Friday, November 12, 2010

ഒരു തലീബാന്‍ കൊടുംക്രൂരതയുടെ കഥ - മുഹമ്മദ് റഫീഖ്




ടൈം മാസികക്ക് വേണ്ടി ആയിഷ ക്യാമറക്ക് മുന്നില്‍ എത്തിയപ്പോള്‍:
ഇത് നേരെത്തെ പത്രത്തില്‍ വന്നൊരു വാര്‍ത്ത‍യാണ് ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കായ്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ് .........

ടൈം മാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപെട്ട പത്തൊന്‍പതു വയസുകാരി .ഇവള്‍ താലിബാന്‍ ദുരവസ്ഥയുടെ നേര്‍കാഴ്ച.മനുഷ്യ മനസാക്ഷിയെ കുത്തി നോവിക്കുന്ന ജീവിക്കുന്ന രക്തസാക്ഷി.താലിബാന്‍ നടത്തുന്ന അതിക്രമങ്ങളുടെ ഒരു ഇര മാത്രം, ‚ഇവള്‍ ആയിഷ. 12 -ആം വയസില്‍ അഫ്ഗാനിലെ ഉറുസ്ഗാന്‍ പ്രവിശ്യയിലെ ഒരു കുടുംബാംഗമാണ് .തന്റെ അമ്മാവന്‍ ഒരാളെ യാദൃച്ഛികമായി വധിച്ചതിനെ തുടര്‍ന്നാണ് കഷ്ടകാലം തുടങ്ങുന്നത്. ദയാധനം നല്‍കാത്തതിനെ തുടര്‍ന്ന് തന്നെയും അനിയത്തിയെയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സ്വന്തം അച്ഛന്‍ വേറെ മാര്‍ഗമില്ലാതെ കൈമാറി.അവിടുത്തെ ഗോത്ര സംസ്ക്കാരത്തിന്റെ ഭാഗമായി പ്രശങ്ങള്‍ ഒതുക്കി തീര്‍ക്കുന്നതിന്റെ നിയമമാണ് ഈ കൈമാറ്റം .ഒരു താലിബാന്‍ നേതാവിന്റെ ഭവനമാണ് ആയിഷയെ കാത്തിരുന്നത്.അയാളുമായി വിവാഹം ഉറപ്പിക്കാം എന്ന കരാറിന്‍ മേലാണ് 12 -ആം വയസില്‍ ആയിഷ അവിടെയെത്തുന്നത്.പ്രായപൂര്‍ത്തിയായപ്പോള്‍ അയാള്‍ ആയിഷയെ വിവാഹം കഴിച്ചു,പക്ഷെ പീഡനങ്ങളുടെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു ആയിഷക്കു നേരിടേണ്ടി വന്നത്.ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങളും കൂടാതെ മൃഗങ്ങളുടെ കൂടേ രാത്രി ഉറങ്ങേണ്ടി വരെ വന്നു ‚ഈ സാധു പെണ്‍കുട്ടിക്ക്.തന്റെ അനിയത്തിയും ഇതേ സ്ഥിതി നേരിടുന്നു എന്ന് ആയിഷ മാധ്യമങ്ങളോട് പറയുന്നു.പീഡനങ്ങള്‍ ഒരു വിധത്തിലും സഹിക്കാതെ വന്നു അവള്‍ ഓടി രക്ഷപെട്ടെങ്കിലും ഭര്‍ത്താവായ ക്രൂരതാലിബാന്‍ നേതാവ് അവളെ കൈയ്യോടെ പിടികൂടി .രക്ഷപെടാന്‍ ശ്രമിച്ചു എന്ന കാരണത്താല്‍ ആയിഷയുടെ മൂക്കും രണ്ടു ചെവികളും നിഷ്കരുണം അരിഞ്ഞെടുത്തു.”എന്റെ മൂക്കും ചെവികളും മുറിച്ചപ്പോള്‍ ഞാന്‍ ബോധരഹിതയായി.രാത്രിയുടെ മധ്യത്തില്‍ എന്റെ മൂക്കില്‍ തണുത്ത വെള്ളം വീണത്‌ പോലെ പോലെ തോന്നി കണ്ണ് തുറക്കാന്‍ ശ്രമിച്ചു,പക്ഷെ അത് രക്തമായിരുന്നു,കണ്ണ് തുറക്കാന്‍ പോലും കഴിയാത്ത അത്രയും രക്തം” ആയിഷ പറയുന്നു. ആരോ തന്നെ അവിടെ നിന്നും രക്ഷിച്ചു യൂ എസ് സന്നദ്ധ സംഘടനയുടെ കൈകളില്‍ എത്തിച്ചു.അവര്‍ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു .ആ സമയത്തും ആയിഷയുടെ മാനസികാരോഗ്യം തകരാറില്‍ ആയിരുന്നു എങ്കിലും സുഖം പ്രാപിച്ചു.

മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതിബിംബമായി മാറിയ ആയിഷയെ ആ സമയത്തൊന്നും മാധ്യമങ്ങള്‍ കണ്ടില്ല.തുടര്‍ന്ന് ലോക പ്രശസ്തമായ ‘ടൈം ’ മാസികയുടെ ലേഖകര്‍ ആയിഷയെ കണ്ടെത്തുകയും ‚അവരുടെ ചിത്രം പിറ്റേ ലക്കത്തിലെ കവര്‍ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ആഗോള ശ്രദ്ധ ആയിഷ പിടിച്ചു പറ്റി.അവരുടെ സഹായത്തോടെ തന്റെ ഒരു വയസ് പ്രായമുള്ള കുഞ്ഞുമായി അമേരിക്കയിലേക്ക് ആയിഷ പറന്നു.മനുഷ്യ സ്നേഹികളുടെയും ‚ഗ്രോസ്മാന്‍ ബേണ്‍ ഫൌണ്ടേഷന്‍ എന്നിവയുടെ സഹായത്തോടും ആയിഷക്കു അടുത്ത സമയത്ത് ശാസ്ത്രക്രിയയിലൂടെ കൃത്രിമ മൂക്ക് ഘടിപ്പികുകയും ചെയ്തു.ഇപ്പോള്‍ ടീ വി സ്ക്രീനില്‍ ആയിഷയുടെ പുഞ്ചിരിയാര്‍ന്ന മുഖം തെളിയുകയാണ്.പക്ഷെ സങ്കടങ്ങള്‍ ആയിഷക്കു ഇനിയുമുണ്ട്.തന്റെ അനിയത്തിയും ഇതേ പീഡനങ്ങള്‍ ആ വീട്ടില്‍ നേരിടുകയാണെന്നും തന്നോടുള്ള വാശി അവര്‍ അവളോട്‌ തീര്‍ക്കുമെന്നും,ഇത് കൂടാതെ തന്റെ കുടുംബത്തില്‍ നിന്നും ഇനിയും പെണ്‍ കുട്ടികളെ ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നും ആയിഷ മനസ് തുറക്കുന്നു.
ടൈം മാസിക
:Our cover image this week is pow er ful, shock ing and dis turb­ing. It is a por trait of Aisha, a shy 18-year-old Afghan woman who was sen tenced by a Tal iban com man der to have her nose and ears cut off for flee ing her abu sive in-laws. Aisha posed for the pic ture and says she wants the world to see the effect a Tal iban resur gence would have on the women of Afghanistan, many of whom have flour ished in the past few years. Her pic ture is accom pa nied by a pow er ful story by our own Aryn Baker on how Afghan women have embraced the free doms that have come from the defeat of the Tal iban — and how they fear a Tal iban revival. I thought long and hard about whether to put this image on the cover of TIME. First, I wanted to make sure of Aisha’s safety and that she under stood what it would mean to be on the cover. She knows that she will become a sym bol of the price Afghan women have had to pay for the repres sive ide­ol ogy of the Tal iban. We also con firmed that she is in a secret loca tion pro tected by armed guards and spon sored by theNGO Women for Afghan Women. Aisha will head to the U.S. for recon struc tive surgery spon sored by the Gross man Burn Foun da tion, a human i tar ian orga ni za tion in Cal i for nia. We are sup port ing that effort.ടൈം മാസികയുടെ ഈ പ്രവര്‍ത്തനം അഫ്ഗാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആഖ്യാനമാകുകയാണ്.ഇതോടെ ലോകം മുഴുവന്‍ ഈ പ്രശ്നത്തിലേക്ക് ഉറ്റു നോക്കുകയാണ്.അതിനു വേണ്ടി തന്നെയാണ് താന്‍ ടൈം മാസികക്ക് വേണ്ടി ചിത്രം നല്‍കിയതെന്നും ആയിഷ പറയുന്നു.അതെ ആയിഷ ഒരു സമൂഹത്തിന്റെ പ്രതീകമാണ്,വായടച്ചു കളഞ്ഞ ‚അവഗണിക്കപ്പെടുന്ന അഫ്ഗാന്‍ സ്ത്രീകളുടെ ജീവനുള്ള പ്രതീകം. ഇനിയും ആയിരകണക്കിന് ആയിഷമാര്‍ അഫ്ഗാനിലുണ്ട്,പ്രതികരിക്കാനാവാതെ താലിബാന്റെ ക്രൂര വിനോദങ്ങളും പേറി മറിച്ച് ജീവിക്കുകയാണ്.അവര്‍ക്ക് വേണ്ടി നമ്മുക്കും മനസാക്ഷിയുടെ ജനലുകള്‍ തുറന്നിടാം.…

മുഹമ്മദ് റഫീഖിന്റെ പേജ്

No comments:

Post a Comment