Monday, December 20, 2010

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാളി എഴുത്തുകാര്‍

ചെമ്മീന്‍ , സുന്ദരികളും സുന്ദരന്മാരും, കല ജീവിതംതന്നെ , കാലം , കവിതാധ്വനി , ഛത്രവും ചാമരവും , തട്ടകം , ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ , ചുവന്ന ചിഹ്നങ്ങള്‍ , പിന്നെ ഹൈമവതഭൂവിലും :)


1955 ആര്‍ . നാരായണപ്പണിക്കര്‍ - ഭാഷാസാഹിത്യചരിത്രം

1956 ഐ.സി. ചാക്കോ - പാണിനീയപ്രദ്യോതം

1957 തകഴി ശിവശങ്കരപ്പിള്ള - ചെമ്മീന്‍

1958 കെ.പി. കേശവമേനോന്‍ - കഴിഞ്ഞകാലം

1960 പി.സി. കുട്ടികൃഷ്ണന്‍ - സുന്ദരികളും സുന്ദരന്മാരും

1963 ജി. ശങ്കരക്കുറുപ്പ് - വിശ്വദര്‍ശനം

1964 പി. കേശവദേവ് - അയല്‍ക്കാര്‍

1965 എന്‍. ബാലാമണിയമ്മ - മുത്തശ്ശി

1966 കുട്ടികൃഷ്ണമാരാര്‍ - കല ജീവിതംതന്നെ

1967 പി. കുഞ്ഞിരാമന്‍ നായര്‍ - താമരത്തോണി

1969 ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ - കാവിലെ പാട്ട്

1971 എം.ടി. വാസുദേവന്‍ നായര്‍ - കാലം

1971 വൈലോപ്പിള്ളി ശ്രീധരമേനോന്‍ - വിട

1972 എസ്.കെ. പൊറ്റെക്കാട്ട് - ഒരു ദേശത്തിന്റെ കഥ

1973 അക്കിത്തം അച്യുതന്‍നമ്പൂതിരി- ബലിദര്‍ശനം

1974 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - കാമസുരഭി

1975 ഒ.എന്‍.വി. കുറുപ്പ് - അക്ഷരം

1976 ചെറുകാട് - ജീവിതപ്പാത

1977 ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി

1979 എന്‍.വി. കൃഷ്ണവാരിയര്‍ - വള്ളത്തോളിന്റെ കാവ്യശില്പം

1980 ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള - സ്മാരകശിലകള്‍

1981 വിലാസിനി - അവകാശികള്‍

1982 വി.കെ.എന്‍ - പയ്യന്‍കഥകള്‍

1983 എസ്. ഗുപ്തന്‍നായര്‍ - തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍

1984 കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍

1985 സുകുമാര്‍ അഴീക്കോട് - തത്ത്വമസി

1985 മാധവിക്കുട്ടി - തെരഞ്ഞെടുത്ത കവിതകള്‍ (ഇംഗ്ലീഷ്)

1986 എം. ലീലാവതി - കവിതാധ്വനി

1987 എന്‍. കൃഷ്ണപിള്ള - പ്രതിപാത്രം ഭാഷണഭേദം

1988 സി. രാധാകൃഷ്ണന്‍ - സ്​പന്ദമാപിനികളെ നന്ദി

1989 ഒളപ്പമണ്ണ - നിഴലാന

1990 ഒ.വി. വിജയന്‍ - ഗുരുസാഗരം

1991 എം.പി. ശങ്കുണ്ണിനായര്‍ - ഛത്രവും ചാമരവും

1992 എം. മുകുന്ദന്‍ - ദൈവത്തിന്റെ വികൃതികള്‍

1993 എന്‍.പി. മുഹമ്മദ് - ദൈവത്തിന്റെ കണ്ണ്

1994 വിഷ്ണുനാരായണന്‍ നമ്പൂതിരി - ഉജ്ജയിനിയിലെ രാപ്പകലുകള്‍

1995 തിക്കോടിയന്‍ - അരങ്ങു കാണാത്ത നടന്‍

1996 ടി. പത്മനാഭന്‍ - ഗൌരി

1997 ആനന്ദ് - ഗോവര്‍ദ്ധനന്റെ യാത്രകള്‍

1998 കോവിലന്‍ - തട്ടകം

1999 സി.വി. ശ്രീരാമന്‍ - ശ്രീരാമന്റെ കഥകള്‍

2000 ആര്‍. രാമചന്ദ്രന്‍ -ആര്‍ രാമചന്ദ്രന്റെ കവിതകള്‍

2001 ആറ്റൂര്‍ രവിവര്‍മ്മ - ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍

2002 കെ. ജി. ശങ്കരപ്പിള്ള - കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍

2003 സാറാ ജോസഫ് - ആലാഹയുടെ പെണ്‍മക്കള്‍

2004 സക്കറിയ - സക്കറിയയുടെ കഥകള്‍

2005 കാക്കനാടന്‍ - ജാപ്പാണം പുകയില

2006 എം. സുകുമാരന്‍ - ചുവന്ന ചിഹ്നങ്ങള്‍

2007 എ. സേതുമാധവന്‍ - അടയാളങ്ങള്‍

2008 കെ.പി. അപ്പന്‍ - മധുരം നിന്റെ ജീവിതം

2009 യു.എ. ഖാദര്‍ - തൃക്കോട്ടൂര്‍ പെരുമ

2010 എം.പി. വീരേന്ദ്രകുമാര്‍- ഹൈമവതഭൂവില്‍

Tuesday, December 7, 2010

ഒന്നും പറയാനില്ല തന്തയില്ലാത്തരം എന്നല്ലാതെ

പേജ്

വൈറല്‍ തൂറ്റ് - മരത്തലയന്‍



ഡേയ് അപ്പീ, ഒന്ന് നില്ലെടേയ്..എന്തരു മൊകങ്ങളു തരാതെ പോണത്?

ഒന്നുമില്ലണ്ണാ... തോനെ ബസ്സിടാനുണ്ടണ്ണാ... വെരി ബിസി...

ഞാം വിയാരിച്ച് സ്പെക്ട്രത്തീ സോണിയാജീന്റെ പേരാരോ പറഞ്ഞതിന്റെ കെറുവാരിക്കുമെന്ന്...

അത് ഗുണ്ടാണണ്ണാ...വാര്‍ത്തേന്റെ പടപ്പ് കണ്ടാലറിഞ്ഞൂടേ...സോണിയാജീക്ക് അങ്ങനൊരു അക്കൻ ഇല്ലെന്ന് വിക്കി പറഞ്ഞിട്ടുണ്ടണ്ണാ..വാര്‍ത്ത എഴുതിയോമ്മാരു തെളിവു കൊണ്ടുവരട്ട്..

പണ്ട് നീ അങ്ങനല്ലല്ലോ പറഞ്ഞിരുന്നത്..“കൊട്ടാരത്തിന്റ” ഫോട്ടോ പ്രസിത്തീകരിച്ച് അഫവാദത്തിന്റെ മൊനയൊടിച്ചൂടേന്നൊക്കെ ച്വായ്ച്ചിരുന്നത് നീ തന്നെ അല്ലേടേയ്?

നമ്മക്കങ്ങനെ നെലപാട് മാറ്റമൊന്നും ഇല്ലണ്ണാ...മാറിയെന്ന് തോന്നിച്ച് മാറാതിരിക്കുന്ന പഴയ പുത്തൂരം അടവു തന്നണ്ണാ ഇപ്പഴും...ഒന്നിടത്ത് മാറി പിന്നേം വലത്തോട്ട് തന്നെ വരുമണ്ണാ..


നീ ഈ വേലേം കൊണ്ട് രാഘവന്റെ കാര്യത്തില്‍ എറങ്ങിയന്നാ, കവലേലെന്തരോ പറഞ്ഞെന്നാ നെന്റെ കളസം കീറീന്നാ ഒക്കെ കേട്ടല്ല് ചെല്ലാ...

അതിപ്പം നമ്മ വല്ല കടലാസും വായിച്ചൊണ്ടാക്കണ വെവരം വല്ലോം ആണാ അണ്ണാ..? അപ്പാപ്പം ഗൂഗിളീ ചൊരണ്ടി നോക്കും....ഇൻഡ്യനെക്സ്പ്രസും ടൈംസും വിക്കിപ്പീഡിയേം ഒള്ളതോണ്ട് ജീവിച്ച് പോണ്.... ഗൂഗിളീ ഇല്ലെങ്കീ ഏത് ഔതേടേം കളസം കീറും...

കാരാട്ടിന്റെ കേംബ്രിജ്ജീ പ്രസംഗിച്ചതും വച്ച് നീയെന്തരാ വ്യാക്ക്യാനിച്ചെന്നാ നാട്ടാരു ചവുട്ടിക്കൂട്ടീന്നാ എക്ക കേട്ടതും നേരു തന്നെടേയ്?

നേരാണോന്ന് ച്വായ്ച്ചാ....അത് പിന്നെ ... പത്രക്കാരനെ നമ്പിയപ്പോ ഊ...ച്ഛേ...പറ്റിപ്പോയതാണണ്ണാ...


അതിരപ്പള്ളീന്റെ കാര്യത്തിലും നിനക്ക് ഊ...ച്ഛേ...പറ്റിപ്പ് പറ്റിയോടേ?

സ്റ്റൈലു കാപ്പിയടിക്കല്ലണ്ണാ.... ബാലൻ മന്ത്രി പരിസ്ഥിതി വിരുദ്ധൻ തന്നന്ന് വാദിച്ചോണ്ട് വരേരുന്ന്... അപ്പഴാണ് അതിരപ്പള്ളീൽ വെള്ളം കൊറയണതീ കരയണോന്‍ ആണവ വേസ്റ്റിനെക്കുറിച്ച് മിണ്ടാത്തതെന്തരെന്ന് ച്വാദ്യം വന്നത്..... സൊൽ‌പ്പം കീറിപ്പോയണ്ണാ...


നിന്ന കണക്ക് പടിപ്പിച്ചത് ഡില്ല് വാത്ത്യാരാണാടേയ് ? സീപ്പീയെമ്മ്‌ നൂറു സതമാനം മെയില്‍ ഷോവസ്റ്റാണെന്ന് നീതന്ന പറയണ്... പക്ഷേങ്കീ അത് മറ്റു പാര്‍ട്ടികളേക്കാള്‍ സ്ത്രീ വിരുദ്ധത കുറഞ്ഞതാണെന്നും... ബാക്കി പാര്‍ട്ടികള് അപ്പം എത്ര സതമാനം മെയില്‍ ഷോവനിസ്റ്റെടേ ?

നിങ്ങടട്ത്തേ ഒള്ളൂ നമ്മക്കൊരു വെലയില്ലാത്തത്... പീടികത്തിണ്ണേല് ഈ കണക്കും വച്ചോണ്ട് ഞാൻ കൊറേക്കാലം ചീപ്പെഡിറ്ററായി നെരങ്ങിയതല്ലേ അണ്ണാ...


സൊന്തം നാട്ടിലെ മേയറു ആണാണാ പെണ്ണാണാ‍ന്ന് പോലും അറിഞ്ഞൂടാത നീ നഗരസഭാസ്ഥാനം വനിതക്ക് കൊടുക്കുവോന്നാ മറ്റാ സഗാക്കമ്മാരൂടി ച്വായിച്ച് വാലു മുറിഞ്ഞെന്നും കേട്ടല്ല്, എഡേ അറിഞ്ഞൂടാത്ത പണിക്ക് പോയി നാണം കെട്ടാലും നെനക്ക് മതിയാവൂല്ലേഡേയ് ?

അതിപ്പം ഐഡിയകളു വന്നിങ്ങന തള്ളേല്ലേ അണ്ണാ... ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാ സാമ്പത്തികം അവലോകിക്കും. അമർത്യാസെന്നിനു ശേഷം ആരൊണ്ടണ്ണാ ? ഉച്ചയൂണു കഴിഞ്ഞ് ഏമ്പക്കം പോയാൽ അഫിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി... ലിയൂ സിയാബോയ്ക്ക് ശേഷം യേഷ്യേലു നോബലു വേണ്ടേ ? രാത്രി അധോവായു വിട്ട് കിടക്കുമ്പം ഐഡിയാസ് വരും.... മന്ത്രിമാർക്ക് ടോൾഫ്രീ നമ്പർ, ഹെല്പ് ലൈൻ, ബൃന്ദാ കാരാട്ടിന്റെ പ്യാരു...... സൊന്തം മണ്ടേൽ തോന്നാത്ത ഐഡിയകളുവല്ലോം ഒണ്ടെങ്കീ വാടകയ്ക്ക് എടുത്ത് ഓടിക്കാല്ലോന്ന് കരുതി ഇപ്പം ഐഡിയാ മൽ‌സരം വരെ പ്രക്യാപിച്ചണ്ണാ... പത്തായിരം ഫോളോവർമാരു ഇങ്ങനെ പ്രതീക്ഷയോടെ നോക്കീരിക്കേല്ലേ, ഔത എന്തരു പറഞ്ഞ്, ഔത വല്ലോം പറഞ്ഞാ എന്നക്ക... അണ്ണനോടായതോണ്ട് പറയാം കേട്ടാ...സമ്മാനം വാങ്ങാന്‍ ഒരു പയലും വന്നില്ലണ്ണാ...

നീ തൊട്ടതിലൊക്കെ നെന്റെ കട്ടേം പടോം മടങ്ങണോണ്ടല്ലടേയ്....

ചെലതിലൊക്കെ മടങ്ങും അണ്ണാ...നമ്മക്ക് എന്തരു വിഷയത്തിലാ വെവരം എന്ന് ട്രയല്‍ ആന്‍ഡ് എറര്‍ ബേസിസിലേ അറിയാമ്പറ്റൂ അണ്ണാ...അതോണ്ടല്ലേ അന്താരാഷ്ട്രീയം മൊതലു പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരേള്ള എല്ലാത്തിലും കേറി പണിത് നോക്കണത്....

അതോണ്ട്...?

ഡെയ്ലി യേഴ്-യെട്ട് നിഷ്പക്ഷ ബസ്സിടുമണ്ണാ...ആറണ്ണം കീറിപ്പോയാലും കീറിപ്പോകാതെ കിട്ടിയ ഒരെണ്ണത്തിന്റെ ബലത്തില്‍ പിറ്റേന്നും ഇടുമണ്ണാ ഒരെട്ടെണ്ണം..

വണ്ടിക്കാളക്ക് വയറെളകിയപോല....?

അല്ലെങ്കിലും ഈ സഗാക്കന്മാരക്ക് നല്ലതു വല്ലോം പറഞ്ഞാ ഇഷ്ടപ്പെടൂല്ലല്ല്...... എന്റെ “എന്തരായാലും തോക്കും” സീരീസ് കിടിലമാരുന്നണ്ണാ.....ഞാന്‍ തന്നെ വായിച്ച് ചിരിച്ച് മണ്ണ് കപ്പിയണ്ണാ..

ആണ്ടി നെന്റെ ആരായിട്ടു വരുമെടേയ്?

കുഞ്ഞമ്മേടെ മ്വാനെന്ന് പറഞ്ഞാ അണ്ണനു നിമ്മതിയാവുവാ?

നീ എടതന്മാര് എന്തരു ചെയ്യണന്ന് നോക്കി നടക്കേണല്ല് വിമര്‍ശിക്കാൻ......

അങ്ങനല്ലണ്ണാ, ഈ ഇടതമ്മാരു അന്ധമായ അമേരിക്കാവിരോധോം കൊണ്ട് പിന്തുണ പിൻ‌വലിച്ചതിലു എനിക്ക് പ്രതിഷേതിച്ചൂടേയണ്ണാ ?

എടേയ് നീയൊരുമാതിരി അണ്ണാങ്കൊണ്ണി വർത്തമാനം പറയല്ലും. പിന്തുണേം പിൻ‌വലിച്ച് സഗാക്കമ്മാരു പോയതീപ്പിന്നെ നോട്ടുകെട്ടെറിഞ്ഞ് ആളെപ്പിടിക്കാൻ കാങ്ക്രസു നടത്തിയ എടവാടൊന്നു നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ? ഇടതമ്മാരട ‘ശല്യമില്ലാതെ’ ഒണ്ടാക്കിയ രണ്ടാം യൂ.പീ.യേ സർക്കാരു ലക്ഷം കോടികളെറിഞ്ഞ് തുണിയഴിച്ചാടണതും നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ?

നിഷ്പക്ഷനായ നുമ്മ ആരെ വിമർശിക്കണോന്ന് അണ്ണന്റൂടി ച്വായ്ച്ചിട്ട് വേണോ ?

നിന്റെ സൂക്കേട് ആളോൾക്ക് മനസിലാവുമെടേയ്. ഒരിടത്ത് ഇടതുവിമർശനോന്നുമ്പറഞ്ഞ് അറ്റോം മുറീം വച്ച് കൊറേ ബഡുവാത്തരങ്ങള് വെളമ്പും. നാട്ടുകാര് ജട്ടികീറിവിടുമ്പം അയ്യോപൊത്തോ തെറ്റിപ്പോയേന്ന് തിരുത്തും. ദെവസം അഞ്ച് കഴീമ്പം അതേ പരിപ്പ് വേറേവല്ലേടത്തും എറക്കും....

അതല്ലേ അണ്ണാ ഈ ട്രയൽ ആന്റ് എറർ എന്ന് പറയണത്....

മരത്തലയന്റെ നാട്ടില് അതിനെ കഴുപ്പണക്കേടെന്നാണ് മ്വാനേ വിളിക്കണത്...

Sunday, December 5, 2010

Zambia AIDS treatment reaches 90% of sick

Zambian President Rupiah Banda
Zambian President Rupiah Banda
© Rwanda presidency/afrol News
afrol News, 1 December - As HIV/AIDS prevalence is finally being reduced in Africa, also Zambia can celebrate successes in the fight against the pandemic. Almost all Zambians suffering from AIDS now receive treatment.
This was announced today, on World AIDS Day, by Zambian President Rupiah Banda, who said that boosting health provision throughout the country had been "a key government priority" since he came to power.

President Banda in his speech said that government had "widened access to the vital anti-retroviral drugs which can help those infected with HIV to manage the disease and lead a healthier and more productive life." In total, anti-retroviral medicines (ARVs) were now being provided to 89 percent of Zambians suffering from AIDS, he said.

"Since 2008, my government has placed more than 300,000 extra people, among them over 23,000 children, on these important medicines to combat the scourge of HIV/AIDS in our country," according to President Banda. Some 4,000 new doctors and nurses had been recruited into the Zambian healthcare system since 2008.

Another important policy goal had been to eliminate the transfer of HIV/AIDS from pregnant mothers to their unborn children by 2015. "In pursuit of this, the government has provided access to anti-retroviral medicines for an additional 47,000 HIV infected pregnant women in the past year," according to presidential adviser Dickson Jere.

In 2009 some 1,550,000 people were tested for HIV in Zambia, according to Mr Jere. Fresh UN data however reveal that only 15 percent of adult Zambians know their HIV status.

Despite the successes pointed to by President Banda and his advisor, Zambia is still experiencing an AIDS epidemic. The national HIV prevalence rate is estimated at 17 percent among adults ages 15 to 49, and there are still not reliable data showing this rate is declining. Zambia has, however, stabilised its rate of new HIV infections.

About one million Zambians are currently living with HIV/AIDS, placing a great burden on the country's health services and strongly reducing Zambia's productive workforce.

Still, some 251 Zambians are infected with HIV on a daily basis, according to the latest UN data. 25 of these are children.

Saturday, December 4, 2010

എന്‍ഡോസള്‍ഫാന്‍: എതിര്‍പ്പ് തള്ളി; മായി തന്നെ അധ്യക്ഷന്‍


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ സി ഡി മായിയെ, കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എന്‍ഡോസള്‍ഫാന്‍ പഠനസമിതി അധ്യക്ഷനായി നിയമിച്ചു. മായിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ്, സമിതി അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതം പഠിക്കാനായി നിയോഗിച്ച സമിതിയിലെ അംഗമായിരുന്നു മായി. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സമിതി എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സമിതി റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ അനുകൂലമാകുകയും വര്‍ഷങ്ങളായുള്ള ഈ കീടനാശിനിയുടെ ഉപയോഗം കാസര്‍കോട്ടെ ജനങ്ങളെ ദുരന്തത്തിലേയ്ക്ക് നയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പുതിയ പഠന സമിതിയില്‍ മായിയെ ഉള്‍പ്പെടുത്തരുതെന്ന്  സംസ്ഥാനത്തുനിന്നും ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. സമിതിയില്‍ മായിയെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് എത്തി. എന്നാല്‍ ഈ എതിര്‍പ്പുളെല്ലാം അവഗണിച്ചുകൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രാലയം പുതിയ പഠന സമിതിയുടെ അധ്യക്ഷനായി മായിയെ നിയോഗിച്ചത്.

അഗ്രികള്‍ച്ചര്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് സി ഡി മായി. പുതിയ സമിതി അധ്യക്ഷനായി നിയോഗിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചതായും എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍മൂലം പദവി സ്വീകരിക്കണമോ എന്നകാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്നലെ കേന്ദ്ര കൃഷിമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ശേഷമേ അഭിപ്രായം പറയാന്‍ കഴിയൂ. പതോളജിസ്റ്റ് ആയതിനാല്‍ തന്റെ വിലയിരുത്തലുകള്‍ ശരിയാകുമെന്ന് ഉറപ്പില്ല. സമിതിക്കല്ല മറിച്ച് ഇത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കേന്ദ്രകൃഷിമന്ത്രാലയവും കേന്ദ്ര രാസവള മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനി നിര്‍മാണ കമ്പനികളാണ്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്ന് മുറവിളി സംസ്ഥാനത്ത ശക്തമായി തുടരുന്നതിനിടെയാണ് എന്‍ഡോസള്‍ഫാന്റെ നിര്‍മാതാക്കളായ എക്‌സല്‍ ക്രോപ് കെയര്‍, കൊറമാണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൃഷിമന്ത്രാലയത്തിന്റെ ത്രിദിന സെമിനാര്‍ നടക്കുന്നത്.

മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം മുപ്പത് സ്വകാര്യ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധന ആവശ്യത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണിത് വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കപ്പുറം സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് പരിപാടി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. സെമിനാറില്‍ 'കീടനാശിനി മിഥ്യയും യാഥാര്‍ഥ്യവും പരിഹാര നടപടികളും' എന്ന വിഷയത്തില്‍ നടന്ന പ്രത്യേക ചര്‍ച്ച നയിച്ചത് എക്‌സല്‍ ക്രോപ് കെയര്‍ പ്രതിനിധി കെ ധുരിയാണ്.
(റെജി കുര്യന്‍)

കേന്ദ്രതീരുമാനം അപലപനീയം: മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനുപകരം വീണ്ടും പരിശോധനാ സമിതിയെ നിയോഗിക്കാനുള്ള തീരുമാനം അപലപനീയമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.  മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രകൃതിയെയും നശിപ്പിക്കുന്ന മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടും ഇന്ത്യ അതിന്റെ വക്താക്കളാകുകയാണ്.  എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന കുത്തകകളുടെ ആശ്രിതരും ഒത്താശക്കാരുമായി കേന്ദ്ര ഗവണ്‍മെന്റും മറ്റ് ബന്ധപ്പെട്ടവരും മാറിയിരിക്കുകയാണ്. 

കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലെ 500ഓളം പേര്‍ നരകിച്ച് മരിക്കാനിടയാക്കിയ കൊലയാളിയാണ് എന്‍ഡോസള്‍ഫാന്‍.  ഇപ്പോഴും മരണം തുടരുന്നു.  എന്‍ഡോസള്‍ഫാന്റെ മാരക സ്വഭാവം കേന്ദ്രത്തിന്റെ തന്നെ വിദഗ്ധ്ധ സമിതികള്‍ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നതാണ്.  എന്നാല്‍ എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഒരു വിദഗ്ധനെതന്നെ മേധാവിയാക്കി അന്വേഷണത്തിനിറങ്ങിയിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതംകാരണം നരകയാതന അനുഭവിക്കുന്ന, അംഗവൈകല്യം സംഭവിച്ച 4000ല്‍പ്പരം പേരെയും അവരുടെ കുടുംബങ്ങളെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് തുല്യമാണിത്.  കാസര്‍കോട് ജില്ലയില്‍ മാത്രമല്ല കര്‍ണാടകയിലെ ചില ഭാഗങ്ങളിലും പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ ഭീകരത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കുകയും അതിന്റെ ഉല്‍പ്പാദനം തടയുകയും അത് മറ്റ് വ്യാജപേരുകളില്‍ വിപണിയില്‍ എത്തിക്കുന്നത് തടയാന്‍ മുന്‍ കരുതല്‍ എടുക്കുകയും വേണം. 

എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ക്ഷേമപദ്ധതിയും സമഗ്ര പുനരധിവാസവും ഉറപ്പാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ്‌നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.  സമഗ്ര പുനരധിവാസപദ്ധതിക്കായി 100 കോടി രൂപ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളോടുള്ള വെല്ലുവിളി: ബിനോയ് വിശ്വം

കോട്ടയം: എന്‍ഡോസള്‍ഫാന്‍ പഠന സമിതിയില്‍ മുന്‍ പഠനസംഘത്തിലെ അംഗം സി ഡി മായിയെ ഉള്‍പ്പെടുത്താനുള്ള  കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വനം മന്ത്രി ബിനോയ് വിശ്വം. കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ കലവറ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു. ലാഭക്കൊതി മൂത്ത വിഷക്കമ്പനിക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് മായി. മുന്‍ പഠനസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് അനുകൂലമായ തീരുമാനമാണ് മായി എടുത്തത്. അതുകൊണ്ടുതന്നെ ജനവികാരം മാനിച്ച് മായിയെ പഠനസംഘത്തില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

janayugom 05121

പേജിലേക്ക് 

Friday, December 3, 2010

അമേരിക്കയും പേടിക്കുന്ന 'വിക്കിലീക്ക്‌സ്' -ജോസഫ് ആന്റണി


ലോകത്തെ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ മാത്രമല്ല, സാക്ഷാല്‍ അമേരിക്ക പോലും പേടിക്കുന്ന ഒന്നായി 'വിക്കിലീക്ക്‌സ്' മാറിയിരിക്കുന്നു. ആരും കാണാത്ത രഹസ്യരേഖകളും, ഭരണകൂടങ്ങള്‍ പുറത്തു പറയാന്‍ ഭയക്കുന്ന വിവരങ്ങളും വെളിപ്പെടുത്തികൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ഈ വെബ്ബ്‌സൈറ്റ്. വിക്കിലീക്ക്‌സിന്റെ പൂര്‍വകാലം അറിയാവുന്നവര്‍ക്ക് പക്ഷേ, അതില്‍ അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം.

രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ അമേരിക്കയെ കഴിഞ്ഞേ ഉള്ളൂ ആരും. ലോകമെങ്ങും അമേരിക്കയുടെ ചാരശൃംലകള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നു. രഹസ്യഏജന്റുകളും ചാരഉപഗ്രഹങ്ങളുമടക്കം നൂറുകണക്കിന് കണ്ണുകളാണ് ലോകമേലാളന് വേണ്ടി സദാസമയം തുറന്നിരിക്കുന്നത്. അങ്ങനെയുള്ള അമേരിക്കയുടെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തപ്പെടുന്നു എന്നു പറഞ്ഞാല്‍....! കടുവയെ കിടുവ പിടിക്കുകയെന്ന് കേട്ടിട്ടേയുള്ളു, അതാണ് സംഭവിച്ചിരിക്കുന്നത്. സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വിക്കിലീക്ക്‌സ്' (Wikileaks) എന്ന വെബ്‌സൈറ്റ്, അമേരിക്കയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യംചോര്‍ത്തലാണ്
നടത്തിയിരിക്കുന്നത്. 2004-2009 കാലത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട 90,000 ലേറെ രഹസ്യരേഖകള്‍ ഒറ്റയടിക്ക് പുറത്തുവിട്ടുകൊണ്ടാണ് വിക്കിലീക്ക്‌സ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഡസണ്‍ കണക്കിന് സാധാരണക്കാര്‍ അഫ്ഗാനിസ്ഥാനില്‍ യു.എസ്.സൈനിക നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടതിന്റെ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളും, അമേരിക്ക നല്‍കുന്ന സഹായം താലിബാനെയും മറ്റും തുണയ്ക്കാന്‍ പാക്ഭരണകൂടം ഉപയോഗിക്കുന്നതിന്റെയുമൊക്കെ സ്‌തോഭജനകമായ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

സ്വാഭാവികമായും വായനക്കാര്‍ക്ക് സംശയം തോന്നാം, ഇത്ര വലിയ വിവരവിസ്‌ഫോടനം സൃഷ്ടിക്കുന്ന വിക്കിലീക്ക്‌സ് യഥാര്‍ഥത്തില്‍ എന്താണ്, ആരാണ് ഇതിന് പിന്നില്‍. അമേരിക്കയെപ്പോലും വിറപ്പിക്കാന്‍ പാകത്തില്‍ അതിനെങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍, വിക്കിലീക്ക്‌സിന്റെ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് ആ വെബ്‌സൈറ്റിനെപ്പറ്റി അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം. ഇതിനു മുമ്പും പലരെയും പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച സൈറ്റാണ് വിക്കിലീക്ക്‌സ്. ഇറാഖില്‍ അബു ഗരീബ് ജയിലിലെ 'പീഡന മാന്വലും', അമേരിക്കന്‍ സൈനികര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിന്റെ ജറ്റു വിമാനങ്ങളില്‍ നിന്നുള്ള വീഡിയോദൃശ്യങ്ങളും, 'സയന്റോളജി'യെന്ന അനുഷ്ഠാനക്രമത്തിന്റെ രഹസ്യങ്ങളും, എന്തിന് സാറാ പോലിന്റെ സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ പോലും പുറത്തു കൊണ്ടുവരിക വഴി വിവാദങ്ങളും വിമര്‍ശനങ്ങളും, അതുപോലെ തന്നെ ബഹുമതികളും ഏറ്റുവാങ്ങിയിട്ടുള്ള സൈറ്റാണ് വിക്കിലീക്ക്‌സ്.

ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ അസ്സാന്‍ജ് 2007 ജനവരിയിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്ക്‌സ് സ്ഥാപിക്കുന്നത്. ഇതുവരെ 12 ലക്ഷം രഹസ്യരേഖകള്‍ ഇതിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. നീതിക്കു വേണ്ടിയോ പ്രതികാരത്തിനു വേണ്ടിയോ ഉള്ള വെബ്ബ് ഉപഭോക്താക്കളുടെ അഭിവാഞ്ചയെയാണ് വിക്കിലീക്ക്‌സ് പ്രയോജനപ്പെടുത്തുന്നത്. കമ്പനികളിലെ മുന്‍ഉദ്യോഗസ്ഥരും മുന്‍ഉടമസ്ഥരുമൊക്കെ വിക്കിലീക്ക്‌സിലേക്ക് രേഖകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇറാഖിലെ അബു ഗരീബ് തടവറയില്‍ നടത്തിയ ക്രൂരവും നിന്ദ്യവുമായ പീഢനമുറകള്‍ തുറന്നുകാട്ടുക വഴി അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മതി നേടാന്‍ വിക്കിലീക്ക്‌സിന് കഴിഞ്ഞു. ആ തടവറ അടച്ചുപൂട്ടാനുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടെ തീരുമാനത്തിന് പിന്നില്‍ പോലും വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തുലുകള്‍ സ്വാധീനം ചെലുത്തിയതായി നിരീക്ഷകര്‍ കരുതുന്നു.


സണ്‍ഷൈന്‍ പ്രസ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വിക്കിലീക്ക്‌സിലേക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും വിവരം നല്‍കാം. പക്ഷേ, അതുകൊണ്ടു മാത്രം ഒരു വിവരമോ രേഖയോ പ്രസിദ്ധീകരിക്കപ്പെടണം എന്നില്ല. കര്‍ക്കശമായ എഡിറ്റോറിയല്‍ നയത്തിന്റെ വെളിച്ചത്തിലേ വിക്കിലീക്ക്‌സില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടൂ. 'ഏഷ്യ, മുന്‍സോവിയറ്റ് മേഖല, സബ് സാഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ചെയ്തികള്‍ തുറുന്നു കാട്ടുക, സര്‍ക്കാരുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ അധാര്‍മിക പ്രവൃത്തികള്‍ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക' എന്നിവയാണ് വിക്കിലീക്ക്‌സിന്റെ അടിസ്ഥാന താത്പര്യമെന്ന് സൈറ്റ് പറയുന്നു. ഇപ്പോഴത്തെ എഡിറ്റോറിയല്‍ നയമനുസരിച്ച് 'രാഷ്ട്രീയമോ ചരിത്രപരമോ ധാര്‍മികമോ ആയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ'. സബ്മിറ്റ് ചെയ്യപ്പെടുന്ന രേഖകളും വിവരങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പ് അഞ്ച് പരിശോധകര്‍ കര്‍ക്കശമായി വിലയിരുത്തുക മാത്രമല്ല, രേഖകള്‍ സമര്‍പ്പിച്ച വ്യക്തിയുടെ 'പശ്ചാത്തലം' നോക്കുക കൂടി ചെയ്യുമെന്ന് ഈ വര്‍ഷമാദ്യം അസ്സാന്‍ജ് പ്രസ്താവിക്കുകയുണ്ടായി.


വിക്കിലീക്ക്‌സ് നിര്‍ത്തലാക്കാനും അതിന്റെ സെര്‍വറുകള്‍ പൂട്ടിക്കാനും ഇതിനകം പലരും ശ്രമിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ചൈന തുടങ്ങി പല രാജ്യങ്ങളും ജൂലിയസ് ബയര്‍ ബാങ്കുമൊക്കെ അതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം, സങ്കീര്‍ണമായ വെബ്ബ്‌ഹോസ്റ്റിങ് സംവിധാനമാണ് വിക്കിലീക്ക്‌സ് ഉപയോഗിക്കുന്നത്. അതിനാല്‍, ഏതൊക്കെ സെര്‍വറുകളാണ് വിക്കിലീക്ക്‌സിന്റേതെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു ചോദ്യവും ഉന്നയിക്കാതിരിക്കുകയും കക്ഷികളുടെ രേഖകളും വിവരങ്ങളും വിരളമായി മാത്രം സൂക്ഷിക്കുകയും ചെയ്യുന്ന 'ബുള്ളറ്റ്പ്രൂഫ്‌ഹോസ്റ്റിങ്' ('bulletproofhosting') അവലംബിക്കുന്ന സ്വീഡിഷ് കമ്പനിയായ പി.ആര്‍.ക്യുവിന്റെ സേവനവും വിക്കിലീക്ക്‌സ് തേടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുമൂലം ഏതെങ്കിലും നിയമവിരുദ്ധരേഖകള്‍ സൂക്ഷിക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കുക ദുഷ്‌ക്കരമാകുന്നു. മാത്രമല്ല, യഥാര്‍ഥ വിക്കിലീക്ക്‌സ് സൈറ്റ് ലഭ്യമല്ലാതെ വന്നാല്‍ അതിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒട്ടേറെ ബദല്‍ സൈറ്റുകളും വെബ്ബിലുണ്ട്. വിക്കിലീക്ക്‌സിലേക്ക് വിവരങ്ങളും രേഖകളും സമര്‍പ്പിക്കാനും ഇത്തരം അപരസൈറ്റുകള്‍ നിലവിലുണ്ട്.

വിവിരവിനിമയ സ്വാതന്ത്ര്യത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഈ സൈറ്റ് പ്രശസ്തമാണെങ്കിലും അതിന്റെ സ്ഥാപകന്‍ അത്ര പ്രശസ്തിയാഗ്രഹിക്കാത്ത വ്യക്തിയാണ്. നിഗൂഢമായ ജീവിതമാണ് സൈറ്റിന്റെ സ്ഥാപകനായ ജൂലിയന്‍ അസ്സാന്‍ജ് നയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ച അസ്സാന്‍ജ് പതിനേഴാം വയസ്സില്‍ വീടുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 39 -കാരനായ അസ്സാന്‍ജിന് സ്ഥിരം മേല്‍വിലാസമില്ല. അപൂര്‍വമായി മാത്രമേ പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു, അതും സാധാരണഗതിയില്‍ സ്വീഡനിലോ ഐസ്‌ലന്‍ഡിലോ മാത്രം. ഇന്റര്‍നെറ്റില്‍ അജ്ഞാതനായിരിക്കാനുള്ള നിയമപരിരക്ഷ നല്‍കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. അപൂര്‍വമായി മാത്രമേ അസ്സാന്‍ജ് അഭിമുഖങ്ങള്‍ അനുവദിക്കാറുള്ളു. അടുത്തയിടെ അമേരിക്കയിലെ 'വയേര്‍ഡ്' (Wired) മാഗസിന് അനുവദിച്ച അഭിമുഖത്തില്‍, വന്‍തോതില്‍ രേഖകള്‍ തന്റെ പക്കലെത്തുന്നുണ്ടെങ്കിലും, അവയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള വോളണ്ടിയര്‍മാരുടെ അഭാവം മൂലം വെളിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് പറയുകയുണ്ടായി. ഏതായാലും, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത്രകാലവും സാധ്യമാകാത്ത തരത്തിലുള്ള വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം ലോകത്ത് പലരുടെയും ഉറക്കം കെടുത്തുകയാണ്. (കടപ്പാട് : വിക്കിലീക്ക്‌സ്, ടെലഗ്രാഫ്, ബി.ബി.സി.ന്യൂസ്).

മാതൃഭൂമി