Friday, October 28, 2011

In 16 years, farm suicides cross a quarter million

It's official. The country has seen over a quarter of a million farmers’ suicides between 1995 and 2010. The National Crime Records Bureau’s latest report on ‘Accidental Deaths & Suicides in India’ places the number for 2010 at 15,964. That brings the cumulative 16-year total from 1995 — when the NCRB started recording farm suicide data — to 2,56,913, the worst-ever recorded wave of suicides of this kind in human history. Maharashtra posts a dismal picture with over 50,000 farmers killing themselves in the country's richest State in that period. It also remains the worst State for such deaths for a decade now. Close to two-thirds of all farm suicides have occurred in five States: Maharashtra, Karnataka, A.P., Madhya Pradesh and Chhattisgarh. The data show clearly that the last eight years were much worse than the preceding eight. As many as 1,35,756 farmers killed themselves in the 2003-10 period. For 1995-2002, the total was 1,21,157. On average, this means the number of farmers killing themselves each year between 2003 and 2010 is 1,825 higher than the numbers that took their lives in the earlier period. Which is alarming since the total number of farmers is declining significantly. Compared to the 1991 Census, the 2001 Census saw a drop of over seven million in the population of cultivators (main workers). The corresponding census data for 2011 are yet to come in, but their population has surely dipped further. In other words, farm suicides are rising through the period of India's agrarian crisis, even as the number of farmers is shrinking. While the 2010 numbers show a dip of 1,404 from the 2009 figure of 17,368, there is little to cheer about. “There was a similar dip in 2008, only to be followed by the worst numbers in six years in 2009,” points out Professor K. Nagaraj, an economist at the Asian College of Journalism, Chennai, who did the largest ever study of the farm suicides covering a decade (The Hindu, November 12-15, 2007). “This one-year decline does not in any way indicate we have turned the corner. This dip happened mostly because of one-off falls in Chhattisgarh and Madhya Pradesh. In fact, a look at the ‘Big 5' who drive the numbers shows the fallout of the agrarian crisis to be as grim as ever. They have actually increased their share of the farm suicides.”
ദ ഹിന്ദു

Monday, October 24, 2011

മാധ്യമങ്ങളും ലീഗും

വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കങ്ങളാണ് ഭരണത്തിന്റെ തണലില്‍ മുസ്ലിം ലീഗ് നടത്തുന്നത്. ഇത് സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ജനാധിപത്യസമൂഹത്തിന് ആശങ്കയോടെമാത്രമേ കാണാന്‍ കഴിയൂ. ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുക്കുന്നതിന്റെ പേരില്‍ രണ്ട് മലയാളം ടിവി ചാനലുകള്‍ക്കെതിരായി നിയമനടപടി സ്വീകരിക്കാനാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ടിയുടെ സംസ്ഥാന നേതൃത്വം യോഗംചേര്‍ന്ന് തങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിശ്ചയിക്കുന്നത് കേരളത്തില്‍ ഇതാദ്യമായിരിക്കും. മാധ്യമങ്ങള്‍ സത്യംമാത്രം പറയുന്നവയാണ് എന്ന മിഥ്യാധാരണ ആര്‍ക്കുമുണ്ടാകില്ല. സിപിഐ എം, പാര്‍ടി സംസ്ഥാന സെക്രട്ടറി, സെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ കള്ളപ്രചാരണത്തിന്റെ പരമ്പര വര്‍ഷങ്ങളോളം നടത്തിയ ചരിത്രം കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കെങ്കിലുമുണ്ട്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും വൈയക്തികമായ വൈരനിര്യാതനബുദ്ധിയോടെയും സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയതിന്റെ ചരിത്രവുമുണ്ട്. അത്യധികം പ്രകോപനപരമായി അസത്യത്തിന്റെയും അപകീര്‍ത്തിയുടെയും വേലിയേറ്റം ഇവിടെ സൃഷ്ടിച്ച ഘട്ടങ്ങളുമുണ്ട്. എന്നാല്‍ , ഒരിക്കല്‍പ്പോലും മാധ്യമങ്ങളെ ഈ വിധത്തില്‍ നേരിടാന്‍ സിപിഐ എമ്മോ മറ്റു രാഷ്ട്രീയപാര്‍ടികളോ ഒരുമ്പെട്ടില്ല. എന്നു മാത്രമല്ല, സത്യാവസ്ഥ എന്താണെന്ന് ജനങ്ങളോടു വിശദീകരിക്കുകയും മാധ്യമങ്ങള്‍ക്കെതിരായി നീങ്ങാതിരിക്കാനുള്ള സംയമനം പുലര്‍ത്തുകയുമാണ് ചെയ്തിട്ടുള്ളത്. പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള സംഘടിതശ്രമങ്ങള്‍ക്ക് തെളിവുകളുണ്ടായിട്ടുപോലും സിപിഐ എം അവര്‍ക്കെതിരെ ഏതെങ്കിലും വിധത്തില്‍ നീങ്ങിയില്ല. ഒരു മഞ്ഞപ്പത്രം തുടങ്ങിയിട്ട് അതിന്റെ മറവില്‍ കേസ് നടത്തിപ്പിനിറങ്ങിയ "പത്രപ്രവര്‍ത്തകര്‍" വരെയുണ്ട്. അവര്‍ക്കെതിരെയും ഒരു നടപടിക്കും പോയിട്ടില്ല. കാരണം, സത്യം ആത്യന്തികമായി വിജയിക്കുകതന്നെ ചെയ്യുമെന്ന് സിപിഐ എമ്മിനു ബോധ്യമുണ്ടായിരുന്നു. ആ ബോധ്യം മുന്‍നിര്‍ത്തി കാത്തിരുന്നു. കാലം കടക്കെ ജനങ്ങള്‍ സത്യം തിരിച്ചറിയുകയും കള്ളപ്രചാരണങ്ങള്‍ക്കിറങ്ങിയവര്‍ക്ക് പറഞ്ഞതാവര്‍ത്തിക്കാന്‍ കഴിയാത്തവിധം യാഥാര്‍ഥ്യം പതുക്കെപ്പതുക്കെയാണെങ്കിലും അതിജീവിക്കുകയുംചെയ്തു. ഈ നിലപാട് സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടാവണം. സത്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന വിശ്വാസമുണ്ടാവണം. ആ ബോധ്യവും വിശ്വാസവുമില്ലാത്തവരാണ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ വ്യഗ്രതപ്പെടുന്നത്. ആ വ്യഗ്രതയാണിപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ മനോഭാവത്തില്‍ പ്രകടമാകുന്നത്. ലീഗില്‍നിന്ന് ഇത്തരം നിലപാടുണ്ടാകുന്നത് ആദ്യമല്ല. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ വന്നതിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം അതിക്രൂരമായി മര്‍ദിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് ബലപ്രയോഗവും കൈയേറ്റവും നടന്നു. അക്കാലത്ത് ലീഗ് നേതാക്കളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു വാദം മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നതായിരുന്നു. അന്നത്തെ അസഹിഷ്ണുത ഇന്ന് നിയമനടപടി എന്ന ഭീഷണിയായി പുനരവതരിച്ചിരിക്കുന്നു. ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിലിരിക്കുന്ന ഘട്ടങ്ങളില്‍ , ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി മാധ്യമസ്വാതന്ത്ര്യം അപകടപ്പെടുന്നതായി ആക്ഷേപിക്കാറുള്ള പല മാധ്യമവിദഗ്ധരുടെയും പുതിയ സാഹചര്യത്തിലെ മൗനം അര്‍ഥഗര്‍ഭമാണ്. അവരില്‍ ചിലരെങ്കിലും ഇന്ന് രാഷ്ട്രീയപാര്‍ടികള്‍ക്ക് നിയമനടപടികള്‍ നീക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. സിപിഐ എം അസത്യജടിലമായ ആക്ഷേപങ്ങളും അതിന്റെ നേതാക്കള്‍ വ്യക്തിത്വഹത്യ ലക്ഷ്യമാക്കിയുള്ള അപകീര്‍ത്തികരമായ അധിക്ഷേപങ്ങളും നേരിട്ട ഘട്ടങ്ങളില്‍ രാഷ്ട്രീയപാര്‍ടികളുടെ നിയമനടപടി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളൊന്നും ഇവരില്‍ ഉദിച്ചിരുന്നില്ല. ഏതായാലും, എന്തിന്റെ പേരിലായാലും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ , അവയെ ഭയപ്പാടിന്റെ അന്തരീക്ഷത്തില്‍മാത്രം പ്രവര്‍ത്തിക്കാനനുവദിക്കുന്ന നീക്കങ്ങള്‍ സ്വതന്ത്ര-ജനാധിപത്യസമൂഹത്തില്‍ ആശാസ്യമല്ല. ലീഗിന്റെ നീക്കത്തോട് യുഡിഎഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എങ്ങനെ പ്രതികരിക്കുമെന്നത് അറിയേണ്ടതുണ്ട്. ദേശാഭിമാനി മുഖപ്രസംഗം

Friday, October 21, 2011

മുഖ്യമന്ത്രിക്ക് തുറന്ന കത്ത് - ടി വി രാജേഷ് എംഎല്‍എ

ആദരണീയനായ കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടീ, ഇത്തരത്തില്‍ താങ്കള്‍ക്കൊരു കത്തെഴുതേണ്ടി വരുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ , കഴിഞ്ഞ കുറെ ദിവസങ്ങളായി താങ്കളും സഹപ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ഇന്നലെ നിയമസഭയില്‍വച്ച് അങ്ങ് പറഞ്ഞുവല്ലോ ഒരു രാഷ്ട്രീയപ്രവര്‍ത്തകന് ജീവിതത്തിലുടനീളം ഉണ്ടാവേണ്ട ഗുണം നാലക്ഷരമാണ്, അത് മനുഷ്യത്വമാണ് എന്ന്. അതുപോലെതന്നെ ഉണ്ടാകാതിരിക്കേണ്ടത് പകയാണെന്നും. ബഹുമാന്യനായ ഉമ്മന്‍ചാണ്ടീ, യഥാര്‍ഥത്തില്‍ അങ്ങ് പറഞ്ഞത് ഹൃദയത്തില്‍ തട്ടിയാണോ? അല്ല എന്ന് താങ്കള്‍ക്കും എനിക്കും കേരളത്തിലെ രാഷ്ട്രീയതിമിരം ബാധിക്കാത്ത മുഴുവനാളുകള്‍ക്കും അറിയാം. കാരണം, അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും പകകൊണ്ടും മനുഷ്യത്വരാഹിത്യം കൊണ്ടും നിറഞ്ഞിരിക്കുന്നു. നാല്‍പ്പതും അതിലേറെയും വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനപരിചയമുണ്ടെന്ന് അഭിമാനിക്കുന്ന അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കേവലം നാലുമാസത്തെമാത്രം പ്രവര്‍ത്തനപരിചയമുള്ള എന്നെ തേജോവധം ചെയ്യുന്നതിന് അങ്ങ് പറഞ്ഞ മഹാസൂക്തങ്ങളൊന്നും ബാധകമായില്ല. എന്തിനാണ് ഉമ്മന്‍ചാണ്ടീ, ഈ ഹിപ്പോക്രസി? ഈ രാഷ്ട്രീയ കപടനാടകമാടി ആരെയാണ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? അങ്ങയുടെ മകന്റെ പ്രായംമാത്രമുള്ള എനിക്കെതിരെ അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അങ്ങും മന്ത്രിസഭയിലെ കൂട്ടാളികളും പിണിയാളുകളും വെള്ളിയാഴ്ച പകല്‍ മുഴുവന്‍ അഴിഞ്ഞാടിയപ്പോള്‍ , അവയെല്ലാം കപടമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞപ്പോള്‍ , ആര്‍ജവത്തിന്റെ ഒരു ചെറുകണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അങ്ങ് പശ്ചാത്തപിക്കുമായിരുന്നു. അതുചെയ്യാത്ത അങ്ങേയ്ക്ക് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ ധാര്‍മികമായ അവകാശമില്ല. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അന്യായമായ വെടിവയ്പിനെക്കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടിനെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച സന്ദര്‍ഭത്തില്‍ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊടുന്നനെ പച്ചക്കള്ളം വിളിച്ചുപറഞ്ഞ് സഭാന്തരീക്ഷത്തെ വഴിതിരിച്ചുവിടുകയല്ലേ ചെയ്തത്? വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന പച്ചക്കള്ളം വിളിച്ചുപറഞ്ഞ മന്ത്രിസഭാംഗത്തിന്റെ നടപടി തെറ്റാണെന്ന് പറയാനുള്ള തന്റേടം കാണിക്കാന്‍ അങ്ങേയ്ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? പിന്നീട് അങ്ങയുടെ മന്ത്രിസഭയിലെ മറ്റൊരംഗമായ കെ സി ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും എംഎല്‍എ ആയ പി സി വിഷ്ണുനാഥും മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ കൈയേറ്റം അപമര്യാദ എന്ന നിലയിലേക്ക് രൂപം മാറുകയും എങ്ങനെയുള്ള അപമര്യാദ എന്ന് പി സി ജോര്‍ജ് ആംഗ്യം കാണിക്കുകയുംചെയ്തപ്പോള്‍ വ്യക്തമായ ഗൂഢാലോചനയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിയും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും അത് പിന്നീട് ഏറ്റുപാടുകയുമാണല്ലോ ചെയ്തത്. ഇത് ആരാണ് സംവിധാനംചെയ്തത്? വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനുനേരെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അങ്ങനെ പെരുമാറുന്ന ആളുകളല്ല ഞങ്ങളെന്നും ഞങ്ങളുടെ സാംസ്കാരിക ബോധവും രാഷ്ട്രീയബോധവും അത് പഠിപ്പിക്കുന്നില്ലെന്നും ഞാനും ജെയിംസ് മാത്യുവും പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ പ്രചണ്ഡമായ അപവാദപ്രചരണം നടത്താന്‍ അങ്ങയുടെ മുന്നണിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞപ്പോള്‍ ഒരു കുറ്റബോധവും പ്രദര്‍ശിപ്പിക്കാതെ, പറഞ്ഞുപോയ വാക്കുകള്‍ എത്രമാത്രം വിഷമയമായിരുന്നുവെന്ന് തരിമ്പും ഖേദിക്കാതെ നിര്‍ലജ്ജം നിലകൊണ്ട അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും മനുഷ്യത്വംഎന്ന വാക്ക് ഉപയോഗിക്കാനുള്ള അവകാശമുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോകുന്നു. ഭരണത്തിലേറിയ നാള്‍മുതല്‍ അങ്ങയുടെ സര്‍ക്കാരിന്റെ അതിരുവിട്ട നടപടികളെയും ചില തെറ്റായ നയങ്ങളെയും വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്ന ഇടതുമുന്നണിയുടെ യുവജനപ്രതിനിധി എന്ന നിലയിലാണ് എന്നെ ഇരയാക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ആസൂത്രണംചെയ്യപ്പെടുന്നത് എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കാന്‍ കഴിയൂ. നിരപരാധികളാണ് ഞങ്ങളെന്ന് വീഡിയോദൃശ്യങ്ങളിലൂടെ വെളിപ്പെട്ടശേഷവും സംഭവങ്ങളില്‍ നിയമസഭാ സ്പീക്കര്‍ക്ക് മുമ്പില്‍ ഖേദപ്രകടനം നടത്തിയെന്ന വ്യാജപ്രസ്താവന സഭാതലത്തില്‍ ഉണ്ടായപ്പോള്‍ , അത് എതിര്‍ക്കാതിരിക്കുന്നത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ആര്‍ജവമില്ലായ്മയാണ്. കള്ളംപറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് സ്പീക്കര്‍ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ താങ്കളപ്പോള്‍ ഒരു പ്രമേയം വായിക്കുകയാണ്, സ്പീക്കറുടെ റൂളിങ്ങിനെതിരെ സഭയില്‍ പ്രതിഷേധിച്ചതിന് ഞങ്ങളെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നുവെന്ന്. തിങ്കളാഴ്ച സഭയില്‍ നടന്നത് അതാണ്. മറ്റുചിലതുകൂടി നടന്നു. അങ്ങയുടെ മന്ത്രിസഭയിലെ ഒരംഗം സ്പീക്കര്‍ സഭയെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോള്‍ മുണ്ടുയര്‍ത്തി, മേശയ്ക്കുമേല്‍ കാല്‍കുത്തി, ചാടി പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ കുതിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിനെതിരെ നടപടിയില്ല, പ്രമേയമില്ല. കാരണം അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവത്രേ. ഇതാണോ സഭാതലത്തിലെ നീതി? ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കാതെ, പ്രകടിപ്പിച്ചുവെന്ന് പറയുമ്പോള്‍ , ഉടനടി തിരുത്തുന്നതിനേക്കാള്‍ കരണീയമെന്താണ്? മൂകനായി അത് സഹിച്ചിരിക്കുന്നതാണോ? ദയവുചെയ്ത് ഞങ്ങളെ അങ്ങനെ കരുതരുത് മുഖ്യമന്ത്രീ. സഭാനാഥനായ സ്പീക്കറെ ഞങ്ങളേക്കാള്‍ (അങ്ങനെ താങ്കള്‍ കരുതുന്നുണ്ടെങ്കില്‍) ഏറെ അപമാനിച്ച താങ്കളുടെ മന്ത്രിസഭാംഗത്തിനുനേരെ മറുത്തൊരക്ഷരം പറയാത്ത നീതിബോധം (!) സംശയാസ്പദമാണ്. വേട്ടയാടലുകള്‍ തുടരുകയാണ്. വാളകത്തെ സമരത്തിനുപോയി മടങ്ങുമ്പോള്‍ , ഞാന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് സംഘത്തെ ഞാന്‍ കൈയേറ്റംചെയ്തുവെന്നാണ് അങ്ങയുടെ പൊലീസിന്റെ കണ്ടെത്തല്‍! വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് സംഘത്തോട് ഞാന്‍ എംഎല്‍എ ആണെന്നു പറയുകയും ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും ചെയ്തശേഷവും വണ്ടിയുടെ നമ്പര്‍ കുറിച്ചെടുക്കാന്‍ തുനിഞ്ഞതിനെക്കുറിച്ച് ചോദിച്ചതാണ് കുറ്റം. അതിന്റെ പേരില്‍ എന്നോട് മോശമായി പൊലീസ് പെരുമാറുകയുണ്ടായി. ആ വിഷയത്തില്‍ പൊലീസ് സംഘം അവിടെവച്ച് എന്നോട് തെറ്റ് സമ്മതിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തതാണ്. ഇതിനെക്കുറിച്ച് സ്പീക്കര്‍ക്ക് ഞാന്‍ നല്‍കിയ പരാതിക്കുള്ള മറുപടി സ്പീക്കറില്‍നിന്ന് എനിക്കു ലഭിക്കുന്നതിനുപകരം, അങ്ങയുടെ പ്രസ് സെക്രട്ടറി അനൗദ്യോഗികം എന്ന് രേഖപ്പെടുത്തി മാധ്യമങ്ങള്‍ക്ക് ഫാക്സ് അയക്കുന്നു. അതില്‍ വാദി പ്രതിയായിരിക്കുന്നു. ബഹുമാന്യനായ മുഖ്യമന്ത്രീ, എന്തിനുവേണ്ടിയാണ് ഈ ഗൂഢാലോചന? താങ്കളുടെ ഓഫീസില്‍നിന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തി, അപവാദപ്രചാരണം നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നപ്പോള്‍ , ഇന്ന് സഭയില്‍ താങ്കള്‍ ഖേദം പ്രകടിപ്പിക്കുകയും, വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയുംചെയ്തല്ലോ? ഇതില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ എനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ച താങ്കളുടെ പ്രസ് സെക്രട്ടറിയുടെ പേരില്‍ നടപടിയെടുക്കാനുള്ള ആര്‍ജവം അങ്ങ് കാണിക്കുമോ? പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് പറഞ്ഞ മനുഷ്യത്വം ഏറ്റവും വലിയ മൂല്യമായി കാണുന്നയാളാണ് ഞാന്‍ . പകപോക്കലിനെ അത്യന്തം വെറുക്കുകയുംചെയ്യുന്നു. പക്ഷേ, വൈരുധ്യം, ഈ മഹത്തായ കാര്യങ്ങള്‍ പ്രസംഗിക്കുന്ന അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നെ മനുഷ്യത്വരഹിതമായി പകപോക്കുന്നതിനുവേണ്ടി ലക്ഷ്യം വയ്ക്കുന്നു എന്നതാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഏറ്റവും വലിയ കരുതല്‍ധനം കറപുരളാത്ത പൊതുജീവിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചുതരുന്നത് അതാണ്. അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും ഭൂഷണമാണോ എന്നുകൂടി ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ മറുപടികള്‍ കാപട്യത്തിന്റെ മുഖംമൂടിയണിയാതെ സത്യത്തിന്റെയും ധാര്‍മികതയുടെയും വെളിച്ചം നിറഞ്ഞവയായിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, വിശ്വസ്തതയോടെ, ടി വി രാജേഷ് എംഎല്‍എ

Thursday, October 20, 2011

കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട പോക്ക്

പൊതുധനം കൊള്ളയടിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിനമെന്നോണം പുറത്തുവരുന്നത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിയാണ് ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് ദേവാസ് മള്‍ട്ടി മീഡിയ എന്ന സ്വകാര്യ കമ്പനിക്ക് എസ് ബാന്‍ഡ് സ്പെക്ട്രം നല്‍കിയതു വഴി രണ്ടു ലക്ഷം കോടിയുടെ അഴിമതി പുറത്തുവന്നു. പൊതുലേലത്തിലൂടെയാണ് 3ജി സ്പെക്ട്രം വിറ്റതെങ്കിലും സ്വകാര്യ കമ്പനികള്‍ ഒത്തുകളിച്ച് ലേലത്തില്‍ പങ്കെടുത്തതിനാല്‍ സര്‍ക്കാരിന് 40,000 കോടി നഷ്ടമുണ്ടായി. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കി 85,000 കോടി രൂപയുടെ അഴിമതി നടത്തിയതും ഇതേ യുപിഎ സര്‍ക്കാര്‍ തന്നെ. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ച വേളയിലാണ് ഈ അഴിമതി നടന്നത്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ കല്‍ക്കരി-ഇരുമ്പയിര് പാടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയതു വഴി 25 ലക്ഷം കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. സ്വകാര്യ എണ്ണ പര്യവേക്ഷക കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുക വഴി കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും സിഎജി വെളിപ്പെടുത്തി. കൃഷ്ണ-ഗോദാവരി തീരത്ത് പെട്രോളിയം-പ്രകൃതിവാതക ഉല്‍പ്പന്നങ്ങളുടെ പര്യവേക്ഷണത്തിനുള്ള ചെലവ് പെരുപ്പിച്ചുകാട്ടിയും പര്യവേക്ഷണസ്ഥലം അനധികൃതമായി കൈവശംവച്ചും പതിനായിരക്കണക്ക് കോടി രൂപ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മറ്റ് രണ്ട് കമ്പനികളും തട്ടിയെടുത്തുവെന്നാണ് സിഎജി കണ്ടെത്തിയത്. ഏറ്റവും അവസാനമായി പുറത്തുവന്നത് അനില്‍ അംബാനി ചെയര്‍മാനായ റിലയന്‍സ് പവറിന് ചട്ടങ്ങള്‍ ലംഘിച്ച് കല്‍ക്കരി അനുവദിച്ചതുവഴി കേന്ദ്ര ഖജനാവിന് 1.20 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന സിഎജിയുടെ വെളിപ്പെടുത്തലാണ്. 4,000 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്കു മാത്രം നല്‍കുന്ന ഇളവനുസരിച്ച് മധ്യപ്രദേശിലെ സാസന്‍ , ജാര്‍ഖണ്ഡിലെ തിലായിയ താപവൈദ്യുത നിലയങ്ങള്‍ക്ക് പ്രത്യേക കല്‍ക്കരി ഖനികള്‍തന്നെ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ , ലാഭത്തില്‍മാത്രം കണ്ണുനട്ട റിലയന്‍സ് പവര്‍ കമ്പനിയാകട്ടെ ഇളവുകളോടെ ലഭിച്ച കല്‍ക്കരി ഉപയോഗിച്ച് ചിത്തരാംഗി പോലുള്ള മറ്റ് താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ലക്ഷക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് വഴിവിട്ട തീരുമാനത്തിനു പിന്നിലെന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതാണ് പ്രകൃതിവിഭവങ്ങള്‍ എന്ന മുതലാളിത്ത തന്ത്രത്തെ അപ്പടി അംഗീകരിക്കുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നയം. അതുകൊണ്ടാണ് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം ലഭിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്കായി സംരക്ഷിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ അവ ചൂഷണംചെയ്യാന്‍ സ്വകാര്യ മുതലാളിമാരെ അനുവദിക്കുകയാണ്. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ 1991 ജൂലൈ 24 ന് അവതരിപ്പിച്ച ബജറ്റിലൂടെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചത്. പൊതുസമ്പത്ത് സ്വകാര്യമേഖലയ്ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറാന്‍ ആരംഭിച്ചു. അക്കൂട്ടത്തില്‍ പ്രകൃതിവിഭവങ്ങളും ഉള്‍പ്പെട്ടു. അതിന്റെ ഭാഗമായാണ് കല്‍ക്കരി ഖനികളും പ്രകൃതിവാതകവും പെട്രോളിയവും മറ്റും പര്യവേക്ഷണം നടത്താനും ഉല്‍പ്പാദിപ്പിക്കാനും സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ തുടങ്ങിയത്. അതായത് സര്‍ക്കാരിന്റെ നയംതന്നെയാണ് ഈ വന്‍ അഴിമതികള്‍ സൃഷ്ടിക്കുന്നതെന്നര്‍ഥം. ഈ നയം തിരുത്താതെ അഴിമതിക്കഥകള്‍ അവസാനിക്കില്ല. തെറ്റായ നയത്തിന്റെ ഭാഗമായുണ്ടായ അഴിമതിയായതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല. 2007 ല്‍ തന്നെ സിപിഐ എം നേതാവ്സീതാറാം യെച്ചൂരി സ്പെക്ട്രം ലൈസന്‍സില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അന്നത്തെ ടെലികോം മന്ത്രി എ രാജയും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കത്തിടപാടുകളം ഇക്കാര്യം സ്ഥിരീകരിക്കുന്നു. മാര്‍ച്ച് 25ന് പ്രണബ് മുഖര്‍ജി പ്രധാനമന്ത്രികാര്യാലയത്തിന് എഴുതിയ കത്തില്‍ 2008 ലെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന് സ്പെക്ട്രം അഴിമതി തടയാമായിരുന്നുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. സര്‍ക്കാരിന് നഷ്ടം വരാതെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ധനമന്ത്രിക്കുണ്ട്. അതില്‍ പി ചിദംബരം വീഴ്ച വരുത്തിയെന്നാണ് മുഖര്‍ജി പറഞ്ഞത്. അങ്ങനെയെങ്കില്‍ അന്വേഷണം പ്രധാനമന്ത്രിയിലേക്കും നീങ്ങും. എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് വഴിവച്ച കരാര്‍ ഒപ്പിടുമ്പോഴും ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു. അഴിമതിക്ക് വഴിവച്ച കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യമേഖലയ്ക്ക് തുച്ഛവിലയ്ക്ക് കൈമാറിയപ്പോള്‍ കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തതും പ്രധാനമന്ത്രിയാണ്. അതായത് യുപിഎ നേതൃത്വം അറിഞ്ഞുകൊണ്ട് നടന്ന അഴിമതിയാണ് ഇതെല്ലാം എന്നര്‍ഥം. അതിനാലാണ് ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരാനോ പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയമത്തിന്റെ പരിധിയില്‍പെടുത്താനോ യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തത്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആറ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ദയനീയമായി തോറ്റു. യുപിഎ സഖ്യകക്ഷികളും കോണ്‍ഗ്രസിനെതിരെ തിരിയുന്നു. എന്‍സിപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരദ് പവാറും ഡിഎംകെ നേതാവ് ടി ആര്‍ ബാലുവും സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രംഗത്തുവന്നത് പുതിയ സൂചനകള്‍ നല്‍കുകയാണ്. ജനദ്രോഹവും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാരിന്റെയും യുപിഎ സഖ്യത്തിന്റെയും തകര്‍ച്ച ആരംഭിച്ചു എന്ന സൂചന. ദേശാഭിമാനി

Wednesday, October 19, 2011

വായനക്കാര്‍ എഴുതുന്നു , മാതൃഭൂമി ആഴ്ചപ്പതിപ്പ് , ഒക്ടോബര്‍ 23 - 29



Tuesday, October 18, 2011

ശ്രീലത-ദി ഡോഗ് ട്രെയിനര്‍ - പി.പി. ലിബീഷ് കുമാര്‍




മുന്നില്‍ ശ്രീലത. തൊട്ടരികെ കരുത്തനും ഭീമാകാരനുമായ ഒരു നായ. ശ്രീലതയുടെ ഓരോ നിര്‍ദ്ദേശങ്ങളും കൃത്യതയോടെ നായ അനുസരിക്കുന്നു. ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കുന്നു. ഓടുന്നു. പാത്രത്തിലെ ഭക്ഷണത്തില്‍ നിന്ന് അല്പം കഴിക്കുന്നു. എറിഞ്ഞ പന്ത് എടുത്ത് വരുന്നു. ഇടക്ക് ഒരു അപരിചിതനെ കണ്ടപ്പോള്‍ നായ ഗൗരവത്തിലായി...ശ്രീലത സ്‌നേഹത്തോടെ പറഞ്ഞു 'ഗോ' നായ ഡോഗ് ഹോസ്റ്റലിലെ സ്വന്തം കൂട്ടിലേക്ക്...

കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ചേലേരി മഠത്തിലെ ശ്രീലത എന്ന സര്‍ക്കാര്‍ ജീവനക്കാരിയാണ് ഈ ട്രെയിനര്‍! നായകളിലെ രാജാവെന്നറിയപ്പെടുന്ന റോട്ട് വീലറാണ് പരിശീലനത്തിന്‌ശേഷം കൂട്ടിലേക്ക് പോയ ആ ഭയങ്കരന്‍ നായ!!പുരുഷന്‍മാര്‍ പോലും ഇറങ്ങിത്തിരിക്കാത്ത ഈ മേഖലയില്‍, സ്‌നേഹത്തിന്റെ കരുത്തുമായി നായകളെ ഇണക്കി പരിപാലിക്കുന്ന കേരളത്തിലെ അപൂര്‍വം വനിതാ ഡോഗ് ട്രെയിനര്‍ മാരില്‍ ഒരാളാണ് 37 കാരയായ ശ്രീലത. വിദേശിയായ റോട്ട് വീലറിനെ കൂടാതെ ലാബര്‍ട്ടര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് അടക്കമുള്ള വമ്പന്‍ മാരെയും പരിശീലിപ്പിച്ചിട്ടുണ്ട്. ശ്രീലതയുടെ വീട്ടില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഡോഗ് ഹോസ്റ്റലുമുണ്ട് എന്നത് മറ്റൊരു അപൂര്‍വതയാണ്...

ഈ സ്ത്രീക്കിത് പറ്റുമോ...?നായ പരിശീലനത്തിന് എത്തിയ ശ്രീലതയെ ആശ്ചര്യത്തോടെയാണ് എല്ലാവരും കണ്ടത്. ചുറ്റും ശൗര്യത്തോടെ നോക്കുന്ന നായകളുടെ കണ്ണിലും ഇതേ അത്ഭുതം തന്നെ!! കം എന്ന് പറഞ്ഞാല്‍ വരാത്ത വമ്പന്‍മാരെ ഒടുവില്‍ ഈ സ്ത്രീ ഒപ്പം നടത്തിച്ചു.ശ്രീലത എന്ന വനിതാ ഡോഗ് ട്രെയിനര്‍ക്ക് മുന്നില്‍ നായകളിലെ രാജാവായ റോട്ട് വീലറടക്കമുള്ളവര്‍ അനുസരണയോടെ നില്‍ക്കുന്ന കാഴ്ച പരിശീലകനു പോലും അത്ഭുതം നല്‍കി !! പോലീസ് ഡോഗ് സ്‌ക്വാഡില്‍ ഉപയോഗിക്കുന്ന ലാബര്‍ട്ടര്‍ ഇനത്തെ പോലും തന്റെ വരുതിയില്‍ നിര്‍ത്താന്‍ ശ്രീലതക്ക് കഴിഞ്ഞു. ചെറിയ ഇംഗ്ലീഷ് വാക്കുകള്‍ക്കൊപ്പം അനുസരണയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി കേരളത്തിലെ അപൂര്‍വ്വം വനിതാ ഡോഗ് ട്രെയിനര്‍ മാരില്‍ ഒരാളാകുകയായിരുന്നു ഇവര്‍.

നായക്കുട്ടികളെ കൊണ്ടുപോകുന്നവര്‍ പിന്നീട് ഒരു പാട് സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് നായ പരിശീലനമെന്ന മോഹം ഉദിച്ചതെന്ന് ശ്രീലത പറയുന്നു. അങ്ങിനെയാണ് തിരുവനന്തപുരത്ത് എത്തുന്നത്. എറണാകുളം സ്വദേശിയായ ഷബീറിന്റെ പരിശീലന കേന്ദ്രത്തില്‍ ഇതിനായി അഞ്ച് മാസത്തോളം ചിലവഴിച്ചു. യജമാനന്റെ കൂടെ എങ്ങിനെ നടക്കണം, ശത്രുവിനോട് എങ്ങിനെ പെരുമാറണം, അതിഥികള്‍ വന്നാല്‍ പാലിക്കേണ്ട ശീലങ്ങള്‍ എന്നിവ അടക്കമുള്ള പ്രാഥമിക കാര്യങ്ങള്‍ ശ്രീലത ഇപ്പോള്‍ നായകളെ പഠിപ്പിക്കുന്നു. കടയില്‍ പോയി പത്രം വാങ്ങി വരാന്‍ പോലും കഴിവുള്ള രീതിയിലുള്ള പരിശീലനവും ഇതില്‍ പ്രധാനമാണ്. നായകളെ സ്‌നേഹത്തോടെ മാത്രമേ അനുസരിപ്പിക്കാന്‍ പറ്റൂ. ഒരു ദിവസം പരമാവധി 20 മിനുട്ട് മാത്രമേ പരിശീലനം നല്‍കാവൂ. ശീലിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാത്ത ഇവര്‍ക്ക് മുന്നില്‍ സ്‌നേഹം, ക്ഷമ എന്നിവ ആവോളം നല്‍കണം. ശ്രീലത പറയുന്നു...എങ്കില്‍ നിങ്ങളുടെ കാര്യം ഇവര്‍ നോക്കിക്കൊള്ളും!!!

നായ സ്‌നേഹം തുടങ്ങുന്നത്...

പതിനേഴ് വര്‍ഷം മുമ്പ് വീട്ടിലൊരു പൊമേറിയന്‍ നായയെ വാങ്ങിയതു മുതലാണ് ശ്രീലതയുടെ നായ സ്‌നേഹം തുടങ്ങിയത്. പപ്പി എന്നായിരുന്നു പേര്. സ്‌നേഹം നല്‍കിയാല്‍ ആത്മാര്‍ഥത തിരിച്ചു തരുമെന്ന് മനസിലാക്കിയ ശ്രീലത പിന്നീട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബര്‍ട്ടര്‍, എന്നിവയെക്കൂടെ വളര്‍ത്താന്‍ തുടങ്ങി. ഒടുവില്‍ വിദേശിയായ റോട്ട് വീലറും ശ്രീലതയുടെ പപ്പി കെന്നലില്‍ എത്തി.

റോട്ട് വീലറടക്കമുള്ള നായ്ക്കള്‍ക്ക് താമസിക്കാന്‍ വിസ്തൃതിയുള്ള പ്രത്യേക കൂടാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ കൂട്ടില്‍ ഒന്നിലധികം നായകളെ ഇടില്ല. തറയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ തറയില്‍ പ്രത്യേക ക്ലേ ടൈല്‍സാണ് പാകിയത്. ഭക്ഷണത്തിനും വെള്ളത്തിനും വെവ്വേറെ പാത്രങ്ങളുണ്ട്. മാലിന്യങ്ങളും വിസര്‍ജ്ജങ്ങളും കളയാന്‍ പ്രത്യേക ടാങ്കും തയ്യാറാക്കിയിട്ടുണ്ട്. നായകളില്‍ പ്രത്യേക പരിചരണം വേണ്ടത് റോട്ട് വീലറിനാണെന്ന് ശ്രീലത പറയുന്നു. കാരണം നായകളില്‍ ഏറ്റവും കരുത്തനും വിശ്വസ്തനുമാണ് ഇവന്‍ എന്നതുതന്നെ! പരിസരവും കൂടും എല്ലായ്‌പ്പോഴും വൃത്തിയുള്ളതായിരിക്കാന്‍ ശ്രീലത ശ്രദ്ധിക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് കൂട് വൃത്തിയാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ കുളിപ്പിക്കും. വിനാഗിരിയും സോപ്പ് പൊടിയും മിശ്രിതമാക്കി ശരീരത്തില്‍ പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷമാണ് പച്ച വെള്ളത്തില്‍ കുളിപ്പിക്കുക. നഖം വെട്ടലും ഒപ്പം ചെയ്യും.

രാവിലെ പാലും മുത്താറിയും കാച്ചി കൊടുക്കും. ഒപ്പം മുട്ടയും കാല്‍സ്യം ടോണിക്കും മീനെണ്ണയും നല്‍കും. വൈകുന്നേരം മത്തിബിരിയാണി.കുടിക്കാന്‍ കൂട്ടില്‍ വെള്ളം നിറച്ച് വച്ചിട്ടുണ്ട്. കണ്ണൂര്‍ ഗവ.പോളിയിലെ ജീവനക്കാരിയായ ശ്രീലത അവധി ദിവസങ്ങളിലാണ് നായ്ക്കളെ പറമ്പില്‍ കൊണ്ടു വന്ന് വ്യായാമം ചെയ്യിക്കുക.

നായ്ക്കളുടെ ഇണ ചേരല്‍ മുതല്‍ പ്രസവ കാലം വരെയുള്ള സമയത്താണ് പരിചരണം ഏറെ വേണ്ടത്. ശ്രീലത പറയുന്നു. റോട്ട് വീലര്‍ ഒരു വര്‍ഷം രണ്ടു പ്രാവശ്യം പ്രസവിക്കും. ഒന്നു മുതല്‍ പന്ത്രണ്ട് വരെ കുഞ്ഞുങ്ങളുണ്ടാകും. ഇണ ചേര്‍ത്ത് കഴിഞ്ഞാല്‍ പ്രത്യേകം കൂടുകളിലാണ് ആണിനെയും പെണ്ണിനെയും കൂട്ടുക. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ 62 ദിവസത്തിനുള്ളില്‍ പ്രസവിക്കും. പ്രസവ സമയത്ത് അക്രമണ വാസന കൂടുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.ഇതിന് വേണ്ടി സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കണം. 30 ദിവസം വരെ തള്ളയുടെ കൂടെ തന്നെയാണ് കുഞ്ഞുങ്ങള്‍. ആരോഗ്യം കുറവായതിനെ പ്രത്യേകം പാലു കുടിപ്പിക്കണം. 15 ദിവസത്തിനുള്ളിലാണ് കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുക. 40 ദിവസം കഴിഞ്ഞ് വിവിധ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം. (രണ്ടു ദിവസം കഴിഞ്ഞ് വരാമെന്ന് വിചാരിച്ച് വീടു പൂട്ടി ബന്ധു വീട്ടിലേക്ക് പോയവര്‍ക്ക് അവിചാരിത കാരണങ്ങളാല്‍ വരാന്‍ സാധിക്കാതെ വന്നപ്പോ ള്‍ ആകെ വിഷമിച്ചു പോയത് വീട്ടിലെ നായയായിരുന്നു. കൂട്ടില്‍ വച്ച രണ്ടു ദിവസത്തെ ഭക്ഷണം കഴിഞ്ഞപ്പോള്‍ പിന്നെ നായക്ക് പരവേശമായി. ഒന്നും ചെയ്യാനാവാതെ കൂട്ടില്‍ തളര്‍ന്നു കിടന്ന നായയെ വളരെ പരിശ്രമത്തിനു ശേഷമാണ് വീട്ടുകാര്‍ ജീവിത ത്തിലേക്ക് തിരികെ കൊണ്ടു വന്നത്....) ഇങ്ങനെ നായയെ ഏകാന്തതയിലാക്കി പോകുന്ന വര്‍ക്ക് ഒരാശ്വാസമാണ് ശ്രീലത യുടെ ഡോഗ് ഹോസ്റ്റല്‍.

വീട്ടിലെ അന്തേവാസിയെ സുരക്ഷിതമായി ഏല്‍പ്പിച്ചു പോകാനുള്ള ഒരു താവളം.മറ്റ് നായ്ക്കള്‍ക്കൊപ്പം ഹാപ്പിയായി എത്ര ദിവസം വേണമെങ്കിലും ഇവിടെ കഴിയാം.
വെബ് സൈറ്റ്:puppyskennels.com, ഫോണ്‍:9947086657


മാതൃഭൂമി കാര്‍ഷികം

അവിടെ സംഘപരിവാര്‍ ഇവിടെ മെത്രാന്‍സമിതി - വി കാര്‍ത്തികേയന്‍നായര്‍


"കന്യാകുമാരിയും കശ്മീരും കണ്ണുപൊട്ടനൊരുപോലെ"- ശ്രീകുമാരന്‍ തമ്പി രചിച്ച ഒരു ചലച്ചിത്ര ഗാനത്തിന്റെ ഭാഗമാണിത്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അന്ധന് കഴിയില്ലെന്നാണ് കവിയുടെ വിലാപം. മതാന്ധത ബാധിച്ചാലും ഇതുതന്നെയാണ് സ്ഥിതി. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസല്‍മാനായാലും അന്ധത ബാധിച്ചാല്‍ എന്തുചെയ്യും? അന്ധന്‍മാര്‍ അക്കാദമിക സമൂഹത്തെ നയിച്ചാലോ? ഭാവിതലമുറ ആകെ അന്ധന്‍മാരായിപ്പോകും. പ്രസിദ്ധമായ ഡല്‍ഹി സര്‍വകലാശാല ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എടുത്ത ഒരു തീരുമാനം ഈ മതാന്ധന്‍മാരുടെ പ്രേരണ മൂലമാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. ചരിത്രം ബിഎ ഓണേഴ്സ് കോഴ്സിന് പഠിക്കാനായി നിര്‍ദേശിക്കപ്പെട്ടിരുന്ന പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എ കെ രാമാനുജത്തിന്റെ രാമായണത്തെപ്പറ്റിയുള്ള ഒരു ലേഖനം പാഠ്യപദ്ധതിയില്‍നിന്ന് നീക്കംചെയ്തിരിക്കുന്നു. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി പഠിപ്പിച്ചുപോരുന്ന പാഠമാണിത്.

ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് സംഘപരിവാറാണ്. പാഠ്യപദ്ധതി സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന അക്കാദമിക് കൗണ്‍സില്‍ സംഘപരിവാറിന്റെ ശാഠ്യത്തിന് വഴങ്ങിയിരുന്നില്ല. അതിനാല്‍ ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. വിധി എതിരായിരുന്നു. അപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. ഒരു വിദഗ്ധസമിതിയെക്കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നാലംഗ സമിതിയില്‍ മൂന്നുപേരും പാഠം നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു. നാലാമന്റേത് ഒരു സന്ദേഹമായിരുന്നു. ലേഖനം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് താങ്ങാന്‍ കഴിയുമോ എന്നായിരുന്നു ആ സംശയം. അതായത് പാഠം ഒഴിവാക്കാന്‍ ആരും ആവശ്യപ്പെട്ടില്ല. പിന്നെന്തിന് അക്കാദമിക് കൗണ്‍സില്‍ ലേഖനത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചു? ഈയിടെ നിയമിതനായ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലാണ് ലേഖനം ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ വൈസ് ചാന്‍സലറല്ല ഏത് സ്ഥാനത്തെത്തിയാലും യഥോചിതം വളഞ്ഞുകൊടുക്കാന്‍ മടിക്കാറില്ല. ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്: "മലവെള്ളപ്പാച്ചിലില്‍ വന്‍മരങ്ങള്‍ കടപുഴകി മറിയും, പുല്‍നാമ്പുകള്‍ ചരിഞ്ഞുകിടക്കും. വെള്ളമിറങ്ങിയാല്‍ പുല്‍നാമ്പുകള്‍ തലപൊക്കും, വന്‍മരങ്ങള്‍ക്കതിനാകില്ല. മലകളിളകിലും മഹാജനാനാം മനമിളകാ!" പോള്‍ റിച്ച്മാന്‍ എഡിറ്റ് ചെയ്ത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച "മെനി രാമായണാസ്" എന്ന കൃതിയിലെ ആദ്യ ലേഖനമാണ് രാമാനുജത്തിന്റേത്. രാമായണത്തിന് നിരവധി ഭാഷ്യങ്ങളുണ്ടെന്നാണ് അതില്‍ പറയുന്നത്. ഭാഷാരാമായണങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. രാവണന്റെ പുത്രിയാണ് സീതയെന്നുവരെയുണ്ട് ഭാഷ്യം. വയലാറിന്റെ ഒരു കവിതയുടെ ഇതിവൃത്തംതന്നെ അതാണ്. രാമായണത്തിന് വ്യത്യസ്ത ഭാഷ്യങ്ങളുണ്ടെന്ന് കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്നാണ് സംഘപരിവാര്‍ ശഠിക്കുന്നത്. അവര്‍ പറയുന്ന ഭാഷ്യം പഠിച്ചാല്‍ മതിയെന്ന്. ഇതുതന്നെയാണ് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയും പറയുന്നത്. പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയെപ്പറ്റി പറയുന്ന ഭാഗങ്ങള്‍ തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നാണ് മെത്രാന്‍ സമിതിയുടെ പരാതി. പരാതിയെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ ബാബുപോള്‍ കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റി ഒന്നാം അധ്യായം പരിഷ്കരിച്ചു. അത് വെബ്സൈറ്റില്‍ കൊടുത്തു. എല്ലാ സ്കൂളിലും അത് പഠിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കരിക്കുലം കമ്മിറ്റിയെന്ന അക്കാദമിക് സമിതി അംഗീകരിച്ച പുസ്തകം തന്നിഷ്ടപ്രകാരം തിരുത്താന്‍ ആര്‍ക്കുണ്ട് അവകാശം? ഭരണം നിലനിര്‍ത്താന്‍ പട്ടക്കാരെയും തൊപ്പിക്കാരെയും പിണക്കാതിരിക്കുക അനിവാര്യമായതിനാല്‍ ഒഴിവാക്കാന്‍ എളുപ്പം ചരിത്രസത്യങ്ങളാണ്. ചട്ടങ്ങളുടെ തലനാരിഴ കീറി ചുറ്റും നില്‍ക്കുന്നവരെപ്പോലും ചാട്ടവാര്‍ (വിപ്പ്) കൊണ്ടടിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ല. കത്തോലിക്കാസഭയെ വാഴ്ത്തപ്പെട്ടതാക്കാനുള്ള നീക്കത്തിനിടയില്‍ ബാബുപോള്‍ കമ്മിറ്റി ബോധപൂര്‍വം ഇസ്ലാമിക രാഷ്ട്രങ്ങളെയും ഇന്ത്യയെയും തരംതാഴ്ത്തിയത് ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയ വകുപ്പ് മന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും അറിഞ്ഞില്ല. പാഠം പഠിക്കേണ്ടത് കുട്ടികള്‍ മാത്രമല്ല. മുതിര്‍ന്നവര്‍ക്കും അത് അത്യാവശ്യമാണ് എന്ന് തിരിച്ചറിയുക. മാര്‍ട്ടിന്‍ ലൂഥറുടെ നേതൃത്വത്തില്‍ നടന്ന മതനവീകരണം അനാവശ്യമാണെന്ന് സമര്‍ഥിച്ച ബാബുപോള്‍ കമ്മിറ്റി കേരളത്തിലെ പ്രൊട്ടസ്റ്റന്റ് സഭകളും അനാവശ്യമാണെന്ന് ഭംഗ്യന്തരേണ സമര്‍ഥിച്ചത് അക്കൂട്ടര്‍ അറിഞ്ഞില്ല.

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ രൂപീകരിച്ച് മുന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ കൂട്ടുകൂടിയപ്പോള്‍ മെത്രാന്‍ സമിതി ഇങ്ങനെ പള്ളയ്ക്ക് കുത്തുമെന്ന് പാവം ആ നല്ല സമരിയാക്കാര്‍ സ്വപ്നേപി നിരൂപിച്ചില്ല. അവസാനത്തെ അത്താഴവിരുന്നിനായി ഒത്തുചേര്‍ന്നപ്പോള്‍ യേശു ശിഷ്യന്‍മാരെ നോക്കി ഇങ്ങനെ പറഞ്ഞു: "നിങ്ങളിലൊരുവന്‍ എന്നെ ചതിക്കും." പ്രൊട്ടസ്റ്റന്റുകാര്‍ അതു മറന്നുപോയി. ഐതിഹ്യമായാലും ചരിത്രമായാലും ഭൂതകാലസംബന്ധിയായ വസ്തുതകള്‍ ഭാവിതലമുറ അറിയുന്നതില്‍ വര്‍ത്തമാനകാലം ഭയപ്പെടുന്നതെന്തിന്? സംഘപരിവാറും മെത്രാന്‍ സമിതിയും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ . ഭൂരിപക്ഷ-ന്യൂനപക്ഷാവകാശ തര്‍ക്കങ്ങളുടെ ജ്വരബാധയേറ്റ ജല്‍പ്പനങ്ങള്‍ക്കിടയില്‍ അവരുടെ പിന്നിലുണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന മഹാഭൂരിപക്ഷത്തിന്റെയും പ്രശ്നം ഒന്നുമാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. രണ്ടു കൂട്ടരുടെയും നേതാക്കള്‍ അഴിമതിയുടെയും അനാശാസ്യത്തിന്റെയും പേരില്‍ തടവറയിലാക്കുമ്പോള്‍ അണികള്‍ പട്ടിണിയുടെ തടവറയിലാകുന്നു. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കോശിക്കും കഞ്ഞി കുമ്പിളില്‍തന്നെ.

ദേശാഭിമാനി