ണി
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രിയപ്പെട്ട വിനോദം മൗണ്ട്ബാറ്റന്‍ പ്രഭ്വി ആയിരുന്നു.
ഒറ്റക്കിരുന്ന് സ്‌കോച്ച് വിസ്‌കി ആസ്വദിക്കുമായിരുന്നു മൗലാനാ അബ്ദുള്‍കലാം ആസാദ്. 'ദേശീയ മുസ്‌ലിം' എന്ന തന്റെ സല്‍പേര് നഷ്ടപ്പെടാതിരിക്കുന്നതിനായിരുന്നു ഈ ഏകാന്ത മദ്യപാനം അദ്ദേഹം തെരഞ്ഞെടുത്തത്.
വി.കെ. കൃഷ്ണമേനോന്‍ അവിവാഹിതനായിരുന്നു; അദ്ദേഹത്തിന്റെ പിതാവിനെപ്പോലെതന്നെ.
നിരവധി 'ഭ്രാന്തു'കള്‍ ഉണ്ടായിരുന്നെങ്കിലും മൊറാര്‍ജിദേശായ് സത്യസന്ധനായിരുന്നു.
സങ്കുചിത ചിന്താഗതിയും പ്രതികാരദാഹവും ധാരാളമുണ്ടായിരുന്നു ഇന്ദിരാഗാന്ധിക്ക്. ഉദ്യോഗസ്ഥന്മാരോട് അവര്‍ മാന്യതയില്ലാതെയാണ് പെരുമാറിയത്. തന്റെ സുഹൃത്തുക്കളാണെന്നു ഭാവിക്കുന്നവരെ അവഹേളിക്കുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തിയിരുന്നു.
രാജീവ് ഗാന്ധിക്കും സഞ്ജയ്ഗാന്ധിക്കും ഇടയില്‍ സൗഹൃദം ഒട്ടുമേ ഉണ്ടായിരുന്നില്ല. അവര്‍ പരസ്​പരം സംസാരിച്ചിരുന്നതുപോലും അപൂര്‍വമായിരുന്നു... സഞ്ജയിന് ലഭിച്ച പ്രാമുഖ്യം രാജീവിനു മനഃപ്രയാസമുണ്ടാക്കി... രാജീവും ഇറ്റലിക്കാരിയായ പത്‌നി സോണിയാഗാന്ധിയും ഇന്ദിരാഗാന്ധിക്ക് കരുത്തുപകരാന്‍ നില്‍ക്കാതെ, സ്വന്തം തോടിനകത്തേക്ക് ഉള്‍വലിയുകയാണുണ്ടായത്... രാജീവിന്റെ ബുദ്ധിപരമായ കഴിവുകളെപ്പറ്റി ഇന്ദിരക്ക് ഒരു മതിപ്പുമില്ലായിരുന്നു...
പത്രപ്രവര്‍ത്തകനും നോവലിസ്റ്റും ഗ്രന്ഥകാരനുമായ ഖുഷ്വന്ത്‌സിങ്ങിന്റെ 'ട്രൂത്ത് ലവ് ആന്റ് എ ലിറ്റില്‍ മാലിസ്' (Truth, Love A Little Malice) എന്ന ആത്മകഥയില്‍നിന്നുള്ളതാണ് ഈ വരികള്‍.


ഞ്ചാബിലെ ഹഡാലിയില്‍ ജനിച്ച്, ലണ്ടനില്‍നിന്നും ബാരിസ്റ്റര്‍ പരീക്ഷ പാസായ ഖുശ്‌വന്ത്‌സിങ്ങിന് 87 വയസ്സായി. ലാഹോര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായിട്ടാണ് തുടക്കം. 1947ല്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പില്‍ ഉദ്യോഗസ്ഥനായി; 51ല്‍ ആകാശവാണിയില്‍ 'യോജന'യുടെ സ്ഥാപക പത്രാധിപരായിരുന്നു. 'ഇലസ്‌ട്രേറ്റഡ് വീക്കിലി'യുടെ പത്രാധിപസ്ഥാനമാണ് (69-79) മാധ്യമജീവിതത്തിലെ സുപ്രധാന നാഴികക്കല്ല്. 'ന്യൂഡല്‍ഹി', 'ഹിന്ദുസ്ഥാന്‍ ടൈംസ്' തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. 'യുനെസ്‌കോ' റോക്ക്‌ഷെല്ലര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രെയിന്‍ ടു പാക്കിസ്താന്‍', 'ഐ ഷാള്‍ നോട്ട് ഹിയര്‍ നൈറ്റിംഗേല്‍ എഗൈന്‍' (നോവലുകള്‍) 'ദ മാര്‍ക്ക് ഓഫ് വിഷ്ണു', 'ആസാദി' (കഥകള്‍), 'ദ ഹിസ്റ്ററി ഓഫ് ദ സിക്ക്‌സ്' (പഠനം) എന്നിവ പ്രധാന കൃതികള്‍.

വി.കെ. കൃഷ്ണമേനോന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്ന കാലത്ത് ലണ്ടനിലെ ഹൈക്കമ്മീഷണര്‍ കാര്യാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു സര്‍ദാര്‍ജിയെ വിറപ്പിച്ചുവിട്ടകഥ സുവിദിതമാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലിയില്‍ കയറിയതുകൊണ്ട് സര്‍ദാര്‍ജിക്ക് ആരെയും കൂസലില്ലായിരുന്നു; എന്നു മാത്രമല്ല ഓഫീസ് ജോലികളില്‍ തികഞ്ഞ അലംഭാവവും ഓഫീസില്‍ ഹാജരാകുന്നത് വളരെ അപൂര്‍വം വന്നാല്‍ തന്നെ അകത്തും പുറത്തും സ്‌കോച്ചുവിസ്‌കി പരന്നൊഴുകുന്നുണ്ടാവും. മിക്ക സമയത്തും ലണ്ടനിലെ പാര്‍ക്കുകളിലും ചുവന്ന തെരുവുകളിലും അലഞ്ഞുതിരിയുകയാണ് പ്രധാന തൊഴില്‍. സ്വതവേ കണിശക്കാരനായ കൃഷ്ണമേനോന്‍ നിരുത്തരവാദപരമായ ഈ പെരുമാറ്റം വെച്ചുപൊറുപ്പിക്കാന്‍ സന്നദ്ധനായിരുന്നില്ല. അദ്ദേഹം സര്‍ദാര്‍ജിയെ ജോലിയില്‍നിന്നു ചവിട്ടിപ്പുറത്താക്കി.

-ഖുഷ്‌വന്ത്‌സിങ്ങായിരുന്നു ഈ സര്‍ദാര്‍ജി എന്നു പറയേണ്ടതില്ലല്ലോ. എന്തായാലും സിങ് അതോടെ കടുത്ത കൃഷ്ണമേനോന്‍ വിരോധിയായി മാറി. പിന്നീട് പകയും വിദ്വേഷവും നിറഞ്ഞ വാക്കുകളുപയോഗിച്ച് കൃഷ്ണമേനോനെ അപഹസിക്കുക ഒരു ശീലമാക്കി. ഇന്നും ഈ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടുമില്ല. ആദ്യകാലത്ത് കൃഷ്ണമേനോനെ സ്വവര്‍ഗരതിക്കാരനാക്കി ചിത്രീകരിച്ചിരുന്ന സിങ് ഈ ആത്മകഥയില്‍ പറയുന്നത് മേനോന് സ്ത്രീവിഷയത്തില്‍ വല്ലാത്ത താത്പര്യമായിരുന്നു എന്നാണ്. ഒരു സാധാരണ വായനക്കാരന്‍ ഇതിലേതു വിശ്വസിക്കണമെന്നറിയാതെ കുഴങ്ങിപ്പോകുമെന്നു തീര്‍ച്ച. കൃഷ്ണമേനോനോടുള്ള ഖുഷ്‌വന്ത്‌സിങ്ങിന്റെ വെറുപ്പ് മലയാളികളെയാകെത്തന്നെ അവഗണിക്കുന്ന മനോഭാവത്തിലേക്കു നയിച്ചുവെന്നാണ് തോന്നുന്നത്. കേരളത്തിന്റെയോ മലയാളിയുടെയോ സംഭാവനകള്‍ അംഗീകരിക്കാന്‍ ഈ സര്‍ദാര്‍ജി ഒരിക്കലും സന്നദ്ധനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോയാല്‍ വ്യക്തമാകും.
ഇതേപോലെ വ്യക്തിവിദ്വേഷത്തില്‍ മുക്കിയ തൂലികകൊണ്ടാണ് ഖുഷ്‌വന്ത്‌സിങ് തന്റെ ആത്മകഥയിലെ പല പേജുകളും എഴുതിയിട്ടുള്ളത്. പത്രപ്രവര്‍ത്തന-മാധ്യമനിരൂപണരംഗത്ത് ദീര്‍ഘനാളത്തെ അനുഭവസമ്പത്തുള്ള അമിതാ മാലിക് 'ട്രൂത്ത് ലവ് ആന്റ് എ ലിറ്റില്‍മാലിസി'നെ വിലയിരുത്തിക്കൊണ്ട് ഈ അഭിപ്രായം രേഖപ്പെടുത്തിയതായി കണ്ടു. താന്‍ ജോലിയെടുക്കുകയും പുറത്തുപോരേണ്ടിവരികയുംചെയ്ത പത്രങ്ങളുടെ ഉടമസ്ഥന്മാരെയും അതിലെ സഹപ്രവര്‍ത്തകരെയും പക്ഷപാതത്തോടെ നോക്കിക്കാണുന്നതിനെയാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 'ഹിന്ദുസ്ഥാന്‍ ടൈംസി'ലെ പത്രാധിപസ്ഥാനം നഷ്ടപ്പെട്ടതിനുശേഷം പിന്‍ഗാമിയായി വന്ന എന്‍.സി. മേനോനെതിരെ സിങ് ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ ഇംഗ്ലീഷ് മാധ്യമലോകത്തെ ഒരു കറുത്ത അധ്യായമാണ്.

ഖുഷ്‌വന്ത്‌സിങ്ങിന്റെ വിശ്വാസ്യത മാത്രമല്ല, സത്യസന്ധതയും ഉദ്ദേശശുദ്ധിയും എല്ലാം സംശയാസ്​പദമാക്കിത്തീര്‍ക്കുന്നതിന് ഈ ആത്മകഥയില്‍ ഇനിയും ഉദാഹരണങ്ങളുണ്ട്. തന്റെ ഏറ്റവും നല്ല കൃതിയായി ഖുഷ്‌വന്ത്‌സിങ്തന്നെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ടു വാള്യങ്ങളുള്ള 'ഹിസ്റ്ററി ഓഫ് ദി സിക്ക്‌സ്' എന്ന പഠനമാണ്. സിക്കുമതത്തെയും സിക്കുകാരെയുംപറ്റിയുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമായി ഇത് ഇന്ത്യയില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ന്യൂസിലാന്റില്‍നിന്ന് ക്രിസ്തുമത പ്രചാരണത്തിനായി പഞ്ചാബിലെത്തിയെ ഹ്യൂ മക്ലിയോഡ് എന്ന പാതിരി അമ്പതുവര്‍ഷം മുമ്പ്തന്നെ, നിരവധി വര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങളെത്തുടര്‍ന്ന് സിക്കുമതവുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥപരമ്പരതന്നെ പുറത്തിറക്കിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ സിക്കുമത പഠനത്തിന് വ്യാപകമായി ഇതുപയോഗിച്ചുവരുന്ന മക്‌ലിയോഡുമായി ഖുഷ്‌വന്ത്‌സിങ്ങിന് 'വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പേര്‍ ഈ ആത്മകഥയിലൊരിടത്തും പരാമര്‍ശിക്കപ്പെടുന്നതേയില്ല. വളരെ മത്സരാധിഷ്ഠിതമായ എഴുത്തിന്റെ ലോകത്തില്‍ ഏതെങ്കിലുമൊരു വിഷയത്തില്‍ വൈദഗ്ധ്യം നേടേണ്ടതാവശ്യമാണെന്നു എനിക്കു ബോധ്യമായി... സിക്കുമതവും ചരിത്രവുമാണ് അതിനു ഞാന്‍ തെരഞ്ഞെടുത്തത്. ഇതിനെപ്പറ്റി ഒരൊറ്റ സിക്കുകാരനും ഒന്നുംതന്നെ എഴുതിയിട്ടില്ല. പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെ അടിസ്ഥാനമാക്കി ഞാനിങ്ങനെ ഒരു ഗ്രന്ഥം രചിച്ചു...' എന്നു മാത്രമേ സിങ് രേഖപ്പെടുത്തുന്നുള്ളു. ആത്യന്തികമായ കടപ്പാടിനെപ്പറ്റി ഇവിടെ അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിച്ചിരിക്കുന്നു.

അല്ലെങ്കില്‍ അടിയന്തിരാവസ്ഥയുടെ കാര്യം നോക്കുക. ഇന്ദിരാഗാന്ധിയുമായി പ്രത്യേകിച്ച് പുത്രന്‍ സഞ്ജയ്ഗാന്ധിയുമായി ഗാഢമായ സൗഹൃദബന്ധമാണ് ഖുഷ്‌വന്ത്‌സിങ്ങിന് ഉണ്ടായിരുന്നത്. അവര്‍ ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥയെ സ്വാഭാവികമായും ഉച്ചത്തില്‍ കൈയടിച്ച് അംഗീകരിക്കുകയും ചെയ്തു അദ്ദേഹം. രാജ്യം ഛിന്നഭിന്നമായിപ്പോകുന്നതു തടയാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനംകൊണ്ടു കഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പത്രമാരണനിയമം മുതല്‍ നിര്‍ബന്ധിത വന്ധ്യവല്‍ക്കരണംവരെയുള്ള അടിയന്തിരാവസ്ഥാക്കാലത്തെ അതിക്രമങ്ങളെ ആദ്യം ന്യായീകരിക്കുക മാത്രമല്ല, ഇന്ദിരയും സഞ്ജയും അറിയാതെ അനുയായികള്‍ വരുത്തിത്തീര്‍ത്ത ദുഷ്‌പ്പേരാണിത് എന്നു ആരോപിച്ചുകൊണ്ട് അതില്‍നിന്ന് അവരെ കുറ്റമുക്തരാക്കുകകൂടി ചെയ്തു അദ്ദേഹം. നിര്‍ലജ്ജമായ ഈ സ്വാമിഭക്തി പ്രതിഫലം ഇച്ഛിച്ചുകൊണ്ടായിരുന്നുവെന്നു വ്യക്തമാകുമ്പോള്‍ ഖുഷ്‌വന്ത്‌സിങ്ങിന്റെ മറ്റൊരു മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്. സിങ്ങിന്റെ തന്നെ വാക്കുകളില്‍, 'ഗാന്ധി കുടുംബം എനിക്കു പാരിതോഷികം നല്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. നയതന്ത്ര മേഖലഖളില്‍ ഒരു പദവിയില്‍ എനിക്കു താല്പര്യമുണ്ടോ എന്നാണ് സഞ്ജയ് ആദ്യം ആരാഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ലണ്ടനിലെ ഹൈക്കമ്മീഷണര്‍ പദവിയായിരുന്നു. സംശയമില്ലാതെ ഞാനത് നിരസിച്ചു. പിന്നീടദ്ദേഹം എനിക്ക് രാജ്യസഭാ അംഗത്വവും 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ പത്രാധിപസ്ഥാനവും വെച്ചുനീട്ടി. അതു രണ്ടും സ്വീകരിക്കുവാന്‍ എനിക്കു വൈമനസ്യമേതും ഉണ്ടായിരുന്നതുമില്ല.

ഇന്ത്യാ
വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട 'ട്രെയിന്‍ ടു പാകിസ്താന്‍' (1956) എന്ന നോവലാണ് ഖുഷ്‌വന്ത്‌സിങ്ങിനെ ഏറെ പ്രശസ്തനാക്കിയ കൃതി. പഞ്ചാബി, ഹിന്ദി, ഉര്‍ദു എന്നീ പ്രാദേശിക ഭാഷകളിലെ ഇംഗ്ലീഷില്‍ രചിക്കപ്പെട്ടു എന്നതുമാത്രമാണ് ഈ നോവലിന്റെ പ്രചാരത്തിനും ഖ്യാതിക്കും നിദാനം. വിഭജനം പശ്ചാത്തലമായിവരുന്ന മറ്റു പ്രാദേശികഭാഷാകൃതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ സാഹിത്യമൂല്യം വളരെ താഴെയാണെന്നും കാണാം. നോവല്‍രചനയെ അദ്ദേഹം എത്ര ലഘുവായാണ് കണ്ടിരുന്നതെന്ന് ഈ ആത്മകഥയിലെ ഒരു പരാമര്‍ശംതന്നെ ദൃഷ്ടാന്തമാണ്. 'ഇലസ്‌ട്രേറ്റഡ് വീക്കിലി'യുടെ പത്രാധിപസ്ഥാനം നഷ്ടപ്പെട്ടപ്പോള്‍, അതില്‍ വ്യാകുലനാവാതെ അദ്ദേഹം നേരെ വീട്ടിലേക്കുപോയി. ഒരു നോവലെഴുതാനാരംഭിക്കുകയാണത്രെ ഉണ്ടായത്. ഒരു നോവലെഴുതുക എന്നത് എന്തെളുപ്പം!

വാസ്തവത്തില്‍ പത്രപ്രവര്‍ത്തനത്തിനു 'പൈങ്കിളി' പരിവേഷം നല്കി അതിനെ ജനപ്രിയമാക്കി എന്നതാണ് ഖുഷ്‌വന്ത്‌സിങ് നല്‍കിയ ഏറ്റവും വലിയ സംഭാവന. വായനക്കാരുടെ മൃദുലവികാരങ്ങളെയും വിഭാഗീയ ചിന്താഗതികളെയും (കേരളത്തിലെ നായര്‍-ഈഴവ സമുദായങ്ങളെപ്പറ്റി പോലും 'ഇലസ്‌ട്രേറ്റഡ് വീക്കിലി' പുറത്തിറക്കിയ പ്രത്യേക പതിപ്പുകള്‍ ഓര്‍ക്കുക) സുലഭമായി ചൂഷണം ചെയ്യുക എന്നതായിരുന്നു ഇതിനവലംബിച്ച മാര്‍ഗം. സെക്‌സും സെന്‍സേഷനും സിങ്ങിന്റെ പത്രപ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. നാലാമത്തെ വയസ്സുമുതല്‍ താന്‍ രതിവിഷയത്തില്‍ തല്‍പരനായിരുന്നു എന്ന് 'ട്രൂത്ത് ലവ് ആന്റ് എ ലിറ്റില്‍ മാലിസി'ല്‍ സിങ് എഴുതുന്നു. ഈ അഭിനിവേശം പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുമുണ്ട്. പ്രിയ സുഹൃത്തുക്കളുടെ രഹസ്യവൈകൃതങ്ങള്‍ അനാവരണം ചെയ്യുന്നതില്‍പോലും അദ്ദേഹം ആനന്ദം കണ്ടെത്തുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് പത്ര-മാസികാ-പുസ്തക വായനക്കാര്‍ക്ക് 'രസിപ്പിക്കുന്ന' വിഷയങ്ങളോടാണ് വലിയ ആഭിമുഖ്യം. ഈ ദൗര്‍ബല്യത്തില്‍നിന്നും മനോഹരമായി മുതലെടുക്കുന്നുമുണ്ട് സിങ്ങിന്റെ ആത്മകഥ.

ഖുഷ്‌വന്ത്‌സിംഗിന്റെ 'ട്രൂത്ത്, ലവ് ആന്റ് എ ലിറ്റില്‍ മാലിസ്' കല്‍പ്പിത കഥകളുടെയും അസത്യപ്രസ്താവനകളുടെയും അപവാദ പ്രചരണങ്ങളുടെയും ലൈംഗിക ബന്ധങ്ങളുടെയും 'ഇക്കിളി'പ്പെടുത്തുന്ന ഒരു സമാഹാരമാണെന്നൊന്നും പക്ഷേ, ആരും ചിന്തിച്ചുപോകരുത്. പ്രതാപിയായ ഒരു ഉദ്യോഗസ്ഥന്റെ പുത്രനായി ജനിച്ചിട്ടും ഏകാന്തതയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ബാല്യകാലം, ലേഹോര്‍ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍, മുള്ളുനിറഞ്ഞ ദാമ്പത്യം-അങ്ങനെ നാട്യങ്ങളില്ലാതെയും ദീപ്തമായും എഴുതപ്പെട്ട വ്യക്തിജീവിത ചിത്രീകരണങ്ങള്‍ക്കുപുറമെ സമൂഹത്തിലെ ഉന്നത ശ്രേണികളില്‍ സുവിദിതമെങ്കിലും നമ്മുടെ പത്രപ്രവര്‍ത്തകരും ചരിത്രകാരന്മാരും മറ്റും മനഃപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമിച്ച ഒട്ടേറെ സത്യങ്ങള്‍ ഇത് വിളിച്ചുപറയുന്നുണ്ട്. സ്ത്രീവിഷയത്തില്‍ താല്‍പര്യമുണ്ടായിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാഷ്ട്രപതിഭവനിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരുന്ന മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങുവരെയുള്ള വ്യക്തികളെ മുഖംമൂടിയില്ലാതെ ഇതിലവതരിപ്പിക്കുന്നു.

നെഹ്‌റുവിന്റെ പരസ്ത്രീബന്ധങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ ചുക്കാന്‍ പിടിച്ച ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്റെ പത്‌നി എഡ്വിന, രാഷ്ട്രീയക്കാരിയായ പത്മജാനായിഡു, സന്ന്യാസിനിയായ ശ്രദ്ധാമാതാ അങ്ങനെ പല സ്ത്രീകളുടെയും സാമീപ്യം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ലണ്ടന്‍ ഹൈക്കമ്മീഷണറാഫീസില്‍ ജോലിയെടുക്കുമ്പോഴുണ്ടായ ഒരു പ്രത്യേക സംഭവം വിശദമായിത്തന്നെ സിങ് അനുസ്മരിക്കുന്നുണ്ട്. ബ്രിട്ടനില്‍ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായ നെഹ്‌റു. നിശാവസ്ത്രമണിഞ്ഞുനില്ക്കുന്ന എഡ്വിനയുടെ സമീപം അര്‍ദ്ധരാത്രി നെഹ്‌റു അണഞ്ഞ ചിത്രവുമായിട്ടാണ് പിറ്റേ ദിവസത്തെ ബ്രിട്ടീഷ് പത്രങ്ങള്‍ പുറത്തിറങ്ങിയത്. നെഹ്‌റു-എഡ്വിന ബന്ധം ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ക്കു വിഷയമായിട്ടുണ്ട്. ഫ്രഞ്ചില്‍ ഇത് സിനിമയായും വന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികതലത്തിലും അല്ലാതെയും ഇത്തരം കാര്യങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കുകയെന്ന പതിവ് ഇപ്പോഴും തുടരുന്നു. ഇങ്ങനെയുള്ള പല അരമനരഹസ്യങ്ങളും അങ്ങാടിപ്പാട്ടാക്കിത്തീര്‍ക്കുന്നു, ഈ ആത്മകഥ.

വാ
സ്തവത്തില്‍ ഏഴുവര്‍ഷംമുമ്പേതന്നെ 'ട്രൂത്ത്, ലവ് ആന്റ് എ ലിറ്റില്‍ മാലിസ്' വെളിച്ചം കാണേണ്ടിയിരുന്നതാണ്. ആത്മകഥയിലെ ചില ഭാഗങ്ങള്‍ 1995ല്‍ ഇന്ത്യാ ടുഡെ വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, അതിലെ ചില പരാമര്‍ശങ്ങള്‍ തനിക്ക് അപകീര്‍ത്തികരമാണെന്നു ആരോപിച്ചു മനേകാഗാന്ധി കോടതിയെ സമീപിച്ചതുകൊണ്ട് പുസ്തക പ്രസിദ്ധീകരണം വൈകുകയായിരുന്നു. ദില്ലി ഹൈക്കോടതിയും കഴിഞ്ഞ് സുപ്രീംകോടതിയിലെത്തിയതിനുശേഷമാണ് ഖുഷ്‌വന്ത്‌സിങ്ങിനു അനുകൂലമായ തീര്‍പ്പുണ്ടായത്. മനേക ഇങ്ങനെയൊരു കേസു കൊടുത്തതുതന്നെ ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. മനേകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഭാഗങ്ങള്‍ ഒന്നുംതന്നെ ഈ പുസ്തകത്തില്‍ മഷിയിട്ടുനോക്കിയാല്‍പോലും കാണാന്‍ കിട്ടില്ലെന്നുള്ളതാണ് സത്യം. പ്രധാനമന്ത്രിയുടെ വീടുമായുള്ള ബന്ധം മുതലാക്കാന്‍ ശ്രമിച്ച മനേകയുടെ കുടംബത്തെപ്പറ്റി, പ്രത്യേകിച്ചും അമ്മ അമരേശ്വര്‍ ആനന്ദിനെപ്പറ്റി ചില സൂചനകള്‍ ഇതിലുണ്ടെങ്കിലും. എന്നു മാത്രമല്ല, അടിയന്തിരാവസ്ഥക്കുശേഷമുള്ള ഇന്ദിരയുടെ പ്രയാസം നിറഞ്ഞ നാളുകളില്‍ രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടപ്പോള്‍ ഇന്ദിരയോടൊപ്പം ഉറച്ചുനിന്ന മനേകയെപ്പറ്റി, വീട്ടില്‍നിന്നു പുറത്താക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇന്ദിരയെ തരിമ്പും വകവെക്കാതെ, സുധീരം പോരാടിയ മനേകയെപ്പറ്റി അങ്ങനെ മനേകാഗന്ധിയുടെ സഹനശക്തിയും ധൈര്യവും ആത്മാഭിമാനവും വര്‍ണിക്കാന്‍ ഖുഷ്‌വന്ത്‌സിങ് ധാരാളം മഷി ഉപയോഗിച്ചിട്ടുണ്ടുതാനും. അടിയന്തിരാവസ്ഥക്കു സ്തുതിഗീതം പാടിയിട്ടുള്ള സഞ്ജയിനെ നിരപരാധിയായി അവതരിപ്പിച്ചിട്ടുള്ള മനേകയുടെ 'സൂര്യ' എന്ന മാസികയുടെ 'പത്രാധിപത്വം' വഹിച്ചിട്ടുള്ള (നെഹ്‌റുവിന്റെ ശ്രദ്ധാമാതാ ബന്ധം, മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പുത്രന്‍ കാന്തിദേശായിയുടെ കുത്തഴിഞ്ഞ ജീവിതകഥകള്‍ തുടങ്ങിയവ ആദ്യം 'സൂര്യ'യിലാണ് പ്രത്യക്ഷപ്പെട്ടത്; ഇന്ദിരാഗാന്ധിക്ക് ലൈംഗിക കാര്യങ്ങളില്‍ മനഃപ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്ന് നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായിരുന്ന എം.ഒ. മത്തായിയെ ഉദ്ധരിച്ചുകൊണ്ട് 'സൂര്യ' അക്കാലത്ത് എഴുതുകപോലുമുണ്ടായി). ഖുഷ്‌വന്ത്‌സിംഗിന്റെ പുസ്തക പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനേകാഗാന്ധി പിന്നെന്തിനു കേസ് കൊടുത്തു?

ആത്മകഥയ്ക്കു സൗജന്യമായി വമ്പിച്ച 'പബ്ലിസിറ്റി' തരപ്പെടുത്താന്‍ ഖുഷ്‌വന്ത്‌സിങ്ങും മനേകാഗാന്ധിയും യോജിച്ചു നടത്തിയ ഒരു ഒത്തുകളിയായി ഈ സംഭവത്തെ നമുക്കു കാണാമോ?

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ആര്‍.ഗോവിന്ദനുണ്ണിയുടെ സര്‍ഗ്ഗാത്മകത;ആയുസ്സ് എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, October 19, 2010

ഹിന്ദുത്വയുടെ ഉദയാസ്തമയങ്ങള്‍


August 26, 2009
By dillipost
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപിയെ വേട്ടയാടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധി അതിന്റെ സംഘടനാ തലത്തിലേക്കു കൂടി വ്യാപിക്കുമ്പോള്‍ ഒരു തിരിച്ചു വരവ് ഹിന്ദുത്വ പാര്‍ടിക്ക് സാധ്യമാണോ?
“സ്വന്തമായ രാഷ്ട്രീയമുള്ള ഒരു സ്വതന്ത്ര പാര്‍ടിയായിരിക്കാം ബിജെപി. പക്ഷേ അതിന്റെ നേതാക്കളില്‍ പലരും ഞങ്ങളുടെ സ്വയം സേവകരാണ്; ഞങ്ങളുടെ ആളുകളാണ്.” ബിജെപിയുടെ മൂന്നു ദിന ‘ചിന്തന്‍ ബൈഠക്’ ഷിംലയില്‍ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ഒരു റ്റെലിവിഷന്‍ മുഖാമുഖത്തില്‍ പറഞ്ഞതാണിത്. പ്രത്യയശാസ്ത്ര വ്യതിയാനം സംഘപരിവാരത്തില്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പാകിസ്ഥാന്റെ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയെ കുറിച്ച് കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ ജസ്വന്ത് സിംഗ് എഴുതിയ പുസ്തകം (Jinnah — India, Partition, Independence)‍ വന്‍ വിവാദമായി കത്തി നില്‍ക്കെ വന്ന സംഘ പരിവാര തലവന്റെ പ്രസ്താവനയുടെ അര്‍ത്ഥമെന്തെന്ന് മനസിലാക്കാന്‍ രാഷ്ട്രീയ ചിന്തകരുടെ ആവശ്യമൊന്നുമില്ല. ആര്‍എസ്എസിനും മറ്റു പരിവാര്‍ സംഘടനകള്‍ക്കും ജിന്ന ഇന്ത്യാ വിഭജനത്തിന്റെ പ്രധാന കാരണക്കാരനും കറ കളഞ്ഞ മുസ്ലിം മൗലികവാദിയുമാണ്. ആ വിശ്വാസത്തിന് വിരുദ്ധമായ ഒരു നിലപാട് ആരെങ്കിലുമെടുത്താല്‍, അവര്‍ പടിക്കു പുറത്ത്.
സംഘപരിവാര ശരീരത്തില്‍ ആര്‍എസ്എസാണ് തല. തല പറയുന്നത് മറ്റു അവയവങ്ങള്‍ക്ക് അനുസരിക്കുകയേ നിവര്‍ത്തിയുള്ളൂ. മോഹന്‍ ഭഗവത് റ്റെലിവിഷനിലൂടെ പറഞ്ഞു, രാജ് നാഥ് സിംഗും കൂട്ടരും ചിന്തന്‍ ബൈഠക്കില്‍ അതു പോലെ തന്നെ ചെയ്തു. ജിന്നയെ അനാവശ്യമായി വില്ലനാക്കുകയായിരുന്നുവെന്നും, ജവഹര്‍ ലാല്‍ നെഹ്രുവിന്റേയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടേയും കേന്ദ്രീകൃത നയങ്ങളാണ് ഇന്ത്യാ വിഭജനത്തിലേക്കു നയിച്ചതെന്നുമാണ് ജസ്വന്ത് എഴുതിയത്. സംഘപരിവാര്‍ വീരനായകനായി കൊണ്ടു നടക്കുന്ന സര്‍ദാര്‍ പട്ടേലിനെ വിമര്‍ശിക്കുക എന്ന പാതകവും ജസ്വന്ത് ചെയ്തു. മുസ്ലിം വിരുദ്ധതയും പാകിസ്താന്‍ വെറുപ്പും രക്തത്തില്‍ കൊണ്ടു നടക്കുന്ന ഹിന്ദു തീവ്രവാദികള്‍ക്ക് ജസ്വന്തിന്റെ വീക്ഷണങ്ങള്‍ തങ്ങളുടെ ‘അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നുള്ള വ്യതിയാനം’ തന്നെയായിരുന്നു. ഫലമോ, ജസ്വന്ത് പാര്‍ടിക്കു പുറത്ത്.
സവര്‍ക്കര്‍ രേഖ
ബിജെപിയുടെ ചരിത്രമറിയാവുന്ന ആരും ഈ നടപടിയില്‍ അത്ഭുതം പ്രകടിപ്പിച്ചു കാണില്ല. ആര്‍എസ്എസിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ തന്നെയാണ് ബിജെപിയുടേയും മറ്റെല്ലാ പരിവാര്‍ സംഘടനകളുടേയും പ്രത്യയശാസ്ത്രം – ഒറ്റവാക്കില്‍ ഹിന്ദുത്വയെന്നു പറയാം. എന്തു സമ്മര്‍ദങ്ങളുടെ പേരിലായാലും അതില്‍ നിന്നുള്ള വ്യതിയാനം എളുപ്പം അംഗീകരിച്ചു കൊടുക്കാന്‍ ആര്‍എസ്എസിനാവില്ല. അങ്ങിനെ അംഗീകരിച്ചാല്‍ പിന്നെ ആര്‍എസ്എസ് ഹിന്ദു മൗലികവാദ സംഘടനയാവുന്നതെങ്ങിനെ? ആര്‍എസ്എസ് വരച്ച സവര്‍ക്കര്‍ രേഖയ്ക്കപ്പുറത്തേക്ക് വല്ലപ്പോഴുമെങ്കിലും എത്തി നോക്കിയിട്ടുള്ളത് വാജ്പായി മാത്രം. മറ്റെല്ലാവര്‍ക്കും, അദ്വാനിക്കുള്‍പ്പെടെ, സംഘ തലവന്മാര്‍ പറയുന്നത് വേദവാക്യം. പ്രത്യയശാസ്ത്രത്തിനാണോ അതോ പ്രായോഗിക രാഷ്ട്രീയത്തിനാണോ പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന ചോദ്യം മുമ്പുയര്‍ന്നു വന്നപ്പോഴെല്ലാം, ആര്‍എസ്എസും ബിജെപിയും ആദ്യത്തേത് അടിവരയിട്ടുറപ്പിക്കുകയാണ് ചെയ്തത്.
ജനതാ പാര്‍ടി അധികാരത്തിലിരുന്ന കാലത്ത് (1977-79), വാജ്പായിയും അദ്വാനിയുമുള്‍പ്പെടെ പല കേന്ദ്ര മന്ത്രിമാരുടേയും ആര്‍എസ്എസ് അംഗത്വം വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നുവെന്നോര്‍ക്കുക. ജനസംഘം വിട്ട്, ജനതാ പാര്‍ടിയില്‍ ഒന്നടങ്കം ലയിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും അവരിലാരും ആര്‍എസ്എസ് അംഗത്വം ഉപേക്ഷിച്ചിരുന്നില്ല. ഒടുവില്‍, ഒന്നുകില്‍ ആര്‍എസ്എസ് വിടുക അല്ലെങ്കില്‍ ജനതാ പാര്‍ടി വിടുക എന്ന തീരുമാനമുണ്ടായപ്പോള്‍, ഹിന്ദുത്വയോടുള്ള പ്രതിബദ്ധത നില നിര്‍ത്തികൊണ്ട് സര്‍ക്കാരില്‍ നിന്ന് ഒഴിഞ്ഞു പോരാനാണ് അന്നത്തെ ജനസംഘ വിഭാഗം തീരുമാനിച്ചത്. ഈ തീവ്രവാദ വിഭാഗമാണ് പിന്നീട് ബിജെപിയായി പരിണമിക്കുക്കയും ബാബ്റി മസ്ജിദ് വിരുദ്ധ പ്രക്ഷോപത്തിലൂടെ രാജ്യത്തെ വര്‍ഗീയ ശവപ്പറമ്പാക്കി മാറ്റുകയും ചെയ്തത്. ഈ പ്രക്ഷോപങ്ങളുടെ കാലത്തെല്ലാം ബിജെപിയുടെ പ്രകാശ ഗോപുരം ആര്‍എസ്എസും തത്വ സംഹിത ഹിന്ദുത്വയുമായിരുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഭാഗമായി ഗാന്ധിയന്‍ സോഷ്യലിസം മുതല്‍ നവലിബറല്‍ മുതലാളിത്തം വരെ ഒരു പാട് അജന്‍ഡകള്‍ ബിജെപി കടമെടുത്തിട്ടുണ്ടെങ്കിലും, ഹിന്ദുത്വയോടുള്ള അതിന്റെ അടിമത്തം ഉലയാതെ നിലനിന്നു.
ഗുജറാത്ത് വംശഹത്യയുടെ കാലത്ത് ഇത് കൂടുതല്‍ വ്യക്തമാവുകയുണ്ടായി. 2002 ഫെബ്രുവരി 27ലെ ഗോധ്രാ തീവണ്ടിയാക്രമണത്തിനു ശേഷം രാജ്യത്ത് നടമാടിയ മുസ്ലിം വേട്ടയാടലില്‍ കൊല്ലപ്പെട്ടത് മാധ്യമങ്ങളുടെ കണക്കനുസരിച്ച് രണ്ടായിരത്തിലധികം ആളുകള്‍ (കമ്യൂണലിസം കോമ്പാറ്റ് പത്രാധിപര്‍ റ്റീസ്റ്റ സെറ്റല്‍വാദ് പറയുന്നത് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിന്റെ ഇരട്ടി വരുമെന്നാണ്). സംസ്ഥാനം ഭരിക്കുന്ന സ്വയംസേവകന്‍ നരേന്ദ്ര മോഡിയുടെ ആശിസുകളോടെയാണ് മുസ്ലിങ്ങളെ വേട്ടയാടിയതെന്ന് രാജ്യത്തെ സംഘപരിവാരിതര മാധ്യമങ്ങളെല്ലാം നിറച്ചെഴുതിയിട്ടും ബിജെപിക്കും ആര്‍എസ്എസിനും മോഡി വീരനായകന്‍ ‍. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് കരഞ്ഞ പ്രധാനമന്ത്രി വാജ്പായി മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും, അദ്വാനിയും ആര്‍എസ്എസും പ്രധാന മന്ത്രിയുടെ നിര്‍ദേശം പാടെ അവഗണിച്ചുവെന്നതും പിന്നാമ്പുറ കഥ. മുസ്ലിങ്ങളെ വേട്ടയാടുന്ന ഒരു മുഖ്യമന്ത്രിയെ കൈവെടിയാന്‍ ഹിന്ദുത്വ അടിസ്ഥാന സംഹിതയായി കൊണ്ടു നടക്കുന്ന ആര്‍എസിഎസിനാവില്ല. അതു കൊണ്ടാണ്, മറ്റേതെങ്കിലും ജനാധിപത്യ മതേതര രാജ്യത്താണെങ്കില്‍ ഇതിനകം ഇരുമ്പഴിക്കുള്ളിലടയ്ക്കപ്പെടുമായിരുന്ന മോഡി ഇവിടെയിപ്പോഴും, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ദേശീയ പാര്‍ടിയുടെ നേതാവുമായി വിലസുന്നത്.
വാജ്പായിയുടെ മൃദുമതേതര മുഖംമൂടിയണിയാന്‍ വെപ്രാളപ്പെട്ട് 2005ല്‍ പാകിസ്ഥാനില്‍ ചെന്ന് ജിന്ന മതേതര വാദിയാണെന്ന് പ്രസംഗിച്ച അദ്വാനിയെ പോലും സംഘ നേതൃത്വം വെറുതെ വിട്ടില്ല. അദ്വാനിയുടെ പ്രസംഗവും പരിവാരത്തിന്റ് അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നുള്ള വ്യതിയാനമായി വ്യാഖ്യാനിക്കപ്പെട്ടു. ആര്‍എസ്എസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്വാനിക്ക് ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. ഈ പ്രത്യയ ശാസ്ത്ര പിടിവാശി വരുണ്‍ ഗാന്ധി വിവാദത്തിലും കാണാവുന്നതാണ്. കഴിഞ്ഞ ലോക്സഭാ തരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍, സ്വന്തം കൈ കൊണ്ട് മുസ്ലിങ്ങളുടെ കഴുത്തരിഞ്ഞു വീഴ്ത്തുമെന്ന് പ്രസംഗിച്ച വരുണ്‍ ഗാന്ധി ബിജെപിക്ക് വില്ലനല്ല, മറിച്ച് നായകനാണ്. മത തീവ്രവാദം പച്ചയ്ക്കു പ്രസംഗിച്ചു നടന്ന ഈ മൗലികവാദിയെ ആദ്യന്തം സംരക്ഷിക്കുകയാണ് അദ്വാനി മുതല്‍ നമുക്കു ചുറ്റും കാണുന്ന ആര്‍എസ്എസുകാര്‍ വരെ ചെയ്തതെന്നോര്‍ക്കുക. കാരണം, വരുണ്‍ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ ഒരു അടിസ്ഥാന വിശ്വാസത്തിനും എതിരായിരുന്നില്ല എന്നതു തന്നെ.
ഇനിയെന്ത്?
എന്നാല്‍, തൊണ്ണൂറുകളിലെ പാര്‍ടിയല്ല ഇന്നത്തെ ബിജെപി. ബാബ്റി മസ്ജിദ് വിഷയത്തിലൂടെ ഇന്ത്യയിലെ ചെറിയൊരു ശതമാനം ഹിന്ദുക്കളെ വര്‍ഗീയവത്കരിക്കാന്‍ കഴിഞ്ഞ ബിജെപി തൊണ്ണൂറുകളില്‍ ഒരു വന്‍ രാഷ്ട്രീയ ശക്തിയായി വളര്‍ന്നെങ്കില്‍, ഇന്നത് പരാജയത്തിന്റെ നടുക്കയത്തിലാണ്. ഒരു വശത്ത് ഹിന്ദുത്വയോടുള്ള അടിമത്തവും, ആര്‍എസ്എസിന്റെ കല്പനകള്‍. മറുവശത്ത് പ്രായോഗിക രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍. ഒരു പാര്‍ടിയുടെ രാഷ്ട്രീയം ജനങ്ങള്‍ തുടര്‍ച്ചയായി നിരാകരിക്കുകയാണെങ്കില്‍, അങ്ങിനെ നിരാകരിക്കപ്പെടുന്ന നിലപാടുകള്‍ മാറ്റി ജനങ്ങളിലേക്കിറങ്ങി ചെല്ലുകയാണ് ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനം ചെയ്യേണ്ടത്. എന്നാല്‍, ആര്‍എസ്എസില്‍ നിന്നു വിഭിന്നമായ ഒരു അസ്തിത്വമില്ലാത്ത ബിജെപിക്ക് സംഘപരിവാറിന്റെ രാഷ്ട്രീയം നിരാകരിക്കാനാവില്ല. എത്ര തെരഞ്ഞെടുപ്പു പരാജയങ്ങളുണ്ടായാലും ബിജെപിക്ക് അതിന്റെ വര്‍ഗീയ അജന്‍ഡ മാറ്റി വയ്ക്കാനാവില്ല. അതാണ് ഇന്ന് ഈ പാര്‍ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. സ്വന്തം അജന്‍ഡ ജനങ്ങള്‍ തള്ളിക്കളയുന്നു. എന്നാല്‍, മാറുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പരിഷ്കരിക്കാന്‍ സഘടനയുടെ ഫാഷിസ്റ്റ് സ്വഭാവം അനുവദിക്കുന്നുമില്ല. അങ്ങിനെയൊരു സാഹചര്യത്തില്‍ പാര്‍ടിയില്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിക്കുക സ്വാഭാവികം. അതൊക്കെ തന്നെയാണ് ഇപ്പോള്‍ ബിജെപിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും.ജസ്വന്ത് സിംഗിനെ പുറത്താക്കിയതിനു പിന്നാലെ, ബിജെപിയുടെ ലിബറല്‍ മുഖങ്ങളിലൊന്നായ സുധീന്ദ്ര കുര്‍ക്കര്‍ണി “പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ’ പേരില്‍ പാര്‍ടി അംഗത്വം രാജി വച്ചു. കിഴവന്‍ പടക്കുതിരയായ അദ്വാനിയോടുള്ള വിയോജിപ്പ് മോഹന്‍ ഭഗവത് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാനുള്ള ബിജെപി കോര്‍ കമ്മിറ്റിയുടെ തീരുമാനത്തെ രാജസ്ഥാനിലെ ഭൂരിപക്ഷം എംഎല്‍എമാരും തെരുവില്‍ വെല്ലു വിളിക്കുന്നു. ഇതിനെല്ലാം പുറമേ, രണ്ടാം നിര നേതാക്കന്മാര്‍ തമ്മിലുള്ള ഉള്‍പോര് അങ്ങാടി പാട്ടും. (
ഈ കുറിപ്പെഴുമ്പോള്‍, ബിജെപി നേത്രുത്വത്തിനെതിരെ മറ്റൊറു മുന്‍ കേന്ദ്രമന്ത്രിയും സംഘത്തിന്റെ ബുദ്ധിജീവികളിലൊരാളുമായ അരുണ്‍ ഷൂരി അഴിച്ചു വിട്ട വിമര്‍ശനങ്ങളുടെ പേരിലുള്ള വിവാദം തകര്‍ക്കുകയാണ്.) കഴുത്തില്‍ ആര്‍എസ്എസിന്റെ ചങ്ങലയും, തലയില്‍ ഹിന്ദുത്വ എന്ന എടുക്കാചരക്കുമായി ബിജെപി ഇനിയുമെത്ര ഇങ്ങിനെ കാലം മുടന്തി നീങ്ങും?
1980 ഡിസംബറില്‍ ബിജെപിയുടെ ഉദയം കുറിച്ച സമ്മേളനത്തില്‍ പ്രസംഗിക്കവേ പാര്‍ടിയുടെ പ്രഥമ പ്രസിഡന്റ് വാജ്പായി പറഞ്ഞത് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ബിജെപി ‘വേറിട്ടൊരു പാര്‍ടി’യായി പ്രവര്‍ത്തിക്കുമെന്നാണ്. “രാജ്യം ഇന്നൊരു ധാര്‍മിക പ്രതിസന്ധി നേരിടുകയാണ്. ധാര്‍മിക മൂല്യങ്ങളെല്ലാം കൈവെടിഞ്ഞ് നമ്മുടെ നേതാക്കളെല്ലാം വെറും അധികാര കൊതിയന്മാരായി അധപതിക്കുക്കയും, രാഷ്ട്രീയം വെറും അധികാര കളിയായി മാറുകയും ചെയ്തിരിക്കുന്നു,” വാജ്പായി പറഞ്ഞു. ഇന്ന്, ബിജെപി അതിന്റെ നാലാം പതിറ്റാണ്ടിലേക്ക് കടക്കാന്‍ തയ്യാറെടുക്കുമ്പോള്‍, എന്താണ് വാജ്പായിയുടെ പാര്‍ടിയുടെ മൂല്യബോധം എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. ഗാന്ധിയന്‍ സോഷ്യലിസത്തിന്റെ മുഖം മൂടിയുമായി വന്ന ബിജെപിയുടെ കൈകളില്‍ ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയൊരു കൂട്ടക്കുരുതിയുടെ രക്തക്കറയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആരാധനാലയം വെറും വര്‍ഗീയ ലാഭങ്ങള്‍ക്കു വേണ്ടി പൊളിച്ചെറിഞ്ഞ ചരിത്രമുണ്ട്. ആ ചരിത്രം ഭാരതീയ ജനതാ പാര്‍ടിയെ വേട്ടയാടുക തന്നെ ചെയ്യും.
എംജെഎസ്

ഐറ്റി രംഗത്ത് മാറ്റത്തിന്റെ മുഴക്കം


October 19, 2010
By dillipost
 
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു മുടക്കം വന്നതോടെ കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തെ വളര്‍ച്ച അപ്പാടെ മുരടിച്ചു പോയെന്നു വിലപിച്ച വലതുപക്ഷ മാധ്യമങ്ങള്‍ ഐറ്റി രംഗത്ത് മൊത്തത്തിലുണ്ടായിട്ടുള്ള ഉണര്‍വിനെ കുറിച്ച് നിശബ്ദരാണെന്ന് അനില്‍ വര്‍മ ആര്‍
ഇന്ത്യയിലെ സേവനമേഖലയുടെ വളര്‍ച്ച ഏറ്റവുമധികം സ്വാധീനിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ ഒരു പ്രധാന തൊഴില്‍ ദാതാവായി സേവനമേഖല, പ്രത്യേകിച്ചും വിവര സാങ്കേതിക മേഖല, വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. തൊഴില്‍ ഉത്പാദിപ്പിക്കുന്ന എന്തു വ്യവസായവും മലയാളികള്‍ക്ക് സെന്‍സിറ്റിവായ വിഷയമാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ തന്നെയാണ് ഇതിനു കാരണവും. അതുകൊണ്ട് തന്നെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഐറ്റി രംഗത്ത് സമൂല പരിഷ്കരണങ്ങളും, വന്‍തോതിലുള്ള തൊഴിലുത്പാദനവും വാഗ്ദാനം ചെയ്യുക പതിവാണ്. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ രൂപീകരിക്കുകയോ, നടപ്പാക്കുകയോ ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ സമഗ്രമായ ഒരു വിവര സാങ്കേതിക നയം സര്‍ക്കാരിനുണ്ടെന്ന് കാണാം. പ്രത്യേകിച്ചും, തൊഴിലുല്പാദന രംഗത്ത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ടെക്നൊ പാര്‍ക്കിലുമായി നേരിട്ടു 40,000 തൊഴിലാളികലും നേരിട്ടല്ലാതെ 20,0000 തൊഴിലാളികളും ജോലി  ചെയ്യുന്നു  എന്നാണു കണക്ക് (ഇക്കണോമിക്സ് റെവ്യു 2009). ഐറ്റി രംഗത്തെ തൊഴില്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് പ്രധാനമായും രണ്ടു രീതികളിലൂടെയാണ് ‌‌– മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിലൂടെയും,  ഐറ്റി പാര്ക്കുകളുടെ വ്യാപനത്തിനു ഫലപ്രദമായ കര്‍മപദ്ധതി രൂപപ്പെടുത്തിയതിലൂടെയും.
2006-10 കാലയളവില്‍ കേരളത്തിന്റെ വിവര സാങ്കേതിക മേഖലയുടെ പശ്ചാത്തലസൗകര്യം നാലു മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവര സാങ്കേതിക രംഗത്തും മറ്റ് അനുബന്ധ മേഖലകളിലും പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുന്നതിനായി KSITIL (Kerala State Infrastructural Industries) എന്ന പൊതുമേഖല സ്ഥാപനം 2008 ജനുവരിയില്‍ രൂപീകരിക്കുകയും മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഈ സ്ഥാപനത്തില്‍ കേരളസര്‍ക്കാരിന് അന്‍പത്തിയൊന്നു ശതമാനം നിക്ഷേപമുണ്ട്. ഭൂമി ഒരുക്കി നല്‍കുന്നതു മുതല്‍ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി, ജലം തുടങ്ങിയവ ഒരുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഈ സ്ഥാപനത്തിന്റെ പരിധിയില്‍ വരും. തിരുവനന്തപുരത്ത് 451 ഏക്കറോളം വരുന്ന ടെക്നോസിറ്റി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് തുടങ്ങി സര്‍ക്കാരിന്റെ വിവര സാങ്കേതിക രംഗത്തെ എല്ലാ സംരംഭങ്ങള്‍ക്കും ഭൂമി കണ്ടെത്തുന്നതും, പശ്ചാത്തല സൗകര്യം ഒരുക്കി നല്‍കുന്നതും ഈ സ്ഥാപനമാണ്. ഐറ്റി രംഗത്ത് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനു മാത്രമായി 2,115 കോടി രൂപയാണ് മൊത്തം മുതല്‍മുടക്കു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 385 കോടി റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്നു (കേരള ബഡ്ജറ്റ് 2009-10).
വിവര സാങ്കേതിക മേഖല ആഗോള തലത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ട 2008-10 കാലയളവില്‍ അഭൂതപൂര്‍വമായ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കിയത് ഈ മേഖലയുടെ ചാക്രിക സംക്രമണത്തിലെ അടുത്ത വളര്‍ച്ചാ ഘട്ടം വരുമ്പോള്‍ കേരളത്തിന് വന്‍ നേട്ടമുണ്ടാക്കാം എന്ന ദീര്‍ഘ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഈ രംഗത്തെ പശ്ചാത്തല സൗകര്യങ്ങളുമായി കിടപിടിക്കുന്ന, ആഗോള തലത്തിലുള്ള മാനദണ്ഡങ്ങള്‍ക്ക് സമമായ വികസനമാണു ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. വിവര സാങ്കേതികതാ രംഗത്തെ കേരളത്തിന്റെ ഏറ്റവും വലിയ സംരംഭമെന്നു വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ പശ്ചാത്തല സൗകര്യ വികസനം താഴെയുള്ള പട്ടികയില്‍ നിന്നും കൂടുതല്‍ വ്യക്തമാകും.
സ്വകാര്യ മേഖലയുള്‍പ്പടെ പതിനായിരം കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ കേരളത്തിന്റെ ഐറ്റി രംഗത്തു നടത്തുന്നത് (കേരള സര്‍ക്കാര്‍, 2007). ഹബ്-ആന്‍ഡ്-സ്പോക്സ് മാതൃകയിലുള്ള വിവര വിനിമയ സാങ്കേതിക വിദ്യ വിഭാവനം ചെയ്യുന്ന ഐറ്റി നയം 2007ല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ചേര്‍ത്തല (65 ഏക്കര്‍)‍, കുണ്ടറ ,അമ്പലപ്പുഴ (100 ഏക്കര്‍), കൊരട്ടി (30ഏക്കര്‍), തുടങ്ങിയ പത്തു ചെറു പട്ടണങ്ങളില്‍ പുതിയ ഐറ്റി പാര്‍ക്കുകള്‍ ആരംഭിക്കുക വഴി കേരളത്തില്‍ വിവര സാങ്കേതിക വിദ്യ വ്യാപനം സാധ്യമാക്കി ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാനുള്ള  ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. കൂടാതെ  കോഴിക്കോട് കേന്ദ്രീകരിച്ചു സൈബര്‍ പാര്‍ക്ക് (70 ഏക്കര്‍) സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സൈബര്‍ പാര്‍ക്കിനു കീഴില്‍ കണ്ണൂരിലെ എളമരത്തും തളിപ്പറമ്പയിലും (30 ഏക്കര്‍) കാസര്‍കോട്ടെ ചീമെനിയിലും (100 ഏക്കര്‍) പാര്‍ക്കുകള്‍ സ്ഥാപിച്ചു സിറ്റി പാര്‍ക്കു ശൃംഘലയ്ക്കു അടിസ്ഥാനമുണ്ടാക്കി. കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം (40 ഏക്കര്‍), അമ്പലപ്പുഴ, ചേര്‍ത്തല,  പാര്‍ക്കുകള്‍ക്കു സെസ് പദവി ലഭിച്ചിട്ടുണ്ട്. ഐറ്റി വ്യാപനം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘ടെക്നോ ലോഞ്ച്’ എന്ന പദ്ധതിക്കു തുടക്കമിട്ടത്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പെരിനാട് എന്നീ ഗ്രാമ പഞ്ചായത്ത് വക കെട്ടിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. (നിയമസഭാ ഉത്തരം 08.09.2009 ചോ നം: 11). വിവര സാങ്കേതിക വിദ്യ സാധാരണക്കാരനും ഉപയോഗിക്കാവുന്ന തരത്തിലുള്ള കൂടുതല്‍ പദ്ധതികള്‍ രൂപപ്പെടുത്തെണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ ഇപ്പോഴുള്ള പദ്ധതികളിലെ ജനപങ്കാളിത്തം കൂട്ടേണ്ടതുമുണ്ട്. ഗ്രാമ പഞ്ചായത്ത്/വാര്‍ഡ് തലങ്ങളില്‍ കൂടുതല്‍ ഐറ്റി/കമ്പ്യുട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ‘സമയ ബന്ധിതമായ സമ്പൂര്‍ണ്ണ വിവര സാങ്കേതിക സാക്ഷരത’ ഏന്ന ലക്ഷ്യത്തോടെ  ജനങ്ങളുടെ പരിപൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം.
ജില്ലാതല ഐറ്റി പാര്‍ക്കുകളുടെ നിര്‍മാണവും ആരംഭിച്ചു. ഈ മേഖലയില്‍ നടന്നിട്ടുള്ള മറ്റു ചില നേട്ടങ്ങള്‍ കാണുക: കൊച്ചി ഇന്‍ഫോ പര്‍ക്കില്‍ ‍(150 ഏക്കര്‍) ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്കു തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നു; സിഡിറ്റിന്റെ രണ്ട് പ്രാദേശിക ആപ്പീസുകള്‍ കണ്ണൂരും എറണാകുളത്തും അനുവദിക്കപ്പെട്ടു; സിഡിറ്റിന്റെയും സംസ്ഥാന ഐറ്റി മിഷന്റെയും പൊതു സംരംഭമായി CATFS (Centre for Advanced Training in Free Software) എന്ന സ്ഥാപനം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു; സമര്‍ത്ഥരായ ഐറ്റി ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നതിനായി ഒരു മാതൃകാ ഫിനിഷിങ് സ്കൂള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു; മറ്റൊരു സ്കൂളിനു കൊച്ചിയില്‍ ഭരണാനുമതിയും ആയി. കൂടാതെ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഐറ്റി പരിചയം നേടാനായി മാസ് എച്ആര്‍ പദ്ധതി നടപ്പാക്കി വരുന്നു. സ്വതന്ത്ര സൊഫ്റ്റ് വെയറിനും സ്വതന്ത്ര അറിവിനും വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര കേന്ദ്രം ആരംഭിക്കാനായി എന്നതും എടുത്തു പറയാവുന്ന കാര്യമാണ്. ഇതിലേക്കായി 1.5 കോടി രൂപ 2010-11 ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുമുണ്ട്. പക്ഷേ, മറ്റു ദക്ഷിണേന്ത്യന്‍ സംഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഈ രംഗത്തെ നിക്ഷേപം വളരെ കുറവാണ്. ഉദാഹരണമായി 2009 ലെ ആദ്യ ആറ് മാസത്തിനുള്ളില്‍  11,000 കമ്പനികളിലാണു മഹരാഷ്ട്രയില്‍ നിക്ഷേപം നടത്തിയത്.
അറുപത്തിനാല് കമ്പനികളാണ് കഴിഞ്ഞ നാലു വര്‍ഷക്കാലത്ത് ടെക്നോ പര്‍ക്കില്‍ മാത്രം പ്രവര്‍ത്തനമാരംഭിച്ചത് (പട്ടിക 1 കാണുക). ഈ യാഥാര്‍ത്ഥ്യം കാണാതെയാണ് ഐറ്റി വികസനമെന്നു പറഞ്ഞാല്‍ സ്മാര്‍ട്ട് സിറ്റിയാണ് എന്ന രീതിയിലുള്ള (കു)പ്രചരണം കേരളത്തിലെ വന്‍കിട മാധ്യമങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിയത്. സ്മാര്‍ട്ട് സിറ്റി പോയതോടെ ഐറ്റി നിക്ഷേപങ്ങള്‍ കേരളത്തില്‍ ഇല്ലാതായി (മനോരമ, മെയ് 2010) എന്ന മുറവിളിക്കു പിന്നിലെ അജന്‍ഡ മനസിലാക്കാന്‍ ഈ കണക്കുകളിലേക്കൊന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ഇന്‍ഫോസിസില്‍ മാത്രം മുപ്പതോളം കമ്പനികള്‍ ആരംഭിച്ചു. ഐറ്റി കയറ്റുമതിയും മൊത്തം വില്പനയും 2006-10 കാലയളവില്‍ കുത്തനെ ഉയരുകയാണുണ്ടായത്. 2007-08-ഓടെ കേരളത്തിന്റെ ഐറ്റി കയറ്റുമതി 1,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തിന്റെ ഏരംഗത്തെ കയറ്റുമതി 1,610.64 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2008-09ല്‍ 57.97 ശതമാനം വളര്‍ച്ചാ നിരക്കു കേരളം കൈവരിച്ചപ്പോള്‍ ദേശീയ  വളര്‍ച്ചാനിരക്കു 22.51 ശതമാനം മാത്രമായിരുന്നു. 2009-10ല്‍ ഇത് യഥാക്രമം 10.2, 4.75 ശതമാനം എന്ന കണക്കിലായിരുന്നു (The Hindu, August 17, 2010, Tuesday). കേരളത്തിന്റെ ഐറ്റി കയറ്റുമതിയിലെ വര്‍ധന താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നിന്നും വ്യക്യതമാകും. പട്ടിക 2
ഇതൊക്കെയാണെങ്കിലും 2009-10 കാലയളവിലെ രാജ്യത്തിന്റെ മൊത്തം ഐറ്റി കയറ്റുമതി മൂല്യമായ 238,000 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന് ഇനിയുമേറെ മുന്നേറാനുണ്ടെന്നു മനസിലാകും. ഈ കാലയളവില്‍, സംസ്ഥാനത്തിന്റെ കയറ്റുമതി രാജ്യത്തിന്റെ മൊത്തം ഐറ്റി കയറ്റുമതി മൂല്യത്തിന്റെ 1.01 ശതമാനം മത്രമാണ്. ഇത് 2007-08 ലെ 0.75 ശതമാനത്തില്‍ (185,853 കോടി) നിന്നും 2008-09ല്‍ 0.96 ശതമാനമായി (227,208 കോടി) ആയി ഉയര്‍ന്നു എന്നത് ചെറിയ കാര്യമല്ലെങ്കിലും, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി തരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റേത് അത്ര മെച്ചമല്ല എന്നു കാണാം. ഉദാഹരണമായി, മഹാരാഷ്ട്രയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 38,700കോടി രൂപയായിരുന്നു. കര്‍ണാടകയുടേത് 74,929 കോടി രൂപയും. ഇത് രാജ്യത്തിന്റെ മൊത്തം ഐറ്റി കയറ്റുമതിയുടെ 34 ശതമാനം വരും. തമിഴ് നാടിന്റേതാവട്ടെ 36,680 കോടി രൂപ. ഐറ്റി കയറ്റുമതി വര്‍ധിപ്പിക്കാനായി ഫലപ്രദമായ കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കെണ്ടതാണ്. കൂടാതെ ഐറ്റി രംഗത്തെ വ്യാപനം സാധ്യമാക്കുകയും സാങ്കേതിക വിദ്യ പൊതുജനസൗകര്യവികസനാര്‍ത്ഥം ഉപയോഗപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ രൂപപ്പെടുത്തി നടപ്പാക്കുന്നതിനും കേരളം അമാന്ദിക്കരുത്.

email: ranilvarma@gmail.com



Sunday, October 17, 2010

രാജ്യം വീണ്ടും ഗുരുതരമായ വാക്‌സിന് ക്ഷാമത്തിലേക്ക്

ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ ബി.സി.ജി. വാക്‌സിന്റെ കാര്യത്തില്‍ രാജ്യം നേരിടാന്‍ പോകുന്നത് വന്‍ ക്ഷാമം. 2010-2011 വര്‍ഷത്തില്‍ വിതരണം ചെയ്യാനായി ആവശ്യമുള്ള വാക്‌സിന്റെ അളവ് 3.25 കോടി ഡോസാണ്. എന്നാല്‍ വിതരണം ചെയ്യാനായി ഇപ്പോള്‍ വാങ്ങാന്‍ പോകുന്നത് വെറും 51 ലക്ഷം ഡോസ് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ചെന്നൈ ബി.സി.ജി. വാക്‌സിന്‍ ലാബ് അധികൃതരുടെ അനാസ്ഥമൂലം 2.79 കോടി ഡോസ് വാക്‌സിനാണ് കഴിഞ്ഞവര്‍ഷത്തില്‍ ഉപയോഗശൂന്യമായത്.

അതായത് ഏകദേശം എട്ട് കോടി രൂപയ്ക്കുള്ള വാക്‌സിന്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. രാജ്യത്ത് പ്രതിവര്‍ഷം 2.5 കോടി കുട്ടികള്‍ക്കായി ആറ് കോടി ഡോസ് വാക്‌സിനാണ് ആവശ്യമുള്ളത്. ഉണ്ടായിരുന്ന വാക്‌സിന്‍ ലാബുകള്‍ രണ്ട് വര്‍ഷം പൂട്ടിയിട്ടതുമൂലം നശിച്ചുപോകുകയും ചെയ്തു. പിന്നീട് വാക്‌സിന്‍ ലാബുകള്‍ തുറക്കുകയും വന്‍ തുകയ്ക്കാണെങ്കിലും വാക്്‌സിന്‍ ലഭ്യമാകുകയും ചെയ്തു.

എന്നാല്‍ വരും മാസങ്ങളിലേക്ക് വിതരണം ചെയ്യേണ്ട വാക്‌സിനില്‍ 279 ലക്ഷം ഡോസ് കാലാവധി കഴിഞ്ഞതിനാല്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്. ഇതാണ് ക്ഷാമത്തിന് കാരണം. അതേസമയം നേരത്തെ പ്ലാന്റുകള്‍ അടച്ചിട്ട കാലയളവില്‍ രാജ്യം രൂക്ഷമായ വാക്‌സിന്‍ ക്ഷാമം നേരിട്ടപ്പോള്‍ പോലും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ബി.സി.ജി. വാക്‌സിന്‍ നല്‍കിയിരുന്നില്ല എന്ന കാര്യം മറ്റൊരു കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ചെന്നൈ ബി.സി.ജി. ലാബ് അധികൃതര്‍ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞതുമൂലം സ്‌റ്റോക്കുണ്ടായിരുന്ന വാക്‌സിന്‍ ഉപയോഗ്യശൂന്യമാകുകയും ചെയ്തു. ഇതുകാരണം വരുന്ന ഡിസംബര്‍ മാസത്തോടെ ഗുരുതരമായ വാക്‌സിന്‍ ക്ഷാമം രാജ്യം നേരിടും.

വാക്‌സിന്‍ വിതരണത്തിനായി നിര്‍ദേശം നല്‍കിയാല്‍ ഉടനടി ലഭ്യമാക്കാന്‍ സ്വകാര്യമേഖലയില്‍ പോലും കരുതല്‍ വാക്‌സിന്‍ ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ പോലും വാക്‌സിന്‍ ലഭ്യമാക്കാന്‍ സ്‌റ്റോക്കില്ല. വാക്‌സിന്‍ നിര്‍മ്മാണം, വിതരണം, ലാബ് പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയവ മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടം രാജ്യത്തിന് നേരിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. വാക്‌സിന്‍ രംഗത്തെ അഴിമതി അന്വേഷിച്ച ജാവേദ് ചൗധരി കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യവകുപ്പിനെയും സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനെയും കുറ്റപ്പെടുത്തിയത് ഇതിന്റെ തെളിവാണ്.

സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ബി.കെ. പ്രസാദ് തലവനായ സമിതിയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി എസ്. കെ. ഗുപ്തയുടെ റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2008-09 കാലയളവില്‍ വാക്‌സിന്‍ ക്ഷാമം മൂലം ഡിഫ്തീരിയ, ടെറ്റനസ് എന്നിവ ബാധിച്ചവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിരിക്കെ ബി.സി.ജി. വാക്‌സിന്‍ കൂടി ലഭ്യമല്ലാതായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിടേണ്ടിവരുമെന്ന് ആശങ്കയുണര്‍ന്നിട്ടുണ്ട്.

ഡോ. കെ.വി. ബാബു 
 

Xaime Quesada 1


ഡച്ച് സീരീസ് 1






Saturday, October 16, 2010

ഒരിക്കലും നിങ്ങളോട് ഞങ്ങള്‍ നുണ പറയില്ല എസ്.ജയചന്ദ്രന്‍ നായര്‍


ഫിഡല്‍ കാസ്‌ട്രോയുമായി നൂറുമണിക്കൂര്‍ സംഭാഷണം നടത്തിയ ഇഗ്നേഷ്യോ റമോനോ (Ignacio Ramonet) രചിച്ച 'മൈ ലൈഫ്: ഫിഡല്‍ കാസ്‌ട്രോ' (My life: Fidel Castro) എന്ന ഗ്രന്ഥം കാസ്‌ട്രോയുടെ ഒരു വാക്യത്തോടെ അവസാനിക്കുന്നു: We will never tell you a lie (ഒരിക്കലും നിങ്ങളോട് ഞങ്ങള്‍ നുണ പറയില്ല). ഒരു ഇതിഹാസത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥ സൃഷ്ടിക്കുന്നതാണ് ഈ ഗ്രന്ഥം. (ലാ മൊണ്ടേ ഡിപ്ലമാറ്റിക് എന്ന ഫ്രഞ്ചു മാഗസീന്റെ പത്രാധിപരായ ഗ്രന്ഥകര്‍ത്താവ് ജിയോ പൊളിറ്റിക്‌സിലും ഇക്കണോമിക്‌സിലും സാംസ്‌കാരിക ചരിത്രത്തിലും വിദഗ്ധനും പാരീസിലെ ഡെനിസ് ഡിഡറോ യൂണിവേഴ്‌സിറ്റിയില്‍ കമ്മ്യൂണിക്കേഷന്‍ പ്രൊഫസറുമാണ്). ടോള്‍സ്റ്റോയിയുടെയോ വിക്ടര്‍ ഹ്യൂഗോയുടെയോ സെര്‍വാന്റ്‌സിന്റെയോ ഓര്‍മ ജ്വലിപ്പിക്കുന്നതോടൊപ്പം, നമ്മെ വിനയാന്വിതരാക്കുന്ന അസാധാരണമായ അനുഭവമാണ് അറുനൂറ്റി ഇരുപത്താറു പേജുകളില്‍ നിറഞ്ഞുതൂവുന്നത്. എണ്‍പതു വയസ്സായി കാസ്‌ട്രോയ്ക്ക്. വിപ്ലവത്തിനു ശേഷമുള്ള നാലാം തലമുറക്കാരാണ് ക്യൂബയിലെ പതിനൊന്നു മില്യണ്‍ വരുന്ന ജനങ്ങളില്‍ ഭൂരിപക്ഷം. ക്യൂബ നടന്നുവന്ന അഗ്നിപഥങ്ങള്‍ അറിയാത്തവരാണ് അവര്‍. തൊണ്ണൂറ് മൈല്‍ മാത്രം അകലെയുള്ള അയല്‍ക്കാരനായ അമേരിക്ക, വിപ്ലവത്തെ തകിടം മറിക്കാന്‍ അനുസ്യൂതം നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റിയും അവര്‍ അജ്ഞാതരാണ്. അട്ടിമറികള്‍, തകിടം മറിക്കലുകള്‍, കൊലപാതകങ്ങള്‍- അങ്ങനെ ചരിത്രഗതിയെ തിരിച്ചുവിടാന്‍ നടന്ന കൊടുംപാതകങ്ങളും അവരുടെ ജീവിത വെളിച്ചത്തില്‍ മങ്ങലേല്പിക്കുന്നില്ല. അതെല്ലാം അക്ഷോഭ്യനായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത, ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്ന സന്ന്യാസിയായ, സൈനികനായ (Soldier Monk) കാസ്‌ട്രോയുടെ ജീവിതത്തിന്റെ അന്ത്യയാമങ്ങളെ ഉല്‍ക്കണ്ഠാകുലമാക്കുന്നത് അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ജനങ്ങളുടെ സ്വാതന്ത്ര്യം അപഹരിക്കപ്പെടുമോയെന്നതിലാണ്.

കാസ്‌ട്രോയുടെ ജീവന്‍ അപകടപ്പെടുത്താന്‍ 'അറുനൂറു പ്രാവശ്യം' ശ്രമങ്ങള്‍ നടന്നിരുന്നു. ആകസ്മികമായി വിജയിക്കാതെ പോയവയായിരുന്നു അവ. 'ഹോട്ടല്‍ ഹാവന ലിബ്‌റയിലെ കോഫിഷോപ്പില്‍ ഞാന്‍ പോകാറുണ്ടായിരുന്നു. ചോക്‌ളേറ്റ് മില്‍ക്ക് ഷേക്കില്‍ സയനൈഡ് കലര്‍ത്താന്‍ ഒരു ഏജന്റിനെ ഏര്‍പ്പാടാക്കിയിരുന്നെങ്കിലും, ഐസ് ഇട്ടിരുന്ന ഫ്രീസറില്‍ സഡനൈഡ് പില്‍ അമര്‍ന്നതുമൂലം അതു പുറത്തെടുക്കാനായില്ല. മറ്റൊരവസരത്തില്‍, പ്രഭാഷണം നടത്താന്‍ ചെല്ലുന്ന ടി.വി. സ്റ്റുഡിയോയിലെ മുറിയില്‍ എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്ന് വിതറാനായിരുന്നു പരിപാടി. 1971-ല്‍ ചിലി സന്ദര്‍ശിച്ച അവസരത്തില്‍ ടെലിവിഷന്‍ ക്യാമറയ്ക്കുള്ളില്‍ തോക്ക് ഒളിച്ചുവച്ചിരുന്നു. ക്യാമറ ചലിച്ചു തുടങ്ങുമ്പോള്‍ തോക്കില്‍നിന്നും വെടിയുണ്ട ചിതറുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നെങ്കില്‍, അത് ചെയ്യുന്നയാളും കൊല്ലപ്പെടുമെന്ന് അറിഞ്ഞതോടെ അത് ഉപേക്ഷിച്ചു. 'ദ ബേ ഓഫ് പിഗ്‌സ്' പ്രതിസന്ധിക്കിടയില്‍ അമേരിക്കയില്‍നിന്ന് കൂടിയാലോചനയ്ക്കുവന്ന അഭിഭാഷകനായ ജെയിംസ് ഡനോവന്‍ ഒരു നീന്തല്‍വസ്ത്രം സമ്മാനമായി നല്‍കിയതും കാസ്‌ട്രോ ഓര്‍മിക്കുന്നു. അത് ധരിക്കുന്നയാള്‍ കൊല്ലപ്പെടും. അതിനു പാകത്തില്‍ നീന്തല്‍ വസ്ത്രത്തില്‍ ബാക്റ്റീരിയ നിറച്ചിരുന്നു. ഉഷ്ണകാലത്ത് നീന്തലിന്, അത്തരം വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കുമായിരുന്നില്ല. നൂലിഴയില്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ടു.'

സംഭാഷണത്തിനിടയില്‍ തന്നെ നശിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കു പുറമെ ആഭ്യന്തരമായി ക്യൂബയെ തകര്‍ക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ ദ്രോഹനടപടികളും കാസ്‌ട്രോ വിശദമാക്കുന്നു: 'പന്നിപ്പനി, രക്തം വാര്‍ന്നുപോകുന്ന ഡെങ്കിപ്പനി എന്നിവ പടര്‍ത്താന്‍ വൈറസുകളെ അവര്‍ വിതറി. എണ്‍പതുകളില്‍, പുകയിലക്കൃഷി നശിപ്പിക്കാന്‍ ബ്ലൂ മോള്‍ഡ് എന്ന പാരസെറ്റിനെ കടത്തിവിട്ടു. മറ്റൊരവസരത്തില്‍ കരിമ്പുകൃഷി നശിപ്പിക്കാന്‍ മറ്റൊരു പാരസൈറ്റിനെ കൊണ്ടുവന്നു. ട്രിപ്‌സ് പാമി കാര്‍ണി എന്ന പേരിലുള്ള പാരസൈറ്റ് ഉപയോഗിച്ചാണ് കാപ്പിത്തോട്ടങ്ങളെ നശിപ്പിച്ചത്.' അദ്ദേഹം വെളിപ്പെടുത്തുന്നു: 'നിക്‌സന്റെ ഭരണകാലത്ത് പന്നികളെ പനി പിടികൂടുന്നു. പനി വൈറസ് ക്യൂബയില്‍ കടത്തിവിട്ടിരുന്നു. അന്‍പതുലക്ഷം പന്നിക്കുട്ടികളെ ഞങ്ങള്‍ കശാപ്പു ചെയ്യാന്‍ നിര്‍ബന്ധിതരായി.' ബസ്റ്റിസ്റ്റയുടെ സ്വേച്ഛാധിപത്യഭരണം അവസാനിപ്പിച്ചുകൊണ്ട് 1959 ജനവരി ഒന്‍പതാം തീയതി കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവസൈന്യം ക്യൂബയില്‍ അധികാരം സ്ഥാപിക്കുന്നതു മുതല്‍ തുടങ്ങിയതാണ്, അമേരിക്കയുടെ ഗൂഢാലോചനകള്‍. ക്യൂബയ്‌ക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടം കാസ്‌ട്രോ ഭരണത്തെ അട്ടിമറിക്കാന്‍ കോടിക്കണക്കിനു ഡോളര്‍ ചെലവാക്കി. യു.എസ്. എയ്ഡ് എന്ന സ്ഥാപനത്തിലൂടെ 65 മില്യണ്‍ ഡോളര്‍ കാസ്‌ട്രോ വിരുദ്ധ ഗ്രൂപ്പിന് നല്‍കി. പുറമെ 80 മില്യണ്‍ ഡോളര്‍കൂടി തുടര്‍ന്നു കൊടുത്തു.

ഏറ്റവുമൊടുവില്‍ 2005-ല്‍, അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിച്ചിരുന്ന കലേബ് മകാറി എന്ന അട്ടിമറി വിദഗ്ധനെ തിരിച്ചുവിളിച്ച് ക്യൂബന്‍ ട്രാന്‍സിഷന്‍ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരിക്കയാണ്. ക്യൂബയെ സ്വതന്ത്രയാക്കാനും കാസ്‌ട്രോയ്ക്കു ശേഷമുള്ള അധികാരക്കൈമാറ്റം സുഗമമല്ലാതാക്കാനും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി കൊണ്ടലിസ റൈസും കമേഴ്‌സ് സെക്രട്ടറി കാര്‍ലോസ് ഗുതറിയും അധ്യക്ഷരായ കമ്മിറ്റി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. പ്രസിദ്ധ എഴുത്തുകാരനായ ഹെമിങ് വേ വിശേഷിപ്പിച്ച 'അഞ്ചാം പത്തി'കളെ സൃഷ്ടിക്കാന്‍ വിവിധ തട്ടുകളിലായി അമേരിക്ക കോടിക്കണക്കിനു ഡോളര്‍ ചെലവാക്കുന്നു. പക്ഷേ, ഇതൊന്നും കാസ്‌ട്രോയെ ചഞ്ചലനാക്കുന്നില്ല. രോഗപീഡയിലാണെങ്കിലും അദ്ദേഹം നിര്‍ഭയനായി ഭാവിയെ കാണുന്നു. ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: 'നാലുമണിക്കൂര്‍ നേരം മാത്രമേ അദ്ദേഹം ഉറങ്ങാറുള്ളൂ. ചിലപ്പോള്‍ ചില ദിവസങ്ങളില്‍ പകല്‍ സമയം ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങും. ആഴ്ചയില്‍ ഏഴുദിവസവും ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ദിവസം അവസാനിക്കുന്നത് സൂര്യന്‍ ഉദിച്ചു തുടങ്ങുമ്പോള്‍ അഞ്ചുമണിക്കോ ആറുമണിക്കോ ആയിരിക്കും.' ഫിഡല്‍ കാസ്‌ട്രോ ജോലിയില്‍ മുഴുകുന്നത് നോക്കിയിരിക്കുന്നത് പ്രചോദനം നല്‍കുന്നതാണ്. രാഷ്ട്രീയത്തിന്റെ ചലനവേഗം അപ്പോള്‍ നമുക്കനുഭവപ്പെടുന്നു. എല്ലായ്‌പ്പോഴും ആശയങ്ങള്‍ നിറയുന്നു. ചിന്തിക്കാനാവാത്തത് ചിന്തിക്കുക, സങ്കല്പിക്കാനാവാത്തത് സങ്കല്പിക്കുക, പ്രതിഭയുടെ സ്ഫുരണമുള്ള സര്‍ഗപ്രവര്‍ത്തനം. ചിത്രങ്ങള്‍ വരയ്ക്കുകയും സംഗീതം സൃഷ്ടിക്കുകയും ചെയ്യുന്നതുപോലെ അദ്ദേഹം രാഷ്ട്രീയം സൃഷ്ടിക്കുന്നു: ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. കാസ്‌ട്രോ ജനങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്ന് ഫിഡലിനെ അടുത്തറിയാവുന്ന വിശ്രുത എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് എഴുതുന്നതിങ്ങനെയാണ്: 'യാത്രാവഴി നിശ്ചയമില്ലാത്തതുപോലെ വളരെ ശബ്ദം താഴ്ത്തിയാണ് അദ്ദേഹം പ്രഭാഷണം തുടങ്ങുന്നത്. പെട്ടെന്ന് പ്രയാണത്തിനിടയില്‍ തെറിച്ചുവീണ ഒരു പ്രകാശകണികയോ ഒരു തീപ്പൊരിയോ കണ്ടെത്തുന്നതോടെ അദ്ദേഹം കാലുകള്‍ ഉറപ്പിക്കുന്നു. പിന്നെ സാവധാനം മുന്നോട്ടുപോകുന്നു. അവസാനം സദസ്സിനെ നിയന്ത്രണത്തിലാക്കുന്നു. അതില്‍ ജീവിക്കുകയെന്ന മഹത്തായ അനുഭവം കൈവരാത്തവര്‍ക്ക് അലഭ്യമാണ് സര്‍വഗ്രാഹിയായ ആ പ്രചോദനം.' ചരിത്രബോധം അദ്ദേഹത്തിന്റെ ആറാം ഇന്ദ്രിയത്തെ സജീവമാക്കുന്നു. ബ്രസീലിലെ കത്തോലിക്കാ മതാചാര്യനായ ഫ്രീബെറ്റോ പറയുന്നത് ഇങ്ങനെയാണ്: 'വിശപ്പില്‍നിന്നും രാജ്യത്തെ മോചിപ്പിക്കുക മാത്രമല്ല ഫിഡല്‍ കാസ്‌ട്രോ ചെയ്തത്. നിരക്ഷരതയിലും ഭിക്ഷാടനത്തിലും അക്രമപ്രവര്‍ത്തനങ്ങളിലും സാമ്രാജ്യത്തിന് കീഴടങ്ങുന്ന വിധേയത്വത്തിലുംനിന്ന് തന്റെ രാജ്യത്തെ അദ്ദേഹം മോചിപ്പിച്ചു.' അങ്ങനെ ചരിത്രം തിരുത്തിയെഴുതിയ ഫിഡല്‍കാസ്‌ട്രോ, ചെഗുവേരയുടെ മരണത്തിനുശേഷം ധൈഷണികമായ സമന്മാരോ ഉറ്റമിത്രങ്ങളോ ഇല്ലാതെ, ഏകാന്തനായിരിക്കുകയാണെന്ന് ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. സംഭാഷണത്തിനിടയില്‍ കാസ്‌ട്രോയോട്,'ശമ്പളം എത്രയാണെന്ന് താങ്കള്‍ പറയുമോ?' എന്നു ചോദിക്കുന്നുണ്ട്.'ഒരു ഡോളറിന് ഇരുപത്തിയഞ്ചുപൈസ എന്ന കൈമാറ്റനിരക്കില്‍ ഒരു മാസത്തെ ശമ്പളം മുപ്പതു ഡോളറാണ്. വിശപ്പുകൊണ്ട് ഞാന്‍ മരിക്കുന്നില്ല.പാര്‍ട്ടി ലെവി കൊടുക്കുന്നു. ഒരു ശതമാനം വീട്ടുവാടകയായി നല്‍കുന്നു.അതു പത്തു ശതമാനമായി. അതായിരുന്നു കാസ്‌ട്രോയുടെ മറുപടി.വ്യക്തിപരമായി തനിക്ക് വളരെക്കുറച്ച് ആവശ്യങ്ങളേ ഉള്ളൂവെന്നും ശമ്പളത്തില്‍ ഒരിക്കലും വര്‍ധനവുണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട്,'കണ്‍വെര്‍ട്ടബിള്‍ കറന്‍സിയാക്കാവുന്ന ഒരു പെനിപോലുമില്ലാതെ മഹത്തായി മരിക്കാന്‍ എനിക്കു കഴിയും.'

ജീവിതത്തെ ഒടുങ്ങാത്ത യുദ്ധമായി മാറ്റിയ കാസ്‌ട്രോയുടെ സ്വഭാവസവിശേഷതകളിലേക്കും മനുഷ്യരോടും ലോകത്തോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹോദാരമായ സമീപനങ്ങളിലേക്കും വെളിച്ചം വീഴ്ത്തുന്ന ഈ ഗ്രന്ഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് മഹാനായ ഒരു മനുഷ്യന്റെ സാന്നിധ്യമാണ്. ചരിത്രം എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തിന് കാസ്‌ട്രോ ഇങ്ങനെ പറയുന്നു: 'അതേപ്പറ്റി വിഷമിക്കേണ്ടതില്ല. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? ഈ മനുഷ്യരാശി നിരവധി തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ഒരുപാട് വിഡ്ഢിത്തങ്ങള്‍. ഇത് അതിജീവിച്ചാല്‍ (അത് കണ്ടറിയേണ്ടതാണ്) ഓര്‍മിക്കാന്‍ അര്‍ഹരല്ലാത്ത ഗുഹാവാസികളും അപരിഷ്‌കൃതരായ ഒരു വംശത്തില്‍പ്പെട്ടവരുമായിരുന്നു നാമെന്ന് അടുത്ത നൂറുകൊല്ലത്തിനുശേഷം വരുന്നവര്‍ കരുതും. മാഹാത്മ്യത്തെക്കുറിച്ചു പറഞ്ഞിരുന്ന പ്രമുഖരായ നിരവധി പേരെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. നെപ്പോളിയന്‍ 'ഗ്ലോറി'യെപ്പറ്റി വാചാലനായിരുന്നു. ജനറലും ചക്രവര്‍ത്തിയുമെന്ന നിലയ്ക്ക് അദ്ദേഹം ചെയ്ത കാര്യങ്ങളുടെ പേരിലല്ല, ഒരു വീഞ്ഞിന്റെ (ഇീഴിമര) പേരിലാണ് നെപ്പോളിയന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.' ഷേക്‌സ്​പിയറിനെപ്പോലുള്ള മഹാനായ എഴുത്തുകാരനേയും സംഗീതത്തിലും ചിത്രമെഴുത്തിലുമുള്ള പ്രതിഭാശാലികളെയുംകാള്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച കൊളംബസിനെയും ഹനിബോളിനെയും അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെയും ചരിത്രം ഓര്‍മിക്കുന്നതിലുള്ള വിരോധാഭാസത്തിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുന്നു: 'മനുഷ്യരാശിക്ക് അതിപ്രധാനമായ സംഭാവനകള്‍ നല്‍കിയ മഹാത്മാരായ ശാസ്ത്രജ്ഞന്മാരെയും കണ്ടുപിടിത്തക്കാരെയും ഗവേഷകരെയുംപറ്റി ചരിത്രം സംസാരിക്കുന്നില്ല. കുറച്ചുപേര്‍ അവരെ ഓര്‍മിക്കുകമാത്രം ചെയ്യുന്നു. വലിയ സംഭാവനകള്‍ നല്‍കാത്ത രാഷ്ട്രീയനേതാക്കളെ ചരിത്രം സദാ ഓര്‍മിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എഴുപത്തി ഒന്‍പതാമത്തെ വയസ്സില്‍ എത്തിനില്‍ക്കുന്ന താങ്കള്‍ തിരിഞ്ഞുനോക്കുമ്പോള്‍, എന്തെങ്കിലും ചെയ്യാത്തതില്‍ സങ്കടം തോന്നാറുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു:'ഇപ്പോള്‍ ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോയെന്ന ചിന്ത. നാല്പത്താറു കൊല്ലംകൊണ്ട് ചെയ്ത കാര്യങ്ങള്‍, പകുതി സമയംകൊണ്ട് ഇപ്പോഴത്തെ അറിവുണ്ടായിരുന്നെങ്കില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.' അതേസമയം നിരവധി വീഴ്ചകള്‍, ചിലപ്പോള്‍ വിചിത്രങ്ങളായ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നാടിനുവേണ്ടി ചെയ്ത ഒന്നിലും പശ്ചാത്താപം തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

വിപ്ലവ പ്രവര്‍ത്തനത്തില്‍ തോളോടു തോളുരുമ്മിനിന്നിരുന്ന ചെ ഗുവേരയുടെ വധം കാസ്‌ട്രോയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. വിപ്ലവത്തിന്റെ വിജയത്തിനുശേഷം അര്‍ജന്റീനയിലേക്ക് പോകാന്‍ അനുവദിക്കണമെന്നു പറഞ്ഞിരുന്ന ചേയുടെ സ്‌നേഹത്തേയും ആത്മാര്‍ഥതയേയുംപറ്റി പറയുമ്പോള്‍ കാസ്‌ട്രോ വാചാലനാകുന്നു.
'ദ ഡത്ത് ഓഫ് ചെഗുവേര' എന്ന അധ്യായത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ ആ വിപ്ലവേതിഹാസത്തിന്റെ തിളങ്ങുന്ന ചിത്രം വായനക്കാരെ വിഷാദത്തിലാഴ്ത്തും.

ഇരുപത്തെട്ടു അധ്യായങ്ങളുള്ളതാണ് ഈ ഗ്രന്ഥം. ബീറാനിലെ ബാല്യത്തില്‍ തുടങ്ങുന്ന ഈ ഗ്രന്ഥം നിയമപഠനത്തിനിടയില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി മൊണ്‍കാഡ ബാരക്കിന്റെ നേര്‍ക്ക് നടത്തുന്ന വിഫലമായ ആക്രമണവും ഗ്രാന്‍മ എന്ന ചെറുകപ്പലില്‍ ഒരു ചെറുസംഘം വിപ്ലവകാരികളുമായി സിയറ മസ്ട്രയില്‍ എത്തുകയും അതിലൂടെ വിപ്ലവം പൂര്‍ത്തിയാക്കുകയും ചെയ്ത് ക്യൂബയുടെ ആധുനിക ചരിത്രത്തെ മാറ്റിയെഴുതുന്നത് സവിസ്തരമായി പ്രതിപാദിക്കുന്നു. ബറ്റിസ്റ്റയുടെ ഒളിച്ചോട്ടത്തോടെ വിപ്ലവം പൂര്‍ത്തിയാവുന്നു. അതിനുശേഷം ക്യൂബയെ ആധുനിക രാഷ്ട്രമാക്കാന്‍ കൈക്കൊണ്ട കഠിന പരിശ്രമങ്ങളും തലയ്ക്ക് മുകളില്‍ തൂക്കിയിട്ട ഖഡ്ഗം കണക്കെ ഉയര്‍ന്നുനില്ക്കുന്ന അമേരിക്കയുടെ ഗൂഢാലോചനകളും പ്രതിപാദിക്കുമ്പോള്‍ ക്ലേശങ്ങളുടെ മുഖത്തുനോക്കി മുന്നോട്ടുപോയ ദീര്‍ഘദര്‍ശിയായ ഭരണാധികാരിയുടെ തിളങ്ങുന്ന ചിത്രം വായനക്കാരെ ആവേശഭരിതരാക്കുന്നു. പ്രതിയോഗികളോടും ശത്രുക്കളോടുപോലും മാനുഷികമായ സമീപനം സ്വീകരിക്കുന്നതില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. നൈതികതയില്ലാത്ത ഒരു നടപടിയും ഒരിക്കല്‍പ്പോലും അദ്ദേഹത്തില്‍നിന്നുണ്ടായിരുന്നില്ല. ന്യൂയോര്‍ക്കിലെ ഇരട്ട ടവര്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ ആ കിരാതപ്രവര്‍ത്തനത്തെ അദ്ദേഹം അപലപിച്ചു. ക്യൂബയെ തകര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ ഭരണകൂടമാണ് അമേരിക്കയുടേതെന്ന് അറിയാമായിരുന്നിട്ടും, ഭീകരന്മാരുടെ വേട്ടയാടലില്‍ നിരായുധരായ മനുഷ്യര്‍ മരിക്കുന്നതിനോട് ഒരിക്കല്‍പ്പോലും അദ്ദേഹം അനുകൂലിച്ചില്ല.

ലോകത്തെ ഒരു ന്യൂക്ലിയര്‍ യുദ്ധത്തിന്റെ വക്കിലെത്തിച്ചതായിരുന്നു ക്യൂബയില്‍ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ മിസൈലുകള്‍. ക്യൂബയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി മിസൈലുകള്‍ പിന്‍വലിക്കാന്‍ ക്രൂഷ്‌ചേവിനു അന്ത്യശാസനം നല്‍കിയ കെന്നഡി പിന്നീട് വധിക്കപ്പെട്ടപ്പോള്‍, 'സമര്‍ഥനായ പ്രസിഡന്റായിരുന്നു കെന്നഡിയെന്നും, അദ്ദേഹത്തിന്റെ ജീവിതം ദാരുണമായി അവസാനിച്ചത് തന്നെ ദു:ഖിപ്പിച്ചുവെന്നും' പരസ്യമായി പറയാന്‍ കാസ്‌ട്രോയെ പ്രേരിപ്പിച്ചത് അദ്ദേഹത്തിലെ ഉറവ വറ്റാത്ത മനുഷ്യസ്‌നേഹമായിരുന്നു. സംഭാഷണത്തിനിടയില്‍ പലവട്ടം അദ്ദേഹം കെന്നഡിയെ ഓര്‍മിക്കുന്നുണ്ട്. വധിക്കപ്പെടുന്നതിനു മുമ്പായി ജീന്‍ ഡാനിയല്‍ എന്നു പേരുള്ള ഒരു ഫ്രഞ്ചു ജേര്‍ണലിസ്റ്റിനെ ക്യൂബയിലേക്ക് അയയ്ക്കുകയും തന്നെ സന്ദര്‍ശിച്ച് നിലപാട് മനസ്സിലാക്കണമെന്ന് കെന്നഡി നിര്‍ദേശിക്കുകയും ചെയ്തിരുന്നതായി കാസ്‌ട്രോ വെളിപ്പെടുത്തുന്നുണ്ട്.

ജയില്‍വാസകാലത്ത് ദിവസവും പതിനഞ്ചുമണിക്കൂര്‍ പുസ്തകം വായിച്ചിരുന്ന കാസ്‌ട്രോയ്ക്ക് ഫ്രഞ്ച് എഴുത്തുകാരായ വിക്ടര്‍ ഹ്യൂഗോയുടെയും ബല്‍സാക്കിന്റെയും നോവലുകളോട് പ്രത്യേക തരത്തിലുള്ള മമതയായിരുന്നു. വിശാലമായ വായനയായിരുന്നു അദ്ദേഹത്തിന്റേത്. ഏണസ്റ്റ് ഹെമിങ്‌വേയുടെ 'ഫോര്‍ ഹൂം ദ ബെല്‍ ടോള്‍സും' 'എ ഫെയര്‍വെല്‍ ടു ആംസും' ഒന്നില്‍പ്പരം വട്ടം
വായിച്ചിട്ടുള്ളതായി അദ്ദേഹം പറയുന്നുണ്ട്. 'വ്യക്തിപരമായി വളരെക്കുറച്ചേ എനിക്കദ്ദേഹത്തെ അറിയൂ. മാനുഷികമായ പെരുമാറ്റങ്ങള്‍ നിറഞ്ഞ എഴുത്തുകാരനായിരുന്നു അദ്ദേഹം.'- കാസ്‌ട്രോ പറയുന്നു.ഒളിജീവിതത്തിനിടയില്‍ മുടിയും താടിയും വെട്ടിക്കാന്‍ നേരം കിട്ടാത്തതുകൊണ്ട് താടി വളര്‍ത്തുകയും ഒടുവിലത് വിപ്ലവകാരികളുടെ വ്യക്തിത്വമായി മാറിയതിനെയും പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോള്‍ ബിറാനില്‍ (ജന്മസ്ഥലം) വച്ചു ശീലിച്ച പുകവലി പൊടുന്നനെ നിറുത്തിയതിനെയുംപ്പറ്റി അദ്ദേഹം ഓര്‍മിക്കുന്നു: 'ഞാന്‍ ജീവിതത്തില്‍ ഒരുപാടു പുകവലിച്ചു.ഇരുപതിലേറെക്കൊല്ലം. അത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.അതിന് ആരും എന്നെ പ്രേരിപ്പിച്ചിരുന്നില്ല. അമിതമേദസ്സിനും വ്യായാമരഹിതമായ ജീവിതരീതിക്കും പുകവലിക്കും എതിരായി കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്ന് ഉദ്‌ബോധിപ്പിക്കാറുണ്ടായിരുന്നെങ്കിലും ക്യൂബയുടെ പൊതു ആരോഗ്യത്തിന് ഒരു മാതൃകയാവാന്‍ പുകവലി നിര്‍ത്തുകയെന്ന ത്യാഗം അനുഷ്ഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു.'ബിറാനിലെ കാടുകളില്‍ അലഞ്ഞുനടന്നിരുന്ന ബാല്യവും അദ്ദേഹം ഓര്‍മിക്കുന്നു. ക്രിസ്മസ്, സമ്മര്‍ അവധിക്കാലങ്ങളില്‍ വാഴകളും പപ്പായയും തെങ്ങുകളും ഇടതൂര്‍ന്ന തോട്ടങ്ങളില്‍ അലഞ്ഞുനടക്കുകയും ഓറഞ്ച് ശേഖരിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ ഗൗരവക്കാരനായിരുന്നു. എന്നാല്‍, അമ്മ സൗമ്യവതിയായിരുന്നു. 'എന്തുണ്ടായാലും അമ്മയുടെ ചുമല്‍ എനിക്കുണ്ടായിരുന്നു.' അദ്ദേഹം പഴയകാലത്തേക്ക് മടങ്ങുന്നു. ഹൈസ്‌കൂളില്‍ മൂന്നാം വര്‍ഷമെത്തിയപ്പോള്‍ പ്രണയത്തിന്റെ വക്കുവരെ എത്തിയതും അദ്ദേഹം പറയുന്നു. മൂന്നു ചെറിയ വെളുത്ത റിബ്ബണുകള്‍ കെട്ടിയ നീലനിറത്തിലുള്ള സ്‌കര്‍ട്ടു ധരിച്ച റിസറ്റ്. ഇരുണ്ട നിറമായിരുന്നെങ്കിലും അവള്‍ സുന്ദരിയായിരുന്നു. എനിക്കവളോട് ഇഷ്ടം തോന്നി. ആ പ്രായത്തില്‍ അനുരാഗത്തില്‍പ്പെടുക സ്വാഭാവികമല്ലേ? അദ്ദേഹം കുസൃതിയോടെ ചോദിക്കുന്നു.

യൗവനാരംഭത്തിലെ വായന മാര്‍ക്‌സിസത്തില്‍ കൊണ്ടെത്തിച്ചതിനെ ക്കുറിച്ചും അദ്ദേഹം പറയുന്നു: 'കാമ്പസ്സില്ലായിരുന്നെങ്കില്‍ കൊളംബസ് എവിടേയും ചെന്നെത്തുമായിരുന്നില്ല. എന്റെ കൈയിലും ഒരു കാമ്പസ്സുണ്ടായിരുന്നു. മാര്‍ക്‌സിലും ലെനിനിലുംനിന്ന് കിട്ടിയതായിരുന്നു ആ കാമ്പസ്സ്. പിന്നെ എത്തിക്‌സ്. മാര്‍ട്ടിയില്‍നിന്നു കിട്ടിയതായിരുന്നു.'നൈതികതയെ വെറുമൊരു സദാചാരധര്‍മമായല്ല വീക്ഷിക്കേണ്ടതെന്ന് കാസ്‌ട്രോ പലവട്ടം അഭിപ്രായപ്പെടുന്നുണ്ട്. ആത്മാര്‍ഥതയോടെ നൈതികതയില്‍ ഉറച്ചുനിന്നാല്‍ ഫലം തീര്‍ച്ചയാണ്. ജീവിതപ്രമാണമായി ഈ സമീപനത്തെ അദ്ദേഹം സ്വീകരിച്ചു. പ്രശ്‌നങ്ങള്‍ ആ വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു. സ്വാര്‍ഥരഹിതമായ ഒരു ജീവിതത്തിന്റെ അടയാളം ക്യൂബയുടെ പൊതുജീവിതത്തില്‍ അങ്ങനെ അദ്ദേഹം പതിപ്പിച്ചു. പതിനായിരക്കണക്കിന് ഏക്കറുള്ള ഒരു ഭൂപ്രഭുവിന്റെ മകനായിരുന്നെങ്കിലും കുട്ടിയായിരിക്കുമ്പോള്‍ കൂലിവേലക്കാരുടെ ക്ലേശപൂര്‍ണമായ ജീവിതം അറിഞ്ഞിരുന്ന കാസ്‌ട്രോ,വീട്ടില്‍നിന്നും അകലെ പഠിക്കാനായി ബോര്‍ഡിങ്ങില്‍ താമസിക്കുമ്പോഴും സതീര്‍ഥ്യരുമൊത്ത് കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും പിന്നീട് നിയമവിദ്യാര്‍ഥിയായി രാഷ്ട്രീയജീവിതം തിരഞ്ഞെടുക്കുമ്പോഴുമെല്ലാം
സത്യത്തിന്റെ വഴിയില്‍നിന്നും മാറി സഞ്ചരിക്കാന്‍ കാസ്‌ട്രോ സന്നദ്ധനായില്ല.ലാറ്റിനമേരിക്കയുടെ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും തുണയായി. സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ തോക്കെടുത്തപ്പോള്‍ പോലും ധാര്‍മികത ദീക്ഷിക്കുന്നതില്‍ അദ്ദേഹം ബദ്ധകങ്കണനായിരുന്നു. ക്യൂബയുടെ വിപ്ലവഭരണകൂടത്തോട് വിയോജിച്ചവര്‍ക്ക് അമേരിക്കയിലേക്ക് പോകാന്‍ അദ്ദേഹം തടസ്സം നിന്നില്ല. പ്രതിയോഗികളെ കാരാഗൃഹത്തില്‍ പാര്‍പ്പിക്കുന്നതില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയിലാകുമ്പോള്‍പ്പോലും അവരെ മര്‍ദിക്കാനോ പീഡിപ്പിക്കാനോ തയ്യാറായില്ലെന്നത് മനുഷ്യജീവിതത്തോടുള്ള അദ്ദേഹത്തിന്റെ ആദരവിന്റെ രേഖാചിത്രമായി ഈ ഗ്രന്ഥം അവതരിപ്പിക്കുന്നുണ്ട്.

പാവപ്പെട്ടവന്റെ കണ്ണില്‍ വെളിച്ചം ഉദിച്ചുയരുന്നത് കാണാന്‍ ആഗ്രഹിക്കുകയും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കാസ്‌ട്രോയെപ്പോലുള്ള മനുഷ്യസ്‌നേഹികള്‍ ചരിത്രത്തില്‍ വിരളമാണ്. ചോദ്യോത്തരങ്ങളിലൂടെ അവതീര്‍ണമാക്കപ്പെടുന്ന ഒരു ഇതിഹാസ ജീവിതം. ഒരിക്കലും മറക്കാനാവാത്ത ഓര്‍മയായി മാറുന്നതാണ് ഈ ഗ്രന്ഥപാരായണം. ഈ ഗ്രന്ഥം വായിക്കാന്‍ സാധിച്ചത് ജീവിതത്തിലെ അപൂര്‍വ സുകൃതങ്ങളിലൊന്നായി എനിക്കു തോന്നുന്നു. ഒരിക്കലും മറക്കാനാവാത്ത ആ ഹിരണ്‍മയരൂപം വാക്കുകളിലൂടെ മനസ്സില്‍ പതിയുന്നു.

(റോസാദലങ്ങളില്‍ നിന്ന്)