Saturday, April 2, 2011

ഏഷ്യാനെറ്റ് ഇലക്ഷന്‍ സര്‍വേ അട്ടിമറിച്ചെന്ന് ആരോപണം

വ­രു­ന്ന നി­യ­മ­സ­ഭാ­തെ­ര­ഞ്ഞെ­ടു­പ്പില്‍ യു­ഡി­എ­ഫ് അധി­കാ­ര­ത്തില്‍­വ­രു­മെ­ന്ന ഏഷ്യാനെറ്റ് ചാ­ന­ലി­ന്റെ സര്‍­വേ ഫലം അട്ടി­മ­റി­ക്ക­പ്പെ­ട്ട­താ­ണെ­ന്നു റി­പ്പോര്‍­ട്ട്. പ്ര­മുഖ വെ­ബ്സൈ­റ്റായ കേ­ര­ളാ വാ­ച്ച് ആണ് ഈ ആരോ­പ­ണം ആദ്യമുന്നയിച്ചത്. മു­ഖ്യ­മ­ന്ത്രി­യു­ടെ ഐടി ഉപ­ദേ­ഷ്ടാ­വ് സ്ഥാ­ന­ത്തു­നി­ന്ന് പാര്‍­ട്ടി ഇട­പെ­ട്ട് നി­ക്കം ചെ­യ്ത ജോ­സ­ഫ് സി മാ­ത്യു­വി­ന്റെ സഹോ­ദ­ര­ന്റെ ഉട­മ­സ്ഥ­ത­യി­ലു­ള്ള­താ­ണ് കേ­രള വാ­ച്ച് ന്യൂ­സ് പോര്‍­ട്ടല്‍ .
­ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് ഏഷ്യ­നെ­റ്റ് ചാ­നല്‍ യു­ഡി­എ­ഫ് അനു­കൂല സര്‍­വേ­ഫ­ലം പു­റ­ത്തു­വി­ട്ട­ത്. എന്നാല്‍, ഇത് ചാ­നല്‍ അധി­കൃ­ത­രു­ടെ താല്‍‌­പ­ര്യം മൂ­ലം മാ­റ്റി­മ­റി­ച്ച ഫല­മാ­യി­രു­ന്നു­വെ­ന്നാ­ണ് സൂ­ച­ന­കള്‍. വി­ഭി­ന്ന സര്‍­വേ­ക­ളില്‍ വ്യ­ത്യ­സ്ത­മായ ഫല­മാ­യി­രു­ന്നു ഉണ്ടാ­യി­രു­ന്ന­തെ­ന്നും എന്നാല്‍ ആദ്യ­ഫ­ല­ത്തെ അപേ­ക്ഷി­ച്ച് ഇട­തി­നു കാ­ര്യ­മായ മേല്‍­ക്കൈ നല്‍­കിയ രണ്ടാ­മ­ത്തെ റി­പ്പോര്‍­ട്ട് മറ­ച്ചു­വ­ച്ച് യു­ഡി­എ­ഫ് അനു­കൂല സര്‍­വേ­ഫ­ലം മാ­ത്ര­മാ­ണ് പു­റ­ത്തു­വി­ട്ട­തെ­ന്നു­മാ­ണ് സൂ­ച­ന.
ആ­ദ്യ­സര്‍­വ്വേ നട­ക്കു­മ്പോള്‍ വി­‌എ­സ് അച്യു­താ­ന­ന്ദ­ന്റെ സ്ഥാ­നാര്‍­ത്ഥി­ത്വ­ത്തില്‍ തീ­രു­മാ­ന­മാ­യി­രു­ന്നി­ല്ല. യു­ഡി­‌എ­ഫ് 77 മു­തല്‍ 87 വരെ സീ­റ്റു­കള്‍ നേ­ടു­മെ­ന്ന് ആ സര്‍­വെ­യു­ടെ അടി­സ്ഥാ­ന­ത്തില്‍ പ്ര­വ­ചി­ക്ക­പ്പെ­ട്ടു. എന്നാല്‍ വി­‌എ­സ് മത്സ­രി­ക്കും എന്ന തീ­രു­മാ­ന­ത്തി­ന് ശേ­ഷം ആദ്യ ഗ്രൂ­പ്പ് നട­ത്തിയ സര്‍­വ്വേ­യില്‍ എല്‍ ഡി എഫ് അനു­കൂല റി­പ്പോര്‍­ട്ടാ­ണു­ണ്ടാ­യ­ത്. ഇത് ചാ­നല്‍ മാ­നേ­ജ്മെ­ന്റി­ന്റെ ഇട­പെ­ട­ലി­നെ­ത്തു­ടര്‍­ന്ന് മാ­റ്റി­വ­യ്ക്കു­ക­യാ­യി­രു­ന്നെ­ന്നു കേ­ര­ളാ­വാ­ച്ച് പറ­യു­ന്നു­.
­യു­ഡി­എ­ഫി­നു മുന്‍­തൂ­ക്കം കി­ട്ടിയ സര്‍­വേ­യി­ലും മു­ഖ്യ­മ­ന്ത്രി­സ്ഥാ­ന­ത്തേ­ക്ക് കൂ­ടു­തല്‍ പേ­രും വി­‌എ­സ് അച്യു­താ­ന­ന്ദ­നെ­യാ­ണ് നിര്‍­ദേ­ശി­ച്ചി­രു­ന്ന­ത്.
ഇ­തി­നി­ടെ അട്ടി­മ­റി സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പു­റ­ത്തു­വ­ന്നു. ഫോര്‍­ത്ത് എസ്റ്റേ­റ്റ് ക്രി­ട്ടി­ക്‍ എന്ന മെ­യി­ലി­ങ് ലി­സ്റ്റി­ലൂ­ടെ­യാ­ണ് സര്‍­വേ അട്ടി­മ­റി­ക്ക­പ്പെ­ട്ട­താ­ണെ­ന്ന് ഉറ­പ്പി­ക്കാ­നു­ത­കു­ന്ന സൂ­ച­ന­കള്‍ പു­റ­ത്താ­യ­ത്.
­സി­ഇ­എ­സ് (സെ­ന്റര്‍ ഫോര്‍ ഇല­ക്ട­റല്‍ സ്റ്റ­ഡീ­സ്) എന്ന സ്ഥാ­പ­ന­ത്തി­ന്റെ ഇല­ക്ഷന്‍ പഠ­നം ഏഷ്യാ­നെ­റ്റ് സ്പോണ്‍­സര്‍ ചെ­യ്തി­രു­ന്നു. പക­രം അവര്‍ ശേ­ഖ­രി­ക്കു­ന്ന വി­വ­ര­ങ്ങ­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ പ്ര­വ­ച­നം നട­ത്തേ­ണ്ട ബാ­ധ്യത സി­ഇ­എ­സ് ഏറ്റെ­ടു­ത്തി­രു­ന്നു­.
­തെ­ര­ഞ്ഞെ­ടു­പ്പ് പ്ര­വ­ച­നം നട­ത്തു­ന്ന പ്രൊ­ഫ­ഷ­ണല്‍ ഏജന്‍­സി­യ­ല്ല, സി­ഇ­എ­സ്. തി­ക­ച്ചും അക്കാ­മ­ദി­ക്‍ ആയ അവ­രു­ടെ പഠ­നം വന്‍ പണ­ച്ചെ­ല­വു­ള്ള­താ­യ­തി­നാല്‍ ലഭ്യ­മായ സ്പോണ്‍­സര്‍­ഷി­പ്പ് സ്വീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. കേ­ര­ള­സ­മൂ­ഹ­ത്തെ സം­ബ­ന്ധി­ച്ച് വി­ശ­ദ­മായ ഡേ­റ്റ തങ്ങ­ളു­ടെ  കൈ­വ­ശ­മു­ണ്ടെ­ന്നാ­ണ് സി­ഇ­എ­സ് അവ­കാ­ശ­പ്പെ­ടു­ന്ന­ത്. അത് വി­ശ­ദ­മായ വി­ല­യി­രു­ത്ത­ലി­നു പി­ന്നീ­ട് അവ­സ­രം നല്‍­കു­മെ­ന്നും അവര്‍ കരു­തു­ന്നു­.
­നേ­ര­ത്തെ മൂ­ന്നു­പ്രാ­വ­ശ്യം തങ്ങള്‍ ഈ വി­വ­ര­ശേ­ഖ­ര­ത്തി­ന്റെ ബല­ത്തില്‍ പ്ര­വ­ച­നം നട­ത്തി­യി­ട്ടു­ണ്ടെ­ന്നും അതില്‍ ഒരു തവണ തെ­റ്റു­ക­യും രണ്ടു­ത­വണ ശരി­യാ­വു­ക­യും ചെ­യ്ത­താ­യും എന്നാല്‍ പ്ര­വ­ച­നം തങ്ങ­ളു­ടെ ലക്ഷ്യ­മ­ല്ലെ­ന്നും സി­ഇ­എ­സി­ന്റെ ചു­മ­ത­ല­ക്കാ­രില്‍ ഒരാ­ളായ ഡോ. ശ്യാം­ലാല്‍ പറ­യു­ന്നു. തങ്ങള്‍ പ്രാ­ഥ­മി­ക­മാ­യും വി­വ­ര­ശേ­ഖ­ര­ണ­വും അതി­ന്റെ അടി­സ്ഥാ­ന­ത്തി­ലു­ള്ള സാ­മൂ­ഹ്യ­പ­ഠ­ന­വു­മാ­ണ് നട­ത്തു­ന്ന­ത്. ആ പഠ­ന­ത്തെ ആസ്പ­ദ­മാ­ക്കി പ്ര­വ­ച­നം നട­ത്തുക എന്ന­ത് വ്യ­ത്യ­സ്ത­മായ കാ­ര്യ­മാ­ണെ­ന്നും അദ്ദേ­ഹം പറ­യു­ന്നു­.
എ­ന്നാല്‍ ഇതേ സമ­യം തന്നെ പ്രൊ­ഷ­ണല്‍ സീ­ഫോ­ള­ജി അന­ലൈ­സി­ങ് ഏജന്‍­സി­യായ ഡല്‍­ഹി­യി­ലെ സി ഫോ­റു­മാ­യി ചേര്‍­ന്ന് ഇല­ക്ഷന്‍ പ്ര­വ­ച­ന­ത്തി­ന് ഏഷ്യാ­നെ­റ്റ് വേ­റെ കരാര്‍ ഉണ്ടാ­ക്കി­യി­രു­ന്നു­വ­ത്രേ. ഇക്ക­ഴി­ഞ്ഞ പാര്‍­ല­മെ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പി­ലും 2006­ലെ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ലും സി­ഫോ­റി­നെ തന്നെ­യാ­യി­രു­ന്നു ഇല­ക്ഷന്‍ പ്ര­വ­ച­ന­ത്തി­ന്റെ ചു­മ­തല ഏല്‍­പ്പി­ച്ചി­രു­ന്ന­തെ­ന്നും ഇതില്‍ അസ്വാ­ഭാ­വി­ക­ത­യി­ല്ലെ­ന്നും സി­ഇ­എ­സി­ന്റെ അക്കാ­ദ­മി­ക്‍ പഠ­ന­ത്തെ തങ്ങള്‍ സ്പോണ്‍­സര്‍ ചെ­യ്ത­തും ഇതു­മാ­യി കൂ­ട്ടി­വാ­യി­ക്കേ­ണ്ട­തി­ല്ലെ­ന്നു­മാ­ണ് ഏഷ്യാ­നെ­റ്റ് ന്യൂ­സി­ന്റെ എക്സി­ക്യൂ­ട്ടീ­വ് എഡി­റ്റര്‍ സി­എല്‍ തോ­മ­സ് അവ­കാ­ശ­പ്പെ­ടു­ന്ന­ത്. സി­ഇ­എ­സ് പ്ര­തി­നി­ധി­ക്ക് തങ്ങ­ളു­ടെ കണ്ടെ­ത്ത­ലു­കള്‍ വി­ശ­ദീ­ക­രി­ക്കാന്‍ ന്യൂ­സ് അവ­റില്‍ ഒന്‍­പ­തു­മി­നി­റ്റ് മാ­റ്റി­വ­ച്ചി­രു­ന്ന­താ­യും അദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടു­ന്നു­.
ഏ­താ­യാ­ലും വി­എ­സി­ന്റെ സ്ഥാ­നാര്‍­ത്ഥി­ത്വം പ്ര­ഖ്യാ­പി­ക്കു­ന്ന­തി­നു മു­മ്പു നട­ത്തിയ ആദ്യ­ഘ­ട്ട അവ­ലോ­ക­ന­ത്തില്‍ ഇരു­ടീ­മു­ക­ളു­ടെ­യും നി­ഗ­മ­നം യു­ഡി­എ­ഫി­ന് അനു­കൂ­ല­മാ­യി­രു­ന്നു. രണ്ടാം­ഘ­ട്ട­ത്തില്‍ സി­ഇ­എ­സ് സര്‍­വ്വേ­യില്‍ കാ­റ്റു­മാ­റി­വീ­ശു­ന്ന­തായ സൂ­ചന വന്ന­തോ­ടെ അതി­ന്റെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു് പോ­കാ­തെ ഏഷ്യാ­നെ­റ്റ് ഒഴി­ഞ്ഞു­മാ­റു­ക­യാ­യി­രു­ന്നു. തു­ടര്‍­ന്ന് സി­ഫോ­റി­ന്റെ യു­ഡി­എ­ഫ് അനു­കൂല സര്‍­വ്വേ ഫലം മാ­ത്രം പു­റ­ത്തു­വി­ടു­ക­യാ­യി­രു­ന്നു. അതാ­ക­ട്ടെ, സി­ഇ­എ­സി­ന്റെ ആദ്യ സര്‍­വ്വേ­യു­ടെ സമ­യ­ത്ത് നട­ത്തി­യ­താ­യി­രു­ന്നു എന്നാ­ണ് ആരോ­പ­ണം­.
എ­തിര്‍­പ്പു­കള്‍ ഒഴി­വാ­ക്കാന്‍ സി­ഇ­എ­സി­ന്റെ പ്ര­തി­നി­ധി­യെ ന്യൂ­സ് അവ­റി­ലേ­ക്കു് വി­ളി­ച്ചു­വ­രു­ത്തി ഒന്‍­പ­തു­മി­നി­റ്റ് സമ­യം ഏഷ്യാ­നെ­റ്റ് നല്‍­കു­ക­യു­ണ്ടാ­യി. ഈ സമ­യം­കൊ­ണ്ട് തങ്ങ­ളു­ടെ സര്‍­വ്വേ­യു­ടെ രീ­തി­ശാ­സ്ത്രം വി­ശ­ദീ­ക­രി­ക്കാ­നോ മറ്റു ചോ­ദ്യ­ങ്ങള്‍­ക്ക് ഉത്ത­രം നല്‍­കാ­നോ ഏഷ്യാ­നെ­റ്റ് ഇടം­കൊ­ടു­ത്തി­ല്ല.
­സി­സ്റ്റ­മാ­റ്റി­ക്‍ റാന്‍­ഡം സാം­പ്ലി­ങ് മെ­ഥേ­ഡ് ഉപ­യോ­ഗി­ച്ച് 35 മണ്ഡ­ല­ങ്ങ­ളില്‍­നി­ന്നാ­യി 3625 പേ­രെ തെ­ര­ഞ്ഞെ­ടു­ത്താ­ണ് സി­ഇ­എ­സ് സര്‍­വ്വേ പൂര്‍­ത്തി­യാ­ക്കി­യ­ത്. തു­ടര്‍­ന്ന് മൂ­ന്ന് പോ­ളി­ങ് സ്റ്റേ­ഷ­നു­ക­ളില്‍ നി­ന്നാ­യി 105 പേ­രെ കൂ­ടി പഠ­ന­ത്തി­നു വി­ധേ­യ­മാ­ക്കി. പു­തു­ക്കിയ സെന്‍­സ­സ് റി­പ്പോര്‍­ട്ട് പ്ര­കാ­ര­മു­ള്ള കേ­ര­ള­സ­മൂ­ഹ­ത്തി­ന്റെ സാ­മൂ­ഹ്യ­സാ­മ്പ­ത്തിക ഘട­ന­യു­മാ­യി 90 ശത­മാ­ന­ത്തി­നു മു­ക­ളില്‍ ഒത്തു­പോ­കു­ന്ന­വ­രാ­ണി­വര്‍ എന്നാ­ണ് സി­ഇ­എ­സ് സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­ത്. മോ­ക്‍ ബാ­ല­റ്റി­ലൂ­ടെ­യാ­ണ് സമ്മ­തി­ദാ­യ­ക­രു­ടെ മുന്‍­ഗ­ണ­നാ­ക്ര­മം നി­ശ്ച­യി­ച്ച­തെ­ന്നും അവര്‍ പറ­യു­ന്നു. ജാ­തി, മതം, ലിം­ഗം, വര്‍­ഗ്ഗ­പ­ദ­വി എന്നിവ ഇനം­തി­രി­ച്ചു­ള്ള വി­വ­രം ലഭ്യ­മാ­ണെ­ന്നും അവര്‍ പറ­യു­ന്നു­.
­ശാ­സ്ത്രീ­യ­മായ മാ­ന­ദ­ണ്ഡ­ങ്ങ­ളു­പ­യോ­ഗി­ച്ചാ­ണ് പഠ­ന­വി­ധേ­യ­മായ മണ്ഡ­ല­ങ്ങള്‍ തെ­ര­ഞ്ഞെ­ടു­ത്ത­ത്. ഏതെ­ങ്കി­ലും ഒരു മു­ന്ന­ണി­യി­ലേ­ക്ക് മാ­ത്ര­മാ­യി പര­മ്പ­രാ­ഗ­ത­മാ­യി ചാ­ഞ്ഞു­നില്‍­ക്കു­ന്ന നി­ര­വ­ധി മണ്ഡ­ല­ങ്ങള്‍ കേ­ര­ള­ത്തി­ലു­ള്ള­തി­നാല്‍ അവ­യ്ക്ക് പക­രം മറ്റു മണ്ഡ­ല­ങ്ങ­ളെ­യാ­ണ് കൂ­ടു­ത­ലാ­യി പരി­ഗ­ണി­ച്ച­ത്. എന്നാല്‍ രാ­ഷ്ട്രീ­യ­പ്രാ­ധാ­ന്യം മൂ­ലം പ്ര­ത്യേക അക്കാ­ദ­മി­ക്‍ താ­ത്പ­ര്യ­മു­ണര്‍­ത്തു­ന്ന 3-4 മണ്ഡ­ല­ങ്ങ­ളെ ഉള്‍­പ്പെ­ടു­ത്തു­ക­യും ചെ­യ്തു­.
­ഫ­ലം തയ്യാ­റാ­ക്കു­മ്പോള്‍ ഡേ­റ്റ കഴി­യു­ന്ന­ത്ര ശു­ദ്ധീ­ക­രി­ക്കാന്‍ സ്റ്റാ­റ്റി­സ്റ്റീ­ഷ്യന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ടെ­ന്നും, ഫലം എന്ന­തി­ലൂ­ടെ തങ്ങള്‍ ഉദ്ദേ­ശി­ക്കു­ന്ന­ത് പ്ര­ധാ­ന­പ്പെ­ട്ട സാ­മൂ­ഹ്യ രാ­ഷ്ട്രീയ സമ­സ്യ­ക­ളോ­ടു­ള്ള കേ­ര­ള­സ­മൂ­ഹ­ത്തി­ന്റെ പ്ര­തി­ക­ര­ണ­ങ്ങള്‍ മാ­ത്ര­മാ­ണെ­ന്നും സീ­റ്റ് പ്ര­വ­ച­ന­ങ്ങ­ള­ല്ല എന്നും അവര്‍ വി­ശ­ദീ­ക­രി­ക്കു­ന്നു. പ്ര­വ­ച­നം എന്ന­ത് കഴി­ഞ്ഞ രണ്ടു തെ­ര­ഞ്ഞെ­ടു­പ്പു­ക­ളില്‍ തങ്ങള്‍ വി­ജ­യി­ച്ച ഒരു പരീ­ക്ഷ­ണ­ഭാ­ഗം മാ­ത്ര­മാ­ണെ­ന്നാ­ണ് വി­ശ­ദീ­ക­ര­ണം­.
ഏ­ഷ്യാ­നെ­റ്റി­ന്റെ അനു­മ­തി­യി­ല്ലാ­തെ പഠ­ന­വി­വ­ര­ങ്ങള്‍ പൊ­തു­വി­ട­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ തങ്ങള്‍­ക്കാ­വി­ല്ലെ­ന്നും തി­ങ്ക­ളാ­ഴ്ച­യോ­ടെ ഇതു­സം­ബ­ന്ധി­ച്ച തീ­രു­മാ­ന­മാ­കു­മെ­ന്നു­മാ­ണ് സി­ഇ­എ­സ് പ്ര­തി­നി­ധി­ക­ളു­ടെ നി­ല­പാ­ട്. അതേ സമ­യം തങ്ങ­ളു­ടെ പഠ­ന­കാ­ല­യ­ള­വില്‍ ഇത്ര­യും വി­ശ­ദ­മായ പഠ­നം മറ്റാ­രും നട­ത്തി­യി­ട്ടി­ല്ലെ­ന്നും ഡോ. ശ്യാം­ലാല്‍ അവ­കാ­ശ­പ്പെ­ടു­ന്നു. ഏഷ്യാ­നെ­റ്റ് - സി­ഫോര്‍ സര്‍­വ്വേ­യില്‍ ഉന്ന­യി­ക്ക­പ്പെ­ട്ട ചോ­ദ്യ­ങ്ങ­ളെ­ല്ലാം തങ്ങ­ളു­ടെ സര്‍­വ്വേ­യില്‍ ഉണ്ടാ­യി­രു­ന്ന­താ­യും കൂ­ടാ­തെ അമ്പ­തോ­ളം മറ്റു ചോ­ദ്യ­ങ്ങ­ളും ഉള്‍­പ്പെ­ടു­ത്തി­യി­രു­ന്ന­താ­യു­മാ­ണ് ഡോ. ശ്യാം­ലാല്‍ വെ­ളി­പ്പെ­ടു­ത്തു­ന്ന­ത്. സി­ഫോര്‍ നട­ത്തി­യ­താ­യി അവ­കാ­ശ­പ്പെ­ടു­ന്ന സര്‍­വ്വേ വാ­സ്ത­വ­ത്തില്‍ സി­ഇ­എ­സ് പഠ­ന­ഫ­ല­ങ്ങ­ളെ ആശ്ര­യി­ച്ചാ­യി­രി­ക്കാ­നു­ള്ള സാ­ധ്യ­ത­യി­ലേ­ക്കാ­ണ് ഈ അവ­കാ­ശ­വാ­ദം വി­രല്‍­ചൂ­ണ്ടു­ന്ന­ത്.
അ­തി­നി­ട­യില്‍ പ്രൊ­ഫ­ഷ­ണല്‍ സീ­ഫോ­ള­ജി അന­ലി­സ്റ്റു­ക­ളു­ടെ സാം­പ്ലി­ങ് തട്ടി­പ്പ് സം­ബ­ന്ധി­ച്ച വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളും ഇതേ ഡി­സ്ക­ഷന്‍ ലി­സ്റ്റില്‍ മു­റ­യ്ക്ക നട­ക്കു­ന്നു­ണ്ട്. ഇതെ­ല്ലാം കൂ­ട്ടി­വാ­യി­ക്കു­മ്പോള്‍ ഏഷ്യാ­നെ­റ്റി­ന്റെ താ­ത്പ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ച് സം­ശ­യം ഉണ്ടാ­കു­ന്ന­തില്‍ തെ­റ്റി­ല്ല.
ഏ­താ­യാ­ലും സര്‍­വ്വേ വി­വാ­ദം പൊ­ടി­പൊ­ടി­ക്കു­ക­യാ­ണ്. പെ­യ്ഡ് ന്യൂ­സി­നു സമാ­ന­മായ തെ­ര­ഞ്ഞെ­ടു­പ്പ് അഴി­മ­തി­യാ­ണ് ഏഷ്യാ­നെ­റ്റ് നട­ത്തി­യി­രി­ക്കു­ന്ന­ത് എന്നാ­ണ് ആരോ­പ­ണം­.

No comments:

Post a Comment